ADVERTISEMENT

ഒരൊറ്റ രാത്രി കൊണ്ട് ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. ചൈനീസ് സോഷ്യൽമീഡിയകളിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് ഫോളവേഴ്സുളള എറിക് സെ ഒരൊറ്റ രാത്രി കൊണ്ടാണ് കോടീശ്വരനായത്. സമ്പന്നരായ മാതാപിതാക്കൾ നൽകിയ സമ്മാനമാണ് 24 വയസുള്ള എറിക് സെയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. എറിക് സെയുടെ കുടുംബം അവരുടെ കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരികൾ കൈമാറുകയായിരുന്നു. സെ പിംഗ്, ചെംഗ് ച്യൂങ് ലിംഗ് എന്നിവർ തങ്ങളുടെ മകന് ഹോങ്കോംഗ് ആസ്ഥാനമായുള്ള സിനോ ബയോഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ അഞ്ചിലൊന്ന് ഓഹരികൾ നൽകുകയായിരുന്നു.

 

carla-bruni

സമ്മാനിച്ച ഷെയറുകളുടെ മൂല്യം ഏകദേശം 3.8 ബില്യൺ യുഎസ് ഡോളറാണ്. ഇതോടെയാണ് സെ ആ നിമിഷം തന്നെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒരാളായി മാറിയത്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും എക്സിക്യൂട്ടീവ് ബോർഡ് കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ വാർ‌ട്ടൺ സ്കൂൾ ഓഫ് ഫിനാൻ‌സിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ എറിക് സെ ഒരു മികച്ച സോഷ്യല്‍മീഡിയ ഉപയോക്താവ് കൂടിയാണ്. ചൈനീസ് വൈബോ, ഇൻസ്റ്റാഗ്രാം എന്നിവയിൽ നിരവധി പേർ എറിക് സെയെ പിന്തുടരുന്നുണ്ട്. മോഡലുകളായ ബെല്ല ഹഡിഡ്, ലില്ലി ആൽ‌ഡ്രിഡ്ജ്, ഗായിക റിഹാന, മൊണാക്കോയിലെ രാജകുമാരി ചാർലിൻ, മുൻ ഫ്രഞ്ച് പ്രഥമ വനിത കാർല ബ്രൂണി എന്നിവരൊത്തുള്ള സെയുടെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ ഹിറ്റാണ്.

 

എല്ലാം കൊണ്ടും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന എറിക് സെ ദുബായ്, ഐസ്‌ലാന്റ്, മൊണാക്കോ, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള വിദേശ സ്ഥലങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഫോളവേഴ്സിന്റെ എണ്ണം കുത്തനെ കൂട്ടുകയായിരുന്നു.

English Summary: Sino Biopharmaceutical founder gives son $5.5 billion gift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com