കൺഫർമേഷൻ നൽകിയില്ല; സിപിഒ, വനിതാ സിപിഒ 21% അപേക്ഷ അസാധു
Mail This Article
നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതാണു കാരണം സിപിഒ, വനിതാ സിപിഒ അപേക്ഷകളിൽ 21 ശതമാനം അസാധുവായി.
സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 53,411 അപേക്ഷയാണ് അസാധുവായത്. 7 ബറ്റാലിയനിലായി 2,52,552 പേർ അപേക്ഷ നൽകിയിരുന്നതിൽ 1,99,141 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ. ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–11,296. കുറവ് ഇടുക്കി (കെഎപി.5) ജില്ലയിൽ–5565. മറ്റു ജില്ലകളിൽ അസാധുവായ അപേക്ഷകൾ: തിരുവനന്തപുരം (എസ്എപി)–8339, എറണാകുളം (കെഎപി.1)–7912, തൃശൂർ (കെഎപി.2)–7605, പത്തനംതിട്ട (കെഎപി.3)–5827, കാസർകോട് (കെഎപി.4)–6867.
വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 43,187 അപേക്ഷ അസാധുവായി. 2,07,437 പേർ അപേക്ഷ നൽകിയതിൽ 1,64,250 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ.
പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികയിൽ അപേക്ഷ നൽകിയ 11,462 പേരിൽ 8567 പേർ കൺഫർമേഷൻ നൽകി. 2895 അപേക്ഷ അസാധുവായി.
CPO പരീക്ഷ ജൂലൈ 15, 22; WCPO പരീക്ഷ ജൂലൈ 8ന്
സിവിൽ പൊലീസ് ഓഫിസർ പരീക്ഷ ഇത്തവണ ജില്ലതിരിച്ച് 2 ഘട്ടമായാണ്.
പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ അപേക്ഷകർക്ക് ജൂലൈ 15നാണു പരീക്ഷ. ജൂലൈ 1 മുതൽ ഹാൾ ടിക്കറ്റ് ലഭിക്കും. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, കാസർകോട് ജില്ലക്കാർക്കു ജൂലൈ 22നാണു പരീക്ഷ. ഹാൾ ടിക്കറ്റ് വിതരണം ജൂലൈ 7 മുതൽ.
വനിതാ സിവിൽ പൊലീസ് ഓഫിസർ, പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികകളിലേക്ക് ജൂലൈ 8നു പൊതുപരീക്ഷയാണു നടത്തുക. ജൂൺ 24 മുതൽ ഹാൾ ടിക്കറ്റ് ലഭിക്കും.