ADVERTISEMENT

ആഗോള ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിൽ 6598.38കോടി രൂപ നിക്ഷേപിക്കും. ജനറൽ അറ്റ്ലാന്റികിന്റെ നിക്ഷേപം 1.34% ഓഹരിയിലേക്ക് വിവർത്തനം ചെയ്യും. ഈ നിക്ഷേപത്തോടെ കഴിഞ്ഞ നാലാഴ്ചയിൽ പ്രമുഖ സാങ്കേതിക നിക്ഷേപകരിൽ നിന്ന് 67194.75 കോടി രൂപ ജിയോ സമാഹരിച്ചു. കഴിഞ്ഞ നാലാഴ്ചക്കിടെ ജനറൽ അറ്റ്ലാന്റിക് ഉൾപ്പടെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ കമ്പനികൾ ജിയോയിൽ നിക്ഷേപിച്ചു.

 

38.8 കോടിയിലധികം സബ്‌സ്‌ക്രൈബർമാരുള്ള ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതിക പ്ലാറ്റ്ഫോമാണ് ജിയോ പ്ലാറ്റ്ഫോംസ്. ചെറുകിട വ്യാപാരികൾ, മൈക്രോബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 130 കോടി ആളുകൾക്കും ബിസിനസുകൾക്കുമായി ഒരു ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ദൗത്യം.

 

ടെക്നോളജി, കൺസ്യൂമർ, ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ മേഖലകളിൽ നിക്ഷേപം നടത്തിയതിന്റെ 40 വർഷത്തെ ട്രാക്ക് റെക്കോർഡുള്ള ഒരു പ്രമുഖ ആഗോള വളർച്ചാ ഇക്വിറ്റി സ്ഥാപനമാണ് ജനറൽ അറ്റ്ലാന്റിക്. എയർ ബിഎൻബി, ആലിബാബ, ആന്റ് ഫിനാൻഷ്യൽ, ബോക്സ്, ബൈറ്റ്ഡാൻസ്, ഫെയ്സ്ബുക്, സ്ലാക്ക്, സ്നാപ്ചാറ്റ്,  ഊബർ എന്നി ആഗോള കമ്പനികളിൽ ജനറൽ അറ്റ്ലാന്റിക് നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്.

 

കുറച്ചു പതിറ്റാണ്ടുകൾ മുതൽ ജനറൽ അറ്റ്ലാന്റിക്കിന്റെ പ്രവർത്തങ്ങൾ ഞാൻ ശ്രദ്ധിച്ചുവരികയാണ് പ്രത്യേകിച്ചും ഇന്ത്യയുടെ വലിയ വളർച്ചയിൽ ആവർക്കുള്ള വിശ്വാസത. അവരും ഞങ്ങളെ പോലെ 130 കോടി ഇന്ത്യക്കാരുടെ ജീവിതത്തെ സമ്പന്നമാക്കാൻ ഡിജിറ്റൽ ശാക്തീകരണം അനിവാര്യമാണെന്ന് കാഴ്ചപ്പാടിൽ ഉറച്ചു വിശ്വസിക്കുന്നുവെന്ന് ജനറൽ അറ്റ്ലാന്റിക്കിനെ റിലയൻസിൽ സ്വാഗതം ചെയ്തുകൊണ്ട് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

 

ആഗോള സാങ്കേതിക നേതാക്കളുടെയും ദർശനാത്മക സംരംഭകരുടെയും ദീർഘകാല പിന്തുണക്കാർ എന്ന നിലയിൽ, ജിയോയിൽ നിക്ഷേപിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ത്വരിതപ്പെടുത്താനും രാജ്യത്തുടനീളം വളർച്ച കൈവരിക്കാനും ഡിജിറ്റൽ കണക്റ്റിവിറ്റിക്ക് കഴിവുണ്ടെന്ന മുകേഷിന്റെ ദൃഢവിശ്വാസം ഞങ്ങളും പങ്കിടുന്നുവെന്ന് ജനറൽ അറ്റ്ലാന്റിക് സിഇഒ ബിൽ ഫോർഡ് പറഞ്ഞു.

English Summary: General Atlantic to invest ₹6,600 crore for 1.34% stake in Jio Platforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com