ADVERTISEMENT

കാര്യമുള്ളതും ഇല്ലാത്തതിനുമായി തര്‍ക്കിക്കുകയും ലോകമെമ്പാടും വൈറലാക്കുകയും ചെയ്യുന്ന സമൂഹമാധ്യമങ്ങളുടെ വിചിത്ര സ്വഭാവത്തിന് ഉദാഹരണമായ ആ സംഭവത്തിന് പത്ത് വര്‍ഷം തികയുന്നു. 2015 ഫെബ്രുവരി 26ന് ഒരു സ്കോടിഷ് സംഗീതജ്ഞൻ ടംബ്ലറെന്ന സമൂഹമാധ്യമത്തിൽ ഒരു വസ്ത്രത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. റോമൻ ഒറിജിനൽസ് നിർമിച്ച ഇരട്ട നിറമുള്ള വസ്ത്രം 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ഇന്റർനെറ്റിലൂടെ പ്രചരിക്കുകയായിരുന്നു. 

വസ്ത്രം നീലയും കറുപ്പുമാണോ അതോ ഗോൾഡൻ കളറും വെള്ളയുമാണോ എന്നായിരുന്നു ഇന്റർനെറ്റ് പ്രേമികളെ കുഴപ്പിച്ച ആ ചോദ്യം.  2015 ഫെബ്രുവരി ആദ്യം, ചെസ്റ്ററിനടുത്തുള്ള ചെഷയർ ഓക്സ് ഡിസൈനർ ഔട്ട്‌ലെറ്റിൽ ഈ ഡ്രസ് വിൽപ്പനയ്‌ക്കെത്തിയപ്പോൾ മകൾ ഗ്രേസിന്റെ വിവാഹത്തിന് ധരിക്കാൻ സിസിലിയ അത് വാങ്ങി.

സ്വർണ്ണ ലെയ്സുള്ള വെള്ള നിറമാണെന്ന് കണ്ട ഗ്രേസ് ,ഇത്രയും ഇളം നിറം  അവളുടെ അമ്മ  തിരഞ്ഞെടുത്തതിൽ ഞെട്ടിപ്പോയി. ഫെബ്രുവരി 26 ന്, ടംബ്ലറിലെ തന്റെ ബ്ലോഗിൽ ഫോട്ടോ പോസ്റ്റ് ചെയ്തു. അടുത്ത ദിവസമായപ്പോഴേക്കും #TheDress, #TheDressIsWhiteAndGold, #TheDressBlueAndBlack എന്നിവ ട്വിറ്ററിലെ ഏറ്റവും മികച്ച ട്രെൻഡിങ് ഹാഷ്‌ടാഗുകളിൽ ഒന്നായി. എന്തായാലും വസ്ത്രത്തിന്റെ നിറത്തിന്റെ കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനമായിട്ടില്ല. പത്ത് വർഷങ്ങളായിട്ടും ഇപ്പോഴും ആളുകളെ കുഴപ്പിച്ചുകൊണ്ട് ഈ വസ്ത്രത്തിന്റെ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കാറുണ്ട്.

2017 ലെ ഒരു പഠനം , നമ്മൾ നേരത്തെ എഴുന്നേൽക്കുകയോ വൈകി എഴുന്നേൽക്കുകയോ ചെയ്യുന്നത്, നമ്മൾ എന്താണ് കാണുന്നതെന്ന് നിർണ്ണയിക്കുമെന്ന് നിഗമനം ചെയ്തു.  അതിരാവിലെ എഴുന്നേൽക്കുന്നവർക്ക് വെള്ളയും സ്വർണ്ണവും കാണാൻ കൂടുതൽ സാധ്യതയുണ്ട്, അതേസമയം വൈകി എഴുന്നേൽക്കുന്നവർക്ക് കറുപ്പും നീലയും കാണാൻ കഴിയും. പക്ഷേ ഈ പഠനങ്ങളും അത്ര കൃത്യമല്ല. ഈ മിഥ്യാധാരണകൾക്ക് കൃത്യമായ ഉത്തരം ഉണ്ടാകണമെന്നില്ല എന്ന് വിദഗ്ദ്ധർ ഊന്നിപ്പറയുന്നു, അതായത് ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ചുള്ള ചർച്ച പലപ്പോഴും അർഥശൂന്യമാണ്.  

English Summary:

The Dress That Broke the Internet turns 10! How a simple optical illusion divided the world - and the mind-boggling tricks that have baffled us ever since

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com