കരിപ്പൂർ ദുരന്തം: അവസാന നിമിഷം സംഭവിച്ചതെന്ത്? കണ്ടെത്താൻ ബോയിങ് ടെക് ടീം കോഴിക്കോട്ടേക്ക്
Mail This Article
കരിപ്പൂരിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് 787-800 ജെറ്റ്‌ലൈനറിന്റെ അവശിഷ്ടങ്ങൾ വിമാന നിർമാണ കമ്പനിയായ ബോയിങിന്റെ സാങ്കേതിക വിദഗ്ധ സംഘം പരിശോധിക്കും. ലാൻഡിങ്ങിനിടെ അവസാന നിമിഷം വിമാനത്തിനു സംഭവിച്ചത് എന്താണ് വൈകാതെ തന്നെ കണ്ടെത്താനായേക്കും. ദുബായ്-കോഴിക്കോട് വിമാനം ലാൻഡിനിടെ ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു.
എയർ ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ബോയിങ് കമ്പനി വക്താവ് അറിയിച്ചു. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിനെ സഹായിക്കാൻ ഒരു സാങ്കേതിക ടീമിനെ നൽകാൻ കമ്പനി തയാറാണെന്ന് ബോയിങ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ന്റെ അന്വേഷണത്തെ സഹായിക്കും. ഐസിഒഒ അനെക്സ് 13 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഇത് നടക്കുക.
ബ്ലാക്ക് ബോക്സിൽ നിന്നുള്ള ട്രാൻസ്ക്രിപ്റ്റുകൾ ഉടൻ വീണ്ടെടുക്കുമെന്ന് ഇന്ത്യ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. വിമാനത്തിന്റെ തകരാറുകൾ പരിശോധിക്കാൻ അവർ ബോയിങിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ ഭാഗങ്ങൾ പരിശോധിക്കാനും പ്രശ്നങ്ങൾ കണ്ടെത്താനും ഞങ്ങൾ ബോയിങുമായി സംസാരിക്കാൻ പോകുന്നു. സമഗ്ര അന്വേഷണം നടത്തിയ ശേഷം മാത്രമേ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് പറയാൻ കഴിയൂ എന്ന് കുമാർ പറഞ്ഞു. ബ്ലാക്ക് ബോക്സ് ക്രാഷ് സൈറ്റിൽ നിന്ന് ഡൽഹിയിലെ ഡിജിസിഎയുടെ ലബോറട്ടറിയിലേക്ക് തിരികെ കൊണ്ടുവന്നു.
English Summary: Air India Express crash: Boeing team to examine debris of 787-800 jetliner in Kozhikode