പോൺ വിഡിയോ ദുരന്തം: വിദ്യാർഥികളുടെ കണക്കുകൾ പുറത്ത്, പ്രതിമാസം 4,000 ഗർഭച്ഛിദ്രം
Mail This Article
ആധുനിക ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഇന്റർനെറ്റ്, സ്മാർട് ഫോൺ എന്നിവയുടെ ശരിയായ ഉപയോഗം. കുറഞ്ഞ നിരക്കിൽ ഡേറ്റയും സ്മാർട് ഫോണും ലഭിക്കാൻ തുടങ്ങിയതോടെ ഓൺലൈൻ വഴി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണവും കൂടി. മുംബൈയിൽ 16-22 വയസിനിടയിലുള്ള കുട്ടികൾ അശ്ലീലത്തിലേക്കും പോൺ വിഡിയോയിലേക്കും വ്യാപകമായി തിരിയുന്നതായി സ്വകാര്യ സംഘം നടത്തിയ സർവേയിൽ വ്യക്തമാകുന്നു. റെസ്ക്യൂ റിസർച്ച് ആൻഡ് ട്രെയിനിങ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് സർവേ നടത്തിയത്. 16-22 വയസിനിടയിലുള്ള കോളേജ് വിദ്യാർഥികൾക്കിടയിലെ അശ്ലീല സ്വാധീനം അറിയുക എന്നതായിരുന്നു സർവേയുടെ പ്രധാന ലക്ഷ്യം.
മുംബൈയിലെ 30 ഇംഗ്ലിഷ് മീഡിയം കോളേജിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികളിൽ സർവേ നടത്തി. ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഡേറ്റകളാണ് ശേഖരിച്ചത്.
∙ കുറഞ്ഞത് 33 ശതമാനം ആൺകുട്ടികളും 24 ശതമാനം പെൺകുട്ടികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവരുടെ നഗ്നചിത്രങ്ങൾ ഫോണുകളിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.
∙ കോളേജ് വിദ്യാർഥികളിൽ 40 ശതമാനവും മാനഭംഗവുമായി ബന്ധപ്പെട്ടതും അക്രമപരവുമായ വിഡിയോകൾ അവരുടെ ഫോണുകളിലും കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും കാണുന്നു. സർവേ പ്രകാരം, ഒരു ആൺകുട്ടി ആഴ്ചയിൽ കുറഞ്ഞത് 40 മാനഭംഗ വിഡിയോകൾ കാണുന്നു. കൂടാതെ 20 ലക്ഷത്തിലധികം മാനഭംഗവുമായി ബന്ധപ്പെട്ട വിഡിയോകൾ മുംബൈ നഗരത്തിൽ ദിവസവും കാണുന്നുണ്ട്.
∙ അശ്ലീല വിഡിയോകൾ കണ്ട ശേഷം കൂട്ടമാനഭംഗത്തിന് ആഗ്രഹം പ്രകടിപ്പിച്ചതായി 63 ശതമാനം ആൺകുട്ടികളെങ്കിലും സമ്മതിച്ചു. 25 ശതമാനം പുരുഷ വിദ്യാർഥികളും അത്തരം വിഡിയോകൾ കാണുന്നത് ഈ പ്രവൃത്തി ചെയ്യാനുള്ള ആഗ്രഹത്തിന് കാരണമായതായി സമ്മതിച്ചു.
∙ 60 ശതമാനം ആൺകുട്ടികളും അശ്ലീല വിഡിയോകൾ കണ്ട ശേഷം എസ്‌കോർട്ട് സേവനങ്ങൾ ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. മിക്ക അശ്ലീല സൈറ്റുകളും കാഴ്ചക്കാരെ ആകർഷിക്കുന്ന എസ്‌കോർട്ട് സേവനങ്ങളുടെ ഫ്ലാഷ് നമ്പറുകളാണ് ഇതിന് പിന്നിലെ കാരണം.
∙ 46 ശതമാനം പുരുഷ വിദ്യാർഥികളും തങ്ങൾ കുട്ടികളുടെ പോൺ വിഡിയോകൾക്ക് അടിമകളാണെന്ന് അംഗീകരിച്ചു. ഇത് ബിസിനസ്സിൽ ഉപയോഗിക്കുന്ന ചെറുപ്പക്കാരായ പെൺകുട്ടികളെ മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്നു.
∙ സർവേയ്ക്കിടെ പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു ഡേറ്റ കുറഞ്ഞത് 10 ശതമാനം കോളേജിൽ പോകുന്ന പെൺകുട്ടികൾ ഗർഭം അലസിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നു എന്നതാണ്. മുംബൈയിൽ പ്രതിമാസം 4,000 കോളേജ് പെൺകുട്ടികൾ ഗർഭം ധരിക്കുകയും ഗർഭച്ഛിദ്രത്തിന് പോകുകയും ചെയ്യുന്നുണ്ട്.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ
∙ കോളേജ് തലത്തിൽ സിലബസിൽ സൈബർ ബോധവത്കരണം ആവശ്യമാണ്.
∙ പോൺ തടയൽ സംവിധാനം ശക്തിപ്പെടുത്തണം, കാരണം മിക്ക കേസുകളിലും വിദ്യാർഥികൾ ഫയർവാളിനെ മറികടക്കുന്നതിൽ വിജയിക്കുന്നു.
∙ കർശനമായ നിയമങ്ങൾ ആവശ്യമാണ്.
∙ അശ്ലീലം കാണുന്നതിനെ ഒരു തരത്തിലുള്ള ക്യാൻസറുമായാണ് മനശാസ്ത്രജ്ഞർ ബന്ധിപ്പിക്കുന്നത്. അതൊരു വ്യക്തിയുടെ അക്രമത്തെ പ്രകോപിപ്പിക്കുകയും സ്ത്രീകളെ മാനഭംഗം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു കുടുംബത്തിലെ മുതിർന്നവർ അവരുടെ കുട്ടികളോട് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. ഏകാന്തതയിൽ നിന്ന് ഒരു കുട്ടി പോണ്‍ വിഡിയോയിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് നിരീക്ഷണം.