ADVERTISEMENT

ആക്സിയം മിഷൻ 4ന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പറക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാന്‍ഷു ശുക്ല. ഫ്ലോറിഡിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്നും ഫാൽക്കൺ9 റോക്കറ്റ് ഉപയോഗിച്ച് ക്രൂഡ്രാഗണിൽ അടുത്തമാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയരും. ഐ‌എസ്‌എസിൽ താമസിച്ച് മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാകും ശുക്ല.

നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കുന്ന 14 ദിവസത്തെ ദൗത്യത്തിന് നാസയുടെ മുൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സൺ നേതൃത്വം നൽകും, പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള ദൗത്യ വിദഗ്ധരും കപ്പലിൽ ഉണ്ടാകും.

രാജ്യാന്തര ബഹിരാകാശ ഏജൻസികളുമായും സ്വകാര്യ കമ്പനികളുമായും ഇന്ത്യയുടെ വളർന്നുവരുന്ന സഹകരണത്തെയാണ് ദൗത്യത്തിലെ ശുക്ലയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ പ്രോഗ്രാമിനായുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾക്കും ഈ യാത്ര സഹായകമായി മാറും.8 മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പേസിലും പരിശീലനത്തിലാണു ശുഭാൻഷു.

വിക്ഷേപണം സംബന്ധിച്ച പ്രോട്ടോക്കോളുകൾ, വിവിധ തയാറെടുപ്പ്, സീറോ ഗ്രാവിറ്റിയിലെ ജീവിതം എന്നിവയിൽ വിലപ്പെട്ട അനുഭവം ഈ ദൗത്യത്തിലൂടെ നേടുമെന്ന് പ്രതീക്ഷിക്കുന്നു.  ഇന്ത്യയുടെ ആദ്യത്തെ ക്രൂ ബഹിരാകാശ യാത്രയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.1984ൽ സോവിയറ്റിന്റെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ നടത്തിയ പറക്കലിനു ശേഷം ഇന്ത്യയിൽനിന്നു ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ യാത്രികനാകും ശുഭാൻഷു.

shubhanshu-sukla

ജൂണിൽ നാസയുമായുള്ള വരാനിരിക്കുന്ന NISAR ഉപഗ്രഹ വിക്ഷേപണം, ജൂലൈയിൽ AST സ്‌പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹങ്ങളുടെ വിന്യാസം, ഉയർന്ന റെസല്യൂഷൻ റഡാർ ഇമേജിങ് ഘടിപ്പിച്ച EOS-09 ഉപഗ്രഹം വഹിക്കുന്ന PSLV-C61 ദൗത്യം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന ഐഎസ്ആർഒ ദൗത്യങ്ങളും ഉടൻ അരങ്ങേറും.

English Summary:

Shubhanshu Shukla's Axiom Mission 4 to the ISS marks a pivotal moment for India's space ambitions. This 14-day mission will provide invalua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com