ADVERTISEMENT

സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 605 ഒഴിവ്. തിരുവനന്തപുരത്ത് 19 ഒഴിവുണ്ട്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.

ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബൈ, നോയിഡ, പുണെ, സിൽച്ചർ, മൊഹാലി എന്നീ സെന്ററുകളിലും അവസരമുണ്ട്.

തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി:

∙ പ്രോജക്ട് അസോഷ്യേറ്റ് (ഫ്രെഷർ): ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); 30.

∙ പ്രോജക്ട് എൻജിനീയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/തത്തുല്യം (കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); ഒരു വർഷ പരിചയം; 45.

∙ പ്രോജക്ട് എൻജിനീയർ (ഫ്രെഷർ): ബിഇ/ബിടെക്/തത്തുല്യം (കംപ്യൂട്ടർ സയൻസ്/ ഐടി/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); 30.

∙ പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/ എംടെക്/ തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി, 9-15 വർഷ പരിചയം; 56.

∙ സീനിയർ പ്രോജക്ട് എൻജിനീയർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/ എംടെക്/തത്തുല്യം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി, 4-7 വർഷ പരിചയം; 40.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.cdac.in

ബോക്സ് അസോഷ്യേറ്റ്, കൺസൽറ്റന്റ്

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ അസോഷ്യേറ്റ്, കൺസൽറ്റന്റ് തസ്തികകളിലും അവസരം. കരാർ നിയമനം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

യോഗ്യത.

∙ അസോഷ്യേറ്റ്: ബിരുദം, 3 വർഷ പരിചയം; 40; 35,000-55,000.

∙ കൺസൽറ്റന്റ്: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ; 35; 60,000-80,000. www.cdac.in

English Summary:

C-DAC Job Opportunity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com