ADVERTISEMENT

മെയിൻ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചശേഷവും നീണ്ടുപോയ സെക്രട്ടേറിയറ്റ്, പിഎസ്‌സി തുടങ്ങിയവയിലെ ഓഫിസ് അറ്റൻഡന്റ് അർഹതാ ലിസ്റ്റ് ഒടുവിൽ പിഎസ്‌സി പ്രസിദ്ധീകരിച്ചു.

2024 ഡിസംബർ 28, 2025 ജനുവരി 11, 25, ഫെബ്രുവരി 8 തീയതികളിൽ നടത്തിയ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണിത്. മെയിൻ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് രീതിയിലല്ലാതെ പ്രസിദ്ധീകരിച്ച ഏകീകൃത അർഹതാ ലിസ്റ്റിൽ 54,291 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക്: 73.23. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഏപ്രിൽ 23 വരെ അപേക്ഷ നൽകാം. മെയിൻ പരീക്ഷ മേയ് 21നാണ്.

അർഹതാ ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതു ചൂണ്ടിക്കാട്ടി ഏപ്രിൽ 5 ലക്കം തൊഴിൽവീഥി മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ‘അർഹത അറിയാതെ തയാറെടുക്കണോ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ തുടർന്നാണ് ലിസ്റ്റ് പ്രസിദ്ധീകരണ നടപടികൾ പിഎസ്‌സി ഊർജിതമാക്കിയതും ഏപ്രിൽ 9ന് അർഹതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതും.

റിപ്പോർട്ട് ചെയ്തത് 368 ഒഴിവ്

സെക്രട്ടേറിയറ്റ്, പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ 368 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റ്, ജിഎഡി, അഡ്വക്കറ്റ് ജനറൽ ഓഫിസ്, ഫിനാൻസ്, ഓഡിറ്റ് ഡിപ്പാർട്മെന്റ്, ലോ സെക്രട്ടേറിയറ്റ്, പിഎസ്‌സി എന്നിവിടങ്ങളിൽനിന്നാണ് ഈ ഒഴിവുകൾ. ഏറ്റവും കൂടുതൽ ഒഴിവ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ (ജിഎഡി) നിന്നാണ്–158. കുറവ് ലോ സെക്രട്ടേറിയറ്റിൽനിന്ന്–21.

മുൻ റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശ 893

ഓഫിസ് അറ്റൻഡന്റിന്റെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 893 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. 2022 സെപ്റ്റംബർ 27നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന് 2025 സെപ്റ്റംബർ 26 വരെ കാലാവധി ലഭിക്കേണ്ടതായിരുന്നെങ്കിലും മെയിൻ ലിസ്റ്റിലെ എല്ലാവർക്കും നിയമന ശുപാർശ നൽകി 2024 മാർച്ച് ലെ ശുപാർശയോടെ റാങ്ക് ലിസ്റ്റ് അവസാനിച്ചു. ‌

∙നിയമനനില: ഓപ്പൺ മെറിറ്റ്–എല്ലാവരും, ഈഴവ–സപ്ലിമെന്ററി 2, എസ്‌സി–സപ്ലിമെന്ററി 65, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–സപ്ലിമെന്ററി 41, എൽസി/എഐ–സപ്ലിമെന്ററി 19, ഒബിസി–സപ്ലിമെന്ററി 2, വിശ്വകർമ–സപ്ലിമെന്ററി 11, ഹിന്ദു നാടാർ–സപ്ലിമെന്ററി 4, എസ്‌സിസിസി–സപ്ലിമെന്ററി 10, ധീവര–സപ്ലിമെന്ററി 7. 

English Summary:

PSc Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com