ADVERTISEMENT

കഴിഞ്ഞ കുറച്ച് ദശകങ്ങളിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ടെക് ഉൽപന്നമാണ് ആപ്പിളിന്റെ ഐഫോണുകൾ. സ്മാർട് ഫോണുകളെ ആദ്യം ജനപ്രിയമാക്കിയ ഫോൺ സീരീസ് ആണ് ഐഫോൺ. ആപ്പിൾ ഫോണുകൾക്കായി മാത്രമല്ല, മറ്റ് നിരവധി ഗാഡ്‌ജറ്റുകൾ, ഉപകരണങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയ്‌ക്കായും ആഗോള വിപണി തുറന്നു. പക്ഷേ, സിലിക്കൺ വാലിയിലെ കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനിയായ ആപ്പിൾ ഭാവിയിൽ ഐഫോൺ സീരീസ് നിർത്തലാക്കുമെന്നാണ് ടെക് വിദഗ്ധരുടെ നിരീക്ഷണം.

 

ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ പുറത്തിറക്കുന്നതിനുള്ള ചെറിയ സൂചനകൾ കമ്പനി അടുത്തിടെ നടത്തിയിരുന്നു. ആപ്പിൾ അതിന്റെ ആദ്യ ഉൽ‌പന്നം 2022 ലും പരിഷ്കരിച്ച പതിപ്പ് 2023 ലും പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ഓൺലൈനിൽ ചോർന്ന വിവരമനുസരിച്ച് എആർ ഗ്ലാസുകൾ ആപ്പിളിന്റെ ഐക്കണിക് ഐഫോണുകളെ മാറ്റിസ്ഥാപിക്കുമെന്നാണ്. കാരണം ഗ്ലാസുകളുടെ കഴിവുകൾ ഐഫോണുകളെ കാലഹരണപ്പെടുത്തുമെന്നാണ് പ്രവചനം

 

എആർ സാങ്കേതികവിദ്യ അടിസ്ഥാനപരമായി നിങ്ങളുടെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന യഥാർഥ ലോകത്തിനു മുകളിൽ നട്ടുപിടിപ്പിച്ച ഒരു വെർച്വൽ ലെയറാണ്. നിങ്ങൾക്ക് മുന്നിൽ റോഡ് നാവിഗേഷൻ സജ്ജമാക്കാം, അല്ലെങ്കിൽ നിങ്ങളുടെ മുന്നിലുള്ള റെസ്റ്റോറന്റുകളിൽ തത്സമയം മികച്ച ഡീലുകൾ നേടാം. ഒബ്‌ജക്റ്റ് അളവുകൾ അളക്കാൻ ഫോണിന്റെ ക്യാമറ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ വഴി നിലവിലുള്ള ഐഫോണുകളിൽ എആർ സവിശേഷതകൾ ഇതിനകം തന്നെ ആപ്പിൾ സംയോജിപ്പിച്ചിട്ടുണ്ട്.

 

വെർച്വൽ റിയാലിറ്റിയുമായി തെറ്റിദ്ധരിക്കപ്പെടാതെ, ഓഗ്‌മെന്റഡ് റിയാലിറ്റി കമ്പനിയുടെ ഭാവി ആണെന്ന് ആപ്പിൾ വിശ്വസിക്കുന്നുവെന്ന് സിഇഒ ടിം കുക്ക് ശക്തമായി പ്രസ്താവിച്ചു. മാത്രമല്ല ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളുടെ വിൽപന കുറഞ്ഞുവരികയാണ്. ഇതിനാൽ തന്നെ ഇനിയുള്ള കാലം എആറിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആപ്പിളിന്റെ നീക്കം.

 

ഐഫോണുകൾ മാറ്റിസ്ഥാപിച്ച് ധരിക്കാനാവുന്ന എആർ ഡിവൈസുകൾ പുറത്തിറക്കാൻ ആപ്പിളിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഐഫോണുകളെ ഇല്ലാതാക്കുന്നതിനു മുൻപ് ഗ്ലാസുകൾ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ആ ഗ്ലാസുകൾ ജനപ്രിയമാകുന്നത് വരെ ആപ്പിൾ കാത്തിരിക്കേണ്ടിവരും. നിലവിൽ കുറഞ്ഞത് കുറച്ച് വർഷമെങ്കിലും പുതിയ ഐഫോണുകൾ ആപ്പിളിൽ നിന്ന് പുറത്തുവരുമെന്ന് തന്നെ കരുതാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com