നിങ്ങൾ കേട്ടതൊന്നും ശരിയല്ല, വാട്സാപ് പൂട്ടില്ല, മോദി സർക്കാർ പൂട്ടാൻ പറഞ്ഞിട്ടുമില്ല
Mail This Article
കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ ഇമേജുകൾ അപ്‌ലോഡ് ചെയ്യുന്നതിലും അയയ്‌ക്കുന്നതിലും ഉപയോക്താക്കൾ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ആഗോളതലത്തിൽ തന്നെ തടസ്സമുണ്ടായി. മെയിന്റനൻസ് ഓപ്പറേഷൻ മൂലമാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് ഫെയ്സ്ബുക് വ്യക്തമാക്കി. എന്നാല്‍ ഇതിനിടെ നിരവധി വ്യാജ വാർത്തകളാണ് വാട്സാപ് വഴി പ്രചരിച്ചത്.
തകരാറിനെത്തുടർന്ന് വാട്ട്‌സാപ് നിരോധിച്ചിട്ടുണ്ടെന്നും ഭാവിയിൽ നിരക്ക് ഈടാക്കുമെന്നും പറഞ്ഞ് നിരവധി വ്യാജ സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വ്യാജ വാർത്തകളാണെന്നും വിശ്വസിക്കരുതെന്നുമാണ് ടെക് വിദഗ്ധർക്ക് പറയാനുളളത്.
വ്യാജ വാർത്തയിലെ കാര്യങ്ങൾ നിയമാനുസൃതമായി കാണുന്നതിന് ‘നന്ദി - ഗൂഗിൾ’ സൈൻ-ഓഫ് ഉപയോഗിച്ചാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. വാട്‌സാപ് നിരോധിക്കുമെന്നും എല്ലാ ദിവസവും രാത്രി 11:30 മുതൽ രാവിലെ 6 വരെ ഷട്ട് ഡൗൺ ചെയ്യുമെന്നും ചില സന്ദേശങ്ങൾ അവകാശപ്പെടുന്നു. ഉപയോക്താക്കൾ ഇത്തരം പോസ്റ്റുകളെ ഗൗരവമായി കാണരുത്, മാത്രമല്ല തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും വേണം.
സമാനമായ മറ്റൊരു കുറിപ്പിൽ എല്ലാ ദിവസവും രാത്രി 11:30 മുതൽ രാവിലെ 6 വരെ വാട്ട്‌സാപ് സ്തംഭിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിനൊപ്പമാണ്. ഇതേ സന്ദേശം കൈമാറാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുമുണ്ട്, അല്ലെങ്കിൽ അക്കൗണ്ട് നിർജ്ജീവമാക്കുകയും നിരക്ക് ഈടാക്കുകയും ചെയ്യും, എന്നിങ്ങനെ പോകുന്നു വ്യാജ സന്ദേശം. ഇക്കാര്യത്തിൽ വാട്സാപ്പോ കേന്ദ്ര സർക്കാരോ ഗൂഗിളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനാൽ വാർത്ത വ്യാജമല്ലാതെ മറ്റൊന്നുമല്ലെന്ന് വ്യക്തമാക്കുന്നു.