ADVERTISEMENT

ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിൻ മറ്റൊരു വിജയകരമായ ബഹിരാകാശ യാത്ര കൂടി നടത്തി. വെസ്റ്റ് ടെക്സാസിൽ നടന്ന പരീക്ഷണത്തിനു ആറാം തവണയും ബ്ലൂ ഒറിജിൻ ഒരേ റോക്കറ്റ് തന്നെയാണ് ഉപയോഗിച്ചത്. ഇത് റെക്കോർഡ് നേട്ടമാണ്. 65 മൈൽ (104 കിലോമീറ്റർ) ഉയരത്തിലാണ് ക്യാപ്‌സ്യൂൾ സഞ്ചരിച്ചത്. ലിഫ്റ്റോഫ് കഴിഞ്ഞ് ഏഴു മിനിറ്റിനുശേഷം ന്യൂ ഷെപ്പേർഡ് റോക്കറ്റ് ലംബമായി ലാൻഡുചെയ്തു. തുടർന്ന് ക്യാപ്‌സ്യൂൾ പാരച്യൂട്ട് 10 മിനിറ്റ് കഴിഞ്ഞും സുരക്ഷിതമായി ലാൻഡ് ചെയ്തു.

‘സ്വാഗതം, ന്യൂ ഷെപ്പേർഡ്, ബഹിരാകാശത്തേക്കും തിരിച്ചുമുള്ള മനോഹരമായ വിക്ഷേപണം,’ ലോഞ്ച് ഡയറക്ടർ അരിയാൻ കോർണൽ പറഞ്ഞു. ആളുകളെ വാഹനത്തിൽ കയറ്റുന്നതിനുമുൻപ് കമ്പനി മറ്റൊരു രണ്ട് ബഹിരാകാശ യാത്രകൾ കൂടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കോർണൽ പറഞ്ഞു. ബഹിരാകാശ പേടകത്തിൽ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ ജാലകങ്ങൾ ഈ ക്യാപ്‌സ്യൂളിലുണ്ട്.

2019 അവസാനത്തോടെ യാത്രക്കാരെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഈ വർഷം ആദ്യത്തിൽ തന്നെ ബ്ലൂ ഒറിജിൻ വക്താവ് പറഞ്ഞിരുന്നു. എന്നാൽ പരീക്ഷണങ്ങൾ ഇനിയും നടക്കാനുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസത്തെ പരീക്ഷണം കമ്പനിയുടെ പന്ത്രണ്ടാമത്തെ ടെസ്റ്റ് പേടകവും ഈ വർഷത്തെ മൂന്നാമത്തേതും ആയിരുന്നു. ബഹിരാകാശ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വരച്ച ചെറുപ്പക്കാരിൽ നിന്നുള്ള പോസ്റ്റ്കാർഡുകളുടെ ശേഖരവും ഈ പേടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌കാർഡുകൾ അവരുടെ സ്രഷ്‌ടാക്കൾക്ക് ഒരു ബഹിരാകാശ പോസ്റ്റ്‌മാർക്ക് ഉപയോഗിച്ച് തിരികെ നൽകും. ബഹിരാകാശ ഗവേഷകനായ അലൻ ഷെപ്പേഡിന്റെ പേരിലാണ് പുതിയ ബ്ലൂ ഒറിജിൻ റോക്കറ്റ് അറിയപ്പെടുന്നത്.

ബ്ലൂ ഒറിജിൻ കമ്പനി നിർമിച്ച ചാന്ദ്രപേടകം ബ്ലൂ മൂൺ മാസങ്ങൾക്ക് മുൻപ് ലോകത്തിനു മുന്നിൽ ജെഫ് ബെസോസ് അവതരിപ്പിച്ചിരുന്നു. ചന്ദ്രനിൽ സ്ഥിരതാമസമാക്കുന്ന യാത്രികരെയും കൊണ്ട് പറന്നുയരുന്ന ബ്ലൂമൂൺ 2024ൽ സുരക്ഷിതമായി ചന്ദ്രനിലിറങ്ങുമെന്ന പ്രഖ്യാപനവും ജെഫ് ബെസോസ് ഇതോടൊപ്പം നടത്തിയിരുന്നു. ചന്ദ്രനിൽ മനുഷ്യവാസം ആരംഭിക്കുന്നതിനുള്ള വസ്തുക്കളും ഇതേ പേടകത്തിൽ തന്നെയാവും കൊണ്ടുപോവുക. 3.6 മെട്രിക് ടൺ ഭാരം കൊണ്ടുപോകാവുന്ന പേടകത്തിനു പുറമേ 6 മെട്രിക് ടൺ ഭാരം കൊണ്ടുപോകാവുന്ന മറ്റൊരു പതിപ്പുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com