ADVERTISEMENT

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈന തന്നെയാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാൻ പറഞ്ഞു. മനുഷ്യനിർമിത കോവിഡ്–19 വുഹാനിലെ ലാബിൽ നിന്നാണ് പുറത്തുവന്നതെന്നും ഇക്കാര്യം ചൈനീസ് സർക്കാരിന് കൃത്യമായി അറിയാമെന്നുമാണ് അവർ പറയുന്നത്. അതേസമയം, ഇക്കാര്യം ഒളിച്ചുവെക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും പങ്കുണ്ടെന്ന് അവർ ആരോപിച്ചു.

 

ചൈനയിൽ നിന്ന് രക്ഷപ്പെട്ട വൈറോളജിസ്റ്റ് യാൻ, സാർസ്-കോവിഡ് -2 വൈറസ് വുഹാൻ ലാബിൽ നിർമിച്ചതാണെന്നതിന് തെളിവുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിരുന്നു. കോവിഡ്-19 ന്റെ വ്യാപനത്തെക്കുറിച്ച് ചൈനീസ് സർക്കാരിന് അറിയാമെന്നും ലോകാരോഗ്യ സംഘടന ഇക്കാര്യം മൂടിവയ്ക്കുകയായിരുന്നു എന്നും WION ന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

 

വൈറസിന്റെ തുടക്ക കേന്ദ്രമായി കണക്കാക്കപ്പെടുന്ന വുഹാൻ വെറ്റ് മാർക്കറ്റ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ഒരു പുകമറ മാത്രമാണെന്ന് യാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ചൈനീസ് സർക്കാർ അവളുടെ സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിക്കുകയാണെന്നും ചൈനയിലെ തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിനായി സൈബർ ആക്രമണം നടത്തുകയാണെന്നും അവർ ആരോപിച്ചു.

 

അടുത്തിടെ യാന്റെ ട്വിറ്റർ അക്കൗണ്ടും നിർത്തിവച്ചിരുന്നു. അവരുടെ ട്വിറ്റർ പേജിലെ സന്ദേശം ഇപ്പോൾ ഇങ്ങനെ: 'അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി വിലക്കുന്നു.' നേരത്തെ, മെയ് മാസത്തിൽ ട്വിറ്റർ അവളുടെ ട്വീറ്റുകൾ 'കൊറോണ വൈറസിനെക്കുറിച്ചുള്ള തർക്ക വിഷയങ്ങൾ' ഫ്ലാഗുചെയ്യാൻ തുടങ്ങിയിരുന്നു.

 

ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്ന് ജനങ്ങളോട് പറയാൻ ഞാൻ തെളിവുകൾ കാണിക്കും. എന്തുകൊണ്ടാണ് അവർ ഇത് നിർമിച്ചതെന്ന് വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. നിങ്ങൾക്ക് ബയോളജി പരിജ്ഞാനമില്ലെങ്കിൽ പോലും ആർക്കും അത് വായിക്കാനും അത് സ്വയം പരിശോധിച്ച് തിരിച്ചറിയാനും പരിശോധിക്കാനും കഴിയും എന്നാണ് ഗവേഷക പറഞ്ഞത്.

 

English Summary: Chinese Virologist Who Claimed Covid-19 Man-Made in Wuhan Lab Says 'WHO Part of Cover Up'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com