Activate your premium subscription today
സംസ്ഥാനത്തു വേനൽച്ചൂട് ഏറ്റവും രൂക്ഷമാകുന്ന പ്രദേശങ്ങളിലൊന്നാണ് പാലക്കാട്. എന്നാൽ, ഇതേ ജില്ലയിൽ ശ്രീകൃഷ്ണപുരത്തിനടുത്ത് വലമ്പിലിമംഗലത്തുള്ള മൂർത്തിയേടത്ത് മനയിൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിലെത്തിയാൽ കഥ മാറും. തണലും തണുപ്പും നിറഞ്ഞ നാലരയേക്കർ. തെങ്ങും കമുകും ജാതിയും കുരുമുളകും മുഖ്യവിളകൾ.
ഇന്നലെ, പത്താമുദയത്തിന് എല്ലാവരും മണ്ണിലേക്കിറങ്ങിയപ്പോൾ ഈ കർഷകൻ മാത്രം വിത്തും കൈക്കോട്ടുമായി പുരപ്പുറത്തേക്കു കയറി. അടുത്ത കൃഷിക്കുള്ള വിത്തിട്ടു മുളപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയിട്ടാണു തിരുവല്ല നിരണം കുന്നേൽ തോമസ് ഏബ്രഹാം കൃഷിയിലേക്കു തിരിഞ്ഞത്. വീട്ടുമുറ്റത്ത് 25 സെന്റിലായിരുന്നു തുടക്കം.
ആലപ്പുഴ∙കാർഷിക സംരംഭങ്ങൾ ആധുനികമാക്കാനും യുവസംരംഭകരെ ആകർഷിക്കാനും ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) നടപ്പിലാക്കാൻ കുടുംബശ്രീ. രാജ്യത്തെ വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകദേശം 180 പുതിയ സാങ്കേതികവിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
രാജ്യാന്തര, ആഭ്യന്തര വിപണികളില് കടുത്ത ക്ഷാമമാണെന്നും റബർവില ഉയരുമെന്നും മറ്റുമുള്ള വാർത്തകളില് സന്തോഷിക്കാനാവാത്ത സ്ഥിതിയിലാണ് കേരളത്തിലെ കർഷകർ. വലിയ ഉൽപാദനക്കമ്മി നിലനിൽക്കുമ്പോഴും വില താഴുന്നത് അവർ കണ്ടിട്ടുണ്ട്. വിലത്തകർച്ച മാത്രമല്ല, ഈ രംഗത്തെ പ്രശ്നമെന്നും അവർ തിരിച്ചറിയുന്നു. ടാപ്പിങ് തൊഴിലാളികളുടെ അഭാവവും വർധിച്ച ഉൽപാദനച്ചെലവും കുറഞ്ഞ ഉൽപാദനക്ഷമതയും കാലാവസ്ഥമാറ്റവുമൊക്കെ കേരളത്തിലെ റബർകൃഷിക്കു വെല്ലുവിളിയാണ്.
തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർണാടകയിൽ കർഷകർ വിളവെടുപ്പ് നിർത്തി. മൊത്തവിപണന കേന്ദ്രമായ കോലാർ എംപിഎംസി മാർക്കറ്റിൽ കിലോയ്ക്ക് 2 മുതൽ 13 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. 15 കിലോ തക്കാളിയുടെ ബോക്സിന് 30 രൂപ വരെ ഇടിഞ്ഞു. വിളവെടുക്കുന്നവർക്ക് കൂലി നൽകാൻ പോലും വില ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
കർഷകരെ അവഹേളിച്ചതിന്റെ പേരിൽ വിവാദത്തിലായ മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി മണിക്റാവു കൊക്കാട്ടെ മാപ്പുപറഞ്ഞു. തമാശരൂപേണ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് നാസിക്കിലെ കാലാറാം ക്ഷേത്രം സന്ദർശിക്കാനെത്തിയ മന്ത്രി അറിയിച്ചു.
മധുര ∙ പിബിയിൽ പുതിയതായെത്തിയ വിജു കൃഷ്ണൻ (51) കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറിയാണ്. കാർഷിക സമ്പദ്വ്യവസ്ഥയിൽ ഡോക്ടറേറ്റുള്ള അദ്ദേഹം കിസാൻ സഭയുടെ പ്രവർത്തകനാകുംമുൻപ് ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ അധ്യാപകനായിരുന്നു. 2018ൽ മഹാരാഷ്ട്രയിലെ കർഷക ലോങ്മാർച്ചിന്റെ നേതൃനിരയിലുണ്ടായിരുന്നു.ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരിക്കെയാണു ജോലി രാജിവച്ചു സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.
ചണ്ഡിഗഡ് ∙ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ കർഷക നേതാവ് ജഗ്ജീത് സിങ് ധല്ലേവാൾ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും നടത്തിയ അഭ്യർഥന മാനിച്ചാണ് 130 ദിവസത്തിനു ശേഷം സമരം അവസാനിപ്പിച്ചത്. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർച്ചയായി ചർച്ചകൾ നടത്തിവരുന്ന പശ്ചാത്തലത്തിലാണു സമരം പിൻവലിക്കാൻ മന്ത്രിമാർ അഭ്യർഥിച്ചത്.
കുമരകം ∙ നെല്ലുസംഭരണത്തിനു മില്ലുകാർക്കു വേണ്ടി ഇടനിലക്കാരായി വരുന്നവരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നു കർഷകർ. മില്ലുകാർ ഓരോ പ്രദേശത്തും ഇടനിലക്കാരെ വച്ചാണു നെല്ല് സംഭരണം നടത്തുന്നത്. നെല്ലിന്റെ ഗുണനിലവാരം പരിശോധന, കിഴിവ് എത്രയെന്നു നിശ്ചയിക്കുക, കൈപ്പറ്റ് രസീത് നൽകൽ, സംഭരിക്കുന്ന നെല്ല് എങ്ങനെ
ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി. ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ
Results 1-10 of 1053