ADVERTISEMENT

ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനായി നിയമിക്കപ്പെട്ടത് സ്പേസ്എക്സ്, ടെസ്‍‍ല എക്സ് എന്നിവയുടെ സിഇഒ ഇലോൺ മസ്കായിരുന്നു. സർക്കാരിന്റെ അമിത ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) പ്രഖ്യാപിച്ചത്. 

ഇലോൺ മസ്കും ഡോണൾഡ് ട്രംപും. File Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP
ഇലോൺ മസ്കും ഡോണൾഡ് ട്രംപും. File Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP

ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി വിവാദ പരിഷ്കാരങ്ങൾ മസ്ക് നടപ്പാക്കി. അതേസമയം ഫാൽക്കൺ റോക്കറ്റുകളുടെ വിജയകരമായ നിരവധി പരീക്ഷണങ്ങളും സുനിത വില്യംസിനെയും ബുച്ചിനെയും തിരിച്ചെത്തിക്കുന്നത് വരെയുള്ള കൈയടി വാങ്ങിയ ദൗത്യങ്ങളും മസ്ക് ഏറ്റെടുത്തു വിജയകരമാക്കി. അധികം വൈകാതെ ട്രംപ് ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി തന്റെ തട്ടകമായ ബിസിനസിലേക്ക് മസ്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മസ്കിന്റെ ചില നിർണായക നീക്കങ്ങളും ലക്ഷ്യങ്ങളും പരിശോധിക്കാം

ഇനി ചൊവ്വ

Picture: Saul Martinez/AFP
Picture: Saul Martinez/AFP

മനുഷ്യരെ ചൊവ്വയിലെത്തിക്കാനുള്ള ദൗത്യങ്ങൾക്ക് 2029ൽത്തന്നെ തുടക്കമിടാനാണ് മസ്ക് ഒരുങ്ങുന്നത്. ഈ ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ 2031ൽ എങ്കിലും ചൊവ്വയിലേക്കുള്ള യാത്ര സാധിക്കുമെന്ന് മസ്ക് കരുതുന്നു. ഭാവിയിൽ ഗ്രഹാന്തര യാത്രകളിലെ പ്രധാന വാഹനമാകുമെന്നു കരുതപ്പെടുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിൽത്തന്നെ ചൊവ്വയിലേക്കുള്ള ആദ്യ യാത്ര നടക്കുമെന്നും മസ്ക് അറിയിച്ചു.

മനുഷ്യരെ ചൊവ്വയിൽ എത്തിക്കാനും തുടർന്ന് ചൊവ്വാക്കോളനി രൂപീകരിക്കാനുമൊക്കെയാണ് മസ്കിന്റെ സ്വപ്നങ്ങൾ. നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടിമിസിലും സ്പേസ്എക്സ് ഭാഗമാണ്.

സ്റ്റാർലിങ്കിലൂടെ ലോകമെങ്ങും

musk-hacker1 - 1

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനായി ഇലോൺ മസ്ക് ഒരുക്കിയ സംവിധാനമാണ് സ്റ്റാർലിങ്ക്. ആയിരക്കണക്കിന് ചെറുഉപഗ്രഹങ്ങളാണ് ഇതിനായി വിന്യസിക്കുന്നത്. ഇന്ത്യയിലുൾപ്പെടെ ഇത്തരം സംവിധാനങ്ങൾ വൈകാതെ നിലവിൽ വന്നേക്കാം. ജിയോയും എയർടെലുമൊക്കെ മസ്കിനൊപ്പം ചേരാൻ തയാറെടുത്ത് കഴിഞ്ഞിരിക്കുന്നു.

ഇലോൺ മസ്ക് ജീവിക്കുന്നത് ഒരു വിഡിയോ ഗെയിമിലെന്ന പോലെ

ഡോജ് ഒഫീസിൽ പോലും ഒരു ഗെയിമിങ് മോണിറ്റർ സ്ഥാപിച്ച മസ്കിനെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലാണ് ഉള്ളത്.വാൾട്ടർ ഐസക്സണാണ് ‘ഇലോൺ മസ്ക്’ എന്ന പേരിലുള്ള മസ്കിന്റെ ജീവചരിത്രപുസ്തകം എഴുതിയത്. 

Tesla and SpaceX CEO Elon Musk gestures as he speaks during the inaugural parade inside Capitol One Arena, in Washington, DC, on January 20, 2025. (Photo by ANGELA WEISS / AFP)
Tesla and SpaceX CEO Elon Musk gestures as he speaks during the inaugural parade inside Capitol One Arena, in Washington, DC, on January 20, 2025. (Photo by ANGELA WEISS / AFP)

മധ്യവർത്തി കുടുംബത്തിൽ നിന്ന് ടെക് ബിസിനസ്സിലൂടെ വളർന്ന് ശതകോടീശ്വരനായി മാറിയമസ്കിന്റെ ജീവിതകഥയാണ് ഇത്. 670 പേജുള്ള പുസ്തകം യുഎസിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു.ചില സമയത്ത് മസ്ക് തീവ്രമായി പ്രതികരിക്കുമെന്നും രോഷാകുലനാകുമെന്നും ജീവചരിത്രത്തിലുണ്ട്.മസ്കിന്റെ രാഷ്ട്രീയ, സാമൂഹികനിലപാടുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ളസാങ്കേതികവിദ്യകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നീ കാര്യങ്ങളും പുസ്തകം ആഴത്തിൽ ചർച്ചചെയ്യുന്നു.

പകൽ സ്വപ്നങ്ങളിൽമുഴുകിയ ബാല്യം

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽമുഴുകിയ ബാല്യം, മസ്കിനെ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്കിന്എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി. വായന ഒരു ശീലമാക്കിമാറ്റിയ മസ്ക് ഹൈസ്ക്കൂളെത്തിയപ്പോഴേക്കും പരിഹാസം കേട്ടു മടുത്തു. കൂടുതൽ ശുഭാപ്തിവിശ്വാസംനേടാനായി ഈ സമയത്ത് കരാട്ടെയും ഗുസ്തിയും പഠിച്ചു.

1989ൽ മസ്ക് 18 വയസ്സുകാരൻ യുവാവായി. അന്നു ദക്ഷിണാഫ്രിക്കയിലെ നിയമമനുസരിച്ചു യുവാക്കൾ നിർബന്ധിത സൈനികസേവനത്തിൽ ചേരണം. ഇതു താൽപര്യമില്ലാതെ അദ്ദേഹം കാനഡയിലേക്കു ഡിഗ്രിപഠിക്കാനായി യാത്രയായി. തുടർന്ന് 1992ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.

പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രം

യുഎസിലെ പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രമായിരുന്നു മസ്ക്  ചെലവാക്കിയത്. ഓറഞ്ചുകളായിരുന്നു പ്രധാന ആഹാരം.തുടർന്നു വിഖ്യാതമായ സ്റ്റാൻഫഡ് സർവകലാശാലയിൽ മസ്ക് പിഎച്ച്ഡി പഠനത്തിനു ചേർന്നു. അതേ സമയത്താണ് ലോകം ഇന്റർനെറ്റ് ബൂമിലേക്കു കടന്നത്. ചേർന്നതിനു രണ്ടു ദിവസം കഴിഞ്ഞു മസ്ക് പിഎച്ച്ഡി പഠനംഉപേക്ഷിച്ചു. 1995ൽ, സഹോദരൻ കിംബലിനൊപ്പം തന്റെ ആദ്യ സംരംഭമായ സിപ്2 കോർപറേഷൻ തുടങ്ങി.ഈ കമ്പനിയെ പിന്നീടു കോംപാക് കംപ്യൂട്ടർ കോർപറേഷൻ ഏറ്റെടുത്തു.

സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച്   എക്സ്.കോം എന്ന കമ്പനി മസ്ക് തുടങ്ങി. പിന്നീടുപേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനിഇബേ ഏറ്റെടുത്തു. തുടർന്നു മസ്ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്പേസ് എക്സ് കമ്പനിസ്ഥാപിച്ചു. 2008ൽ നാസ തങ്ങളുടെ സേവനങ്ങൾക്കായി സ്പേസ് എക്സിനെ   ആശ്രയിച്ചു തുടങ്ങി. 2018ൽഅതിശക്തമായ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു.

മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയാണ് ടെസ്ല. പ്രകടനം കൊണ്ട് വാഹനപ്രേമികളുടെശ്രദ്ധയാകർഷിച്ച റോഡ്സ്റ്റർ കാറുകൾ കമ്പനിയുടെ ഉത്പന്നമാണ്. വ്യത്യസ്തമായ ഡിസൈൻ കൊണ്ടു പ്രശസ്തമായ സൈബർ ട്രക്കുകളും ടെസ്ലയുടേതായുണ്ട്.ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർലൂപ്പ്.

വൈറ്റ്ഹൗസിൽ പുതുതായി വാങ്ങിയ ടെസ്‌ല ഇലക്ട്രിക് കാറിനു സമീപം ‍‍യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും. ചിത്രം: എഎഫ്പി
വൈറ്റ്ഹൗസിൽ പുതുതായി വാങ്ങിയ ടെസ്‌ല ഇലക്ട്രിക് കാറിനു സമീപം ‍‍യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും. ചിത്രം: എഎഫ്പി

മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗതസംവിധാനമാണിത്.നിർമിതബുദ്ധിയുടെ വികാസത്തിനായി ന്യൂറലിങ്ക്, വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്നീ കമ്പനികളും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്.

Image Credit: Iron man movie
Image Credit: Iron man movie

ടോണി സ്റ്റാർക്കും മസ്കും

അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ ശതകോടീശ്വര കഥാപാത്രമാണ് ടോണി സ്റ്റാർക്.വേറാരും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിക്കുന്നതിനാലും അതിനായി പരിശ്രമിക്കുന്നതിനാലും ഇലോൺ മസ്കിനെ ടോണി സ്റ്റാർക്കുമായി ഉപമിക്കുന്നവരുണ്ട്.

English Summary:

Elon Musk's journey from bullied child to influential figure is explored, highlighting his role in SpaceX, Tesla, and the Trump administration's DOGE. Discover his ambitious plans for Mars colonization and the SpaceX Starship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com