ADVERTISEMENT

ഗൂഗിളും ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും ഉൾപ്പെടെ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനികളുടെ ആസ്ഥാനമായ യുഎസിലെ സാൻഫ്രാൻസിസ്കോ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. 

 

കുറ്റവാളികളെ തിരിച്ചറിയാനും സുരക്ഷ ഉറപ്പാക്കാനും വിവിധ രാജ്യങ്ങൾ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് സാൻഫ്രാൻസിസ്കോ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ ജനങ്ങളോ സ്വകാര്യ കമ്പനികളോ എന്നല്ല, പൊലീസ് ഉൾപ്പെടെ ആർക്കും സാൻഫ്രാൻസിസ്കോയിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിക്കാനാവില്ല.

 

ഫേഷ്യൽ റെക്കഗ്നിഷൻ കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുമെന്ന വാദം ശരിവയ്ക്കുമ്പോഴും സാധാരണ പൗരന്മാരുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണ് അതെന്ന വാദം അംഗീകരിച്ചാണ് സിറ്റി കൗൺസിൽ ഒന്നിനെതിരെ 8 വോട്ടുകൾക്ക് നിരോധനം നിയമമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com