Activate your premium subscription today
കറുകച്ചാൽ ∙ ആഴ്ചയിൽ ഒന്നര ലക്ഷം രൂപയുടെ വിറ്റുവരവോടെ കറുകച്ചാലിലെ നേരങ്ങാടിയിൽ സമൃദ്ധിയുടെ വിളവെടുപ്പ്. കാർഷിക ഉൽപന്നങ്ങൾ ന്യായമായി വിലയിൽ വിറ്റഴിക്കുന്നതിനു വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2018 തുടങ്ങിയ നേരങ്ങാടി ആഴ്ച ചന്ത കാർഷിക ഉൽപന്ന വിപണന രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു. ശനിയാഴ്ച ദിവസമാണ്
നാളികേരോൽപ്പന്ന വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിൽ. ജനുവരി അവസാന വാരം മുതൽ ഉൽപ്പന്ന വില സ്റ്റെഡിയായി നീങ്ങിയതോടെ വൻ വിലയ്ക്ക് കൊപ്രയും പച്ചതേങ്ങയും സംഭരിക്കുന്നതിൽ നിന്നും തമിഴ്നാട്ടിലെ മില്ലുകാർ പിന്നോക്കം വലിഞ്ഞു.
അമേരിക്കയും ബെയ്ജിങും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങിയതോടെ ചൈനീസ് ടയർ ലോബി രാജ്യാന്തര റബർ മാർക്കറ്റിൽ നിന്ന് പൊടുന്നനെ പിൻമാറി. ടയർ വ്യവസായികളുടെ നീക്കം അത്ര ശുഭകരമല്ലെന്ന മനസിലാക്കി നിക്ഷേപകർ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബറിലെ പൊസിഷനുകൾ കുറക്കാൻ തിരക്കിട്ട നീക്കം നടത്തിയത് വില തകർച്ചയ്ക്ക് ഇടയാക്കി. റബർ മേയ് അവധി കിലോ 377 യെന്നിലേയ്ക്ക് ഇടിഞ്ഞു.
ഫെബ്രുവരി 4 മുതൽ 8 വരെ 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന പ്രദർശനത്തിൽ 300-ലധികം പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങൾ പങ്കെടുക്കും. അഗ്രിടെക്കിന്റെ ഭാഗമായി ഈന്തപ്പഴം, തേൻ, പൂക്കൾ, എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കും.
സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ ജാപ്പനീസ് കേന്ദ്ര ബാങ്ക് നടത്തിയ നീക്കം യെന്നിന്റെ വിനിമയ മൂല്യം ഉയർത്തി. നാണയം കരുത്ത് നേടുന്നത് കണ്ട് അവധി വ്യാപാരത്തിൽ ബാധ്യതകൾ കുറയ്ക്കാൻ ഫണ്ടുകളും ഊഹക്കച്ചവടക്കാരും നടത്തിയ നീക്കം ഒസാക്ക എക്സ്ചേഞ്ചിൽ റബറിൽ സമ്മർദ്ദമുളവാക്കി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ജപ്പാൻ തീരുമാനിച്ചത് യെന്നിന്റെ വിനിമയ മൂല്യം 156ലേക്ക് ഉയർത്തി.
ഏഷ്യൻ റബർ വിപണികൾ താഴ്ന്ന തലങ്ങളിൽ നിന്നും ചെറിയതോതിൽ ഉണർവ് കാഴ്ച്ചവെച്ചു. ജപ്പാനിൽ യെന്നിന്റെ മൂല്യം ആറ് മാസത്തെ ഏറ്റവും ദുർബലാവസ്ഥയിലേക്ക് നീങ്ങിയതാണ് വിദേശ ഇടപാടുകാരെ റബറിലേക്ക് അടുപ്പിച്ചത്. ഏപ്രിൽ അവധി വില കഴിഞ്ഞ ദിവസത്തെ 354 യെന്നിൽ നിന്നും 374 ലേക്ക് ഉയർന്ന് ഇടപാടുകൾ നടന്നതോടെ ഇതര അവധി വ്യാപാര കേന്ദ്രങ്ങളിലും നേരിയ ഉണർവ് ദൃശ്യമായി.
കനത്ത മഞ്ഞുവീഴ്ച്ചയിൽ തേയിലത്തോട്ടങ്ങൾ പലതും സ്തംഭിച്ചു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിവിധ ഭാഗങ്ങളിൽ തണുപ്പിന് കാഠിന്യമേറി. കാലാവസ്ഥ മാറ്റം മൂലം തേയില ഉൽപാദനത്തിൽനിന്നു വിട്ടുനിൽക്കാൻ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും നിർബന്ധിതരാകുന്നു.
ഭക്ഷ്യയെണ്ണ വിലകൾ ഏതാനും മാസങ്ങളായി തിളച്ചു മറിയുകയാണ്. വിദേശ പാചകയെണ്ണ ഇറക്കുമതി തീരുവ വർധനയാണ് വിലക്കയറ്റത്തിന് വഴി ഒരുക്കിയത്. ഈ നില തുടന്നാൽ വരും മാസങ്ങളിൽ എണ്ണ വില പിടിച്ചാൽ കിട്ടാത്ത വിധമാകുമോയെന്ന ആശങ്കയിലാണ് വ്യാപാര മേഖല. ഇതിനിടയിൽ എണ്ണപ്പന കർഷകർക്ക് ആവേശം പകർന്ന് പാം പനങ്കുല വില ടണ്ണിന് ഒരു വർഷകാലയവിൽ 8000 രൂപയോളം ഉയർന്ന് 20,000രൂപയ്ക്ക് മുകളിലെത്തി.
പുതു വർഷത്തിന്റെ രണ്ടാം ദിവസവും ഏലക്ക ഉയർന്ന തലത്തിൽ പിടിച്ചുനിന്നത് ഉൽപാദക മേഖലയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. ഇന്നലെയും ഇന്നും ശരാശരി ഇനം ഏലക്ക കിലോ 3000 രൂപയ്ക്കു മുകളിൽ ലേലം നടന്നു. ആഭ്യന്തര ഇടപാടുകാർക്കൊപ്പം കയറ്റുമതിക്കാരും ലേലത്തിൽ സജീവമായി പങ്കെടുത്തു. അതേസമയം ഏലം ഉൽപാദക മേഖലകളിൽ പകൽ
കേരളം പുതിയ കുരുമുളക് സീസണിന് ഒരുങ്ങുകയാണ്. തെക്കൻ ജില്ലകളിൽനിന്നുള്ള ചരക്കാണ് ആദ്യ രംഗത്ത് എത്തുക. ഒലിയോറെസിൻ നിർമാതാക്കൾക്ക് ആവശ്യമായ ലൈറ്റ് പെപ്പറും അച്ചാർ വ്യവസായികൾക്ക് വേണ്ടിയുള്ള മൂപ്പു കുറഞ്ഞ മുളകിനുമായി വാങ്ങലുകാർ ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളെ ഉറ്റുനോക്കുന്നു. കാലാവസ്ഥ
Results 1-10 of 73