തെരുവിലെ പ്രതിഷേധം ഓൺലൈൻ ഗ്രൂപ്പുകളിലേക്ക്, നാളത്തെ ദിനങ്ങൾ ഭീതിജനകമെന്ന് വിദ്യാർഥികൾ
Mail This Article
പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ അഹമ്മദാബാദിൽ തടിച്ചുകൂടിയ നിരവധി പേരെ പൊലീസ് ലാത്തി ചാർജ് ചെയ്തതോടെ ഒരു വിഭാഗം വിദ്യാര്‍ഥികൾ സോഷ്യൽമീഡിയകളിലുടെ പ്രതിഷേധം വ്യാപകമാക്കാനാണ് നീക്കം നടത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിലെ (ഐഐഎം-എ) ഒരു കൂട്ടം വിദ്യാർഥികളും ഫാക്കൽറ്റികളും രാജ്യത്തുടനീളമുള്ള വിദ്യാർഥി സമൂഹത്തെ മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിനും നിയമനിർമാണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള വഴികൾ തേടുകയാണ്.
കഴിഞ്ഞയാഴ്ച ബിൽ പാസാക്കിയതു മുതൽ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. മാർച്ചുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്, ട്വിറ്റർ, ഒപ്പം വാട്സാപ് എന്നിവയും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറിയിരിക്കുന്നു.
ഈ നിയമം എത്രമാത്രം വിവേചനപരമാണ് എന്നതിനെക്കുറിച്ച് അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ സജീവമായി പങ്കിടുന്നുണ്ട്. ഞാൻ ശേഖരിച്ച മിക്ക വിവരങ്ങളും സോഷ്യൽ മീഡിയയിൽ നിന്നുള്ളതാണ്. നോർത്ത് ഈസ്റ്റിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ അവരുടെ പ്രതിഷേധങ്ങൾ ഷെയർ ചെയ്യുന്നുണ്ട്. ഇവിടത്തെ ചില പ്രദേശങ്ങൾ പൂട്ടി, ഭക്ഷണ വിതരണവും ഇന്റർനെറ്റ് സൗകര്യവും സർക്കാർ വെട്ടിക്കുറച്ചു. ഇത് ഞെട്ടിപ്പിക്കുന്നതാണ്, എതിർക്കപ്പെടണമെന്നും പേരുവെളിപ്പെടുത്താത്ത ഐഐഎം-എ വിദ്യാർഥി അഭ്യർഥിച്ചു.
രാജ്യത്തെ ഐഐഎം -എയിലെ വിദ്യാർഥികളും ഫാക്കൽറ്റികളും ഐഐഎം ബെംഗളൂരിലുള്ളവരുടെ നേതൃത്വത്തെ പിന്തുടർന്ന് ഈ നിയമത്തെ അപലപിച്ച് ഒരു തുറന്ന കത്ത് സോഷ്യൽമീഡിയകളിലൂടെ പുറത്തിറക്കിയിരുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന ഈ കത്തിന് രാജ്യത്തുടനീളമുള്ള വിവിധ സർവകലാശാലകൾ, കോളേജുകൾ എന്നിവയിലെ വിദ്യാർഥികളിൽ നിന്നും ഫാക്കൽറ്റികളിൽ നിന്നും വലിയ പ്രതികരണമണ് ലഭിക്കുന്നത്.
ജനുവരി 22 ന് സുപ്രീം കോടതി വാദം കേൾക്കുന്നതിനു മുന്‍പെ സോഷ്യൽമീഡിയ വഴി പൗരത്വബില്ലിനെതിരായ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. സിഎഎയെ എതിർക്കാൻ കോടതിയിൽ പോകാൻ തീരുമാനിച്ചാൽ ധനസഹായത്തിനായി ഞങ്ങളുടെ പൂർവ്വ വിദ്യാർഥികളെ സമീപിക്കുമെന്നും ഒരു വിദ്യാർഥി പറഞ്ഞു.
ഇപ്പോൾ അത്തരം നിയമങ്ങൾക്കെതിരെ നിലകൊള്ളുന്നില്ലെങ്കിൽ, യാതൊരു പ്രതിരോധവുമില്ലാതെ ഈ രാജ്യത്ത് ഇത്തരം അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് സർക്കാരിന് തോന്നും. മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിൽ ജനസംഖ്യ വിഭജിക്കുന്നത് തികച്ചും ഭയാനകമാണെന്നും ഐഐഎം-എയിലെ രണ്ടാം വർഷ വിദ്യാർഥി പറഞ്ഞു. നാളെ, സർക്കാറിന് എന്നെ സൃഷ്ടിക്കാൻ കഴിയുന്ന ഒരു അൽഗോരിതം കൊണ്ടുവരാൻ കഴിയും. അത് എന്നെ ഏറെ ഭയപ്പെടുത്തുന്നുവെന്നും വിദ്യാർഥി പറഞ്ഞു.