ADVERTISEMENT

അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാർത്തകളൊക്കെ എന്നും കൗതുകകരമാണ്. മനുഷ്യർ എന്നും ജിജ്ഞാസയോടെ നോക്കി കാണുന്ന പ്രതിഭാസമാണ് പറക്കും തളികകളും അന്യഗ്രഹജീവികളും. ഇപ്പോഴിതാ വിചിത്രമായ ഒരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 50 വയസ്സുള്ള സ്ത്രീ. അന്യഗ്രഹജീവികൾ തന്നെ 52 തവണ തട്ടിക്കൊണ്ടുപോയി എന്നാണ് ബ്രിട്ടിഷുകാരിയായ പൗള സ്മിത്ത് പറയുന്നത്.

 

രണ്ട് കുട്ടികളുടെ മുത്തശ്ശിയായ പൗള പറയുന്നത് പറക്കുംതളികയിലാണ് തന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതെന്നാണ്. അവരുടെ പക്കൽ ടച്ച് സ്ക്രീൻ സംവിധാനമുള്ള ഉപകരണങ്ങൾ ഉണ്ടെന്നും ഭൂമി ഉണ്ടാകുന്നതിന് മുൻപ് തന്നെ സാങ്കേതികപരമായി അവർ ഏറെ മുന്നിലാണെന്ന് തനിക്ക് മനസ്സിലായെന്നുമാണ് പൗളോ പറഞ്ഞത്.

 

പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശം കറുപ്പ് നിറത്തിലാകുന്നതും നീലാകാശം ചോരനിറമാകുന്നതും കാണിക്കുന്ന ഒരു സ്ലൈഡ് ഷോ തന്നെ കാണിച്ചതായും പറയുന്നു. തന്നെ അവിശ്വസിക്കുന്നവരെ തന്റെ ദേഹത്തുള്ള ചില അടയാളങ്ങളാണ് പൗളോ കാണിക്കുന്നത്. ഇത് അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയപ്പോൾ സംഭവിച്ചതാണെന്നാണ് ഇവര്‍ പറയുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

തന്ന ആദ്യമായി തട്ടിക്കൊണ്ടുപോകയത് ആറുവയസ്സുള്ളപ്പോൾ ആണ്. അന്നാണ് ആദ്യമായി യു‌എഫ്‌ഒയിൽ കയറുന്നത്. കൈയ്യിലെ മുറിവുകകളും അവർ തെളിവായി കാണിക്കുന്നുണ്ട്. ജനങ്ങൾ വിമർശിക്കുമെന്ന് ഭായന്നാണ് ജീവിതകാലം മുഴുവൻ നടന്ന സംഭവങ്ങളെക്കുറിച്ച് മിണ്ടാതിരുന്നതും അവർ പറഞ്ഞു.

 

തനിക്ക് സംഭവിച്ചത് പോലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അനുഭവങ്ങളുണ്ടായിരിക്കാം. അവരെല്ലാം പുറംലോകത്തെ ഭയന്നിട്ടാണ് പറയാതിരിക്കുന്നതെന്നും അവർ പറഞ്ഞു. താൻ അകലെ നിന്നു പിടിച്ചെടുത്ത യു‌എഫ്‌ഒകളുടെ കുറച്ച് ചിത്രങ്ങളും പോള പങ്കുവെച്ചു. ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ 1982-ൽ ആയിരുന്നു.

 

English Summary: Woman claims to have been abducted by aliens 52 times, says she has proof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com