ADVERTISEMENT

ന്യൂയോർക്ക് ∙ ചൊവ്വയുടെ മാസ്മരികത കാട്ടുന്ന ചിത്രങ്ങൾ ഇനി ഓപ്പർച്യൂണിറ്റി അയയ്ക്കില്ല. ചുവന്ന ഗ്രഹത്തിൽ 15 വർഷം പിന്നിട്ട ദൗത്യം ചൊവ്വയിലെ എൻഡവർ ക്രേറ്ററിൽ നിശ്ചലമായതായി നാസ അറിയിച്ചു. കഴിഞ്ഞവർഷം മേയിൽ ചൊവ്വയിൽ വീശിയടിച്ച കനത്ത പൊടിക്കാറ്റാണ് ഓപ്പർച്യൂണിറ്റിയെ നിശ്ചലമാക്കിയത്. ഇതു മൂലം സൗരോർജ സംവിധാനം തകരാറിലായതും അന്ത്യത്തിനു വഴിവച്ചു. ഓപ്പർച്യൂണിറ്റിയെ ഉണർത്താൻ ദീർഘനാൾ ശ്രമിച്ചശേഷമാണു ദൗത്യം പൂർണമായെന്ന് നാസ ഇന്നലെ അറിയിച്ചത്.

ചൊവ്വയിലെ റിപ്പോർട്ടർ

സോജണർ, പാത്ത് ഫൈൻഡർ എന്നിങ്ങനെ വിരലിലെണ്ണാവുന്ന ദൗത്യങ്ങൾ മാത്രമാണ് ഓപ്പർച്യൂണിറ്റിക്കു മുൻപ് ചൊവ്വയിൽ ഇറങ്ങിയത്. ഇവയുടെ ചിത്രങ്ങൾക്ക് വ്യക്തതയില്ലായിരുന്നു. തുടർന്ന് 2003 ജൂലൈ 7 ന് 6 ചക്രങ്ങളുള്ള റോവർ ദൗത്യമായ ഓപ്പർച്യൂണിറ്റി പുറപ്പെട്ടു. 2004 ജനുവരി 25 നു ചൊവ്വയിലെ വിക്ടോറിയ ക്രേറ്ററിനു സമീപം പറന്നിറങ്ങിയ ദൗത്യം ഒട്ടേറെ ചിത്രങ്ങളും വിലമതിക്കാനാകാത്ത വിവരങ്ങളും നൽകി. 6 മാസം കാലാവധി കൽപിച്ചിരുന്ന ദൗത്യം 15 വർഷം പ്രവർത്തിച്ചു.

വെള്ളത്തിന്റെ സാന്നിധ്യം

ചൊവ്വയിൽ ഒരുകാലത്തു വെള്ളമുണ്ടായിരുന്നെന്നതിനു തെളിവു നൽകിയതാണ് ഓപ്പർച്യൂണിറ്റിയുടെ ഏറ്റവും വലിയ സംഭാവന. ദൗത്യം ചൊവ്വയിലെത്തി 2 മാസത്തിനകമായിരുന്നു ഇത്. ചൊവ്വയുടെ ധാതുഘടനയുൾപ്പെടെ നിർണായകവിവരങ്ങൾ നൽകിയിട്ടുണ്ട്, 2005 ൽ പൊടിക്കൂനയിടിഞ്ഞുള്ള അപകടവും 2007 ൽ പൊടിക്കാറ്റും അതിജീവിച്ച ഓപ്പർച്യൂണിറ്റി, വിക്ടോറിയ ക്രേറ്റർ മുതൽ എൻഡവർ ക്രേറ്റർ വരെ 21 കിലോമീറ്റർ ദൂരം തുടർച്ചയായി സഞ്ചരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com