ADVERTISEMENT

കഴിഞ്ഞ ഒരു വർഷത്തിനിടെ ഓൺലൈൻ ലോകം പിടിച്ചടക്കിയ ചൈനീസ് ആപ് ടിക് ടോക് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. ഏറ്റവും കൂടുതൽ യുവാക്കൾ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷൻ കൂടിയാണ് ടിക് ടോക്. ഇതിനാൽ തന്നെ വരും ദിവസങ്ങളിൽ വ്യാജ ടിക് ടോക് ആപ്പുകൾ ഉപയോഗിച്ച് വെട്ടിക്കൽ, പറ്റിക്കലുകൾക്ക് സാധ്യതയുണ്ടെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.‌

 

പുതിയ പേരിൽ ടിക് ടോക് എപികെ ഫയലുകൾ പ്രത്യക്ഷപ്പെടാം. സോഷ്യൽമീഡിയ ഉപയോക്താക്കളെ ചൂഷണം ചെയ്യാൻ ഈ സമയം മിക്ക ഹാക്കര്‍മാരും ഉപയോഗപ്പെടുത്തിയേക്കാം. വിലക്കിയ ടിക് ടോക് ആപ് എന്ന പേരിലെത്തുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാരുടെ കയ്യിലെത്തും. സ്വകാര്യ വിഡിയോകൾ, ചിത്രങ്ങൾ എല്ലാം ഹാക്കർമാരുടെ കൈവശമെത്തും.

 

ഗൂഗിൾ സെർച്ചിൽ കയറി ടിക് ടോക് എപികെ ഡൗൺലോഡ് ലിങ്ക് സെർച്ചിങ് തുടങ്ങും. പ്ലേസ്റ്റോറിൽ നിന്നല്ലാതെ ഒരു ആപ്പിന്റെ വ്യാജ പകർപ്പുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നത് ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണിയാണ്. ഐഫോൺ പുറത്തുനിന്നുള്ള ആപ്പുകൾ സ്വീകരിക്കുകയും ഇല്ല.

 

ടിക് ടോകിന്റെതെന്ന് പറഞ്ഞു വരുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ വിഡിയോകളും ചിത്രങ്ങളും മറ്റൊരു സെർവറിലേക്ക് കോപ്പി ചെയ്യാൻ സാധ്യതയുണ്ട്. ഇത്തരം എപികെ ഫയലുകള്‍ ഇൻസ്റ്റാൾ ചെയ്യുമ്പോൾ Permission Allow കൊടുക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം തന്നെ ഹാക്കറുടെ കയ്യിലൊതുങ്ങും.‌

 

ടിക് ടോക് വൈറസ്

 

പുതിയ വൈറസുകളെത്തുക ടിക് ടോക് ലിങ്കുകൾ വഴി ആകണമെന്നില്ല. ഇ–മെയിലിലൂടെയും ആകാം. ഇത്തരം സന്ദേശങ്ങള്‍ വന്നാൽ മനസ്സിലാക്കുക ടിക് ടോക് ഒരിക്കലും പുറത്ത് നിന്ന് ഇങ്ങനെ ഒരു സന്ദേശം അയയ്ക്കുകയില്ല. ‌‌

 

സംശയം തോന്നുന്ന സന്ദേശം ലഭിച്ചാൽ

 

സന്ദേശം ഡിലീറ്റ് ചെയ്യുകയും ചെയ്യുക. പറ്റുമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു വയ്ക്കുക. ഈ സന്ദേശത്തിൽ നിങ്ങൾ അറിയാതെ കുടുങ്ങിയെങ്കിൽ ആ മൊബൈലിലെ ആപ്ലിക്കേഷനുകളുടെയും മറ്റും പാസ്‌വേർഡുകളും ലോഗിനുമൊക്കെ മാറ്റുക. കമ്പനിയെ അറിയിക്കുക. അത്യന്തം അപകടകരമെന്ന് തോന്നിയാൽ സൈബർ സെല്ലിനെ സമീപിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com