ADVERTISEMENT

740 കോടി രൂപയോളം സമ്പാദ്യമുള്ള ലോകത്തെ ഏറ്റവും പ്രശസ്ത യൂട്യൂബറിലൊരാളാണ്  ജിമ്മി ഡൊണാൾഡ്സൺ. ഏകദേശം 370 ദശലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റെന്ന ചാനലിനുള്ളത്. പക്ഷേ ദശലക്ഷം ഡോളർ സമ്പാദിക്കുകയെന്നത് ധാരാളം വേദനയും വിയർപ്പും കണ്ണുനീരും വേണ്ടിവരുന്നതാണെന്ന് പറയുകയാണ് ജിമ്മി റൊണാൾഡ്സൺ.

നിരവധി വിജയകരമായ ബിസിനസിലൂടെയും പ്രോജക്റ്റുകളിലൂടെയും 2024 ൽ അദ്ദേഹം 85 മില്യൺ ഡോളർ സമ്പാദിച്ചിട്ടുണ്ട്, പക്ഷേ അത് ഒരു ദുഷ്‌കരമായ കാര്യമായിരുന്നുവെന്ന് ജിമ്മി പറയുന്നു.ഒരു ശരാശരി വ്യക്തിക്ക് ഞാൻ ജീവിക്കുന്ന ജീവിതം നയിക്കാൻ ആഗ്രഹമുണ്ടാകില്ലെന്ന് മിസ്റ്റർ ബീസ്റ്റ് പറയുന്നു. ദ് ഡയറി ഓഫ് എ സിഇ എന്ന പോഡ്‌കാസ്റ്റിന്റെ സമീപകാല എപ്പിസോഡിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ ജിമ്മി റൊണാൾഡ്സൺ പങ്കുവച്ചത്.

370 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലിലെ അദ്ദേഹത്തിന്റെ വിപുലമായ ഗെയിം-ഷോ-സ്റ്റൈൽ വിഡിയോകൾക്ക് 764 ദശലക്ഷത്തിലധികം വ്യൂകൾ ലഭിച്ചു. 2024 ഫെബ്രുവരിയിൽ സീരീസ് എ ഫണ്ടിങിൽ 60 മില്യൺ ഡോളർ ലഭിച്ച Feastables എന്ന ചോക്ലേറ്റ് ബിസിനസും അദ്ദേഹത്തിന് സ്വന്തമാണ്. വെർച്വൽ റസ്റ്റോറന്റായ MrBeast Burger, വൈറൽ വിഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്രൊഡക്ഷൻ കമ്പനിയായ MrBeast LLC എന്നിവയും അദ്ദേഹത്തിനുണ്ട്.

വിശ്രമത്തിനായി തനിക്ക് വളരെ അപൂർവമായി മാത്രമേ സമയം ലഭിക്കുള്ളെന്നും ഡൊണാൾഡ്സൺ പറഞ്ഞു. ഒരു മൃഗശാലയിലെ മൃഗത്തെപ്പോലെ തോന്നുന്നു,‌സ്വതന്ത്ര ഇച്ഛാശക്തിയില്ലെന്നുമൊക്കെ പരാതി പറയുകയാണ് ജിമ്മി. സമ്മർദ്ദത്തെ നേരിടാൻ, ദൈനംദിന ജീവിതത്തോടുള്ള തന്റെ ഇടപെടൽ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും ജിമ്മി പറഞ്ഞു.

English Summary:

MrBeast (Jimmy Donaldson) boasts a ₹740 crore net worth, but reveals the immense pressure and sacrifice behind his YouTube empire on "The Diary of a CEO" podcast. Learn about his successful businesses and the price of fame.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com