Activate your premium subscription today
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന ചൊല്ലു പഴകിത്തേഞ്ഞിരിക്കുന്നു. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ സൃഷ്ടിച്ച പിപി405 എന്ന പുതിയ കൊച്ചുതന്മാത്ര മുടിവളർച്ചയിൽ വിപ്ലവം സൃഷ്ടിക്കുന്നതാണ്. ഈ തന്മാത്ര പ്രവർത്തനരഹിതവും എന്നാൽ കേടുപാടുകൾ സംഭവിക്കാത്തതുമായ രോമകൂപങ്ങളെ (ഫോളിക്കിൾ) സജീവമാക്കി മുടികൊഴിച്ചിൽ തടയുന്നു. കഷണ്ടിയുണ്ടായ കാലം മുതൽ അതിനെ മറികടക്കാനുള്ള ശ്രമം മനുഷ്യൻ നടത്തുന്നുണ്ട്. പണ്ട് ഈജിപ്തുകാർ തങ്ങളുടെ മൊട്ടത്തലയിൽ ഈന്തപ്പഴവും നായയുടെ നഖവും കഴുതയുടെ കുളമ്പും അരച്ചുചേർത്തു പുരട്ടുമായിരുന്നു. ഇങ്ങനെ പല പ്രയോഗങ്ങൾ മനുഷ്യൻ ചെയ്തിട്ടുണ്ട്. മാനസികസമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ മുടികൊഴിച്ചിലിനു കാരണമാണെന്നു പിന്നീടു ശാസ്ത്രം കണ്ടെത്തി. പിപി405 എന്ന തന്മാത്രയുമായി ബന്ധപ്പെട്ട് 10 വർഷത്തോളമായി പഠനം നടക്കുകയാണ്. 2023ൽ മനുഷ്യനിൽ ആദ്യപരീക്ഷണം നടത്തി. പിപി405 ഉറങ്ങും മുൻപ് ഒരാഴ്ചക്കാലം തലയോട്ടിയിൽ പ്രയോഗിച്ചവരിൽ നല്ലഫലം ലഭിച്ചതായി ഗവേഷകർ കണ്ടെത്തി. ഇപ്പോൾ വിപണിയിലുള്ള ലേപനങ്ങളെക്കാൾ കേമം എന്നാണു വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ ടെക്നോളജി ട്രാൻസ്ഫർ ഗ്രൂപ്പിലൂടെ ഗവേഷകർ പെലേജ് ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കു രൂപം കൊടുത്തിട്ടുണ്ട്. കൂടുതൽ ഗവേഷണത്തിനും മരുന്നിന് ഔദ്യോഗിക അംഗീകാരം നേടുന്നതിനുമായി അവർ കഴിഞ്ഞവർഷം 1.64 കോടി ഡോളർ സമാഹരിച്ചു. ഇപ്പോൾ യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കാത്തിരിക്കുകയാണ്.
ഇരിട്ടി∙ കടുത്ത ചൂടിൽ വാഴത്തോട്ടങ്ങൾ ഉണങ്ങിക്കരിഞ്ഞ് കർഷകർ പ്രതിസന്ധിയിലായി. ചൂടിനെ അതിജീവിക്കാനാകാതെ ആയിരക്കണക്കിനു വാഴകളാണ് നശിക്കുന്നത്. മൂപ്പെത്താത്ത കുലകൾ അടക്കം ഒടിഞ്ഞ് വീഴുകയാണ്. വേനൽക്കാലത്ത് നനച്ച് വളർത്തുന്ന വാഴക്കുലകൾക്ക് മികച്ച വില കിട്ടും എന്ന പ്രതീക്ഷയിലാണ് കർഷകർ വേനൽക്കാലത്ത് കുല
വാഴച്ചുവട്ടിൽനിന്ന് 5 സെ.മീ. അകലെ പുതയിടുക. വാഴയിലയുടെ അഗ്രഭാഗത്തിനു താഴെവരെ പുതയിടുന്നതു വളരെ നല്ലത്. പുതയുടെ അടിയിൽ 2–3 ഇടങ്ങളിലായി 100 മില്ലി വീതം EPN ലായനി വൈകുന്നേരത്തെ നനയ്ക്കുശേഷം ഒഴിച്ചു കൊടുക്കുന്നത് ചിതൽ, മാണപ്പുഴു, വേരുപുഴു ഇവയുടെ ആക്രമണത്തെ നിയന്ത്രിക്കും. ഈ വർഷം വാഴയിൽ കാത്സ്യത്തിന്റെ
പനമരം ∙ മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്ന് വാഴക്കുല അടക്കമുളള വിളകളെ രക്ഷിച്ചെടുക്കാൻ വിളകൾക്ക് കുപ്പായം മാത്രം പോരാ, മുൾക്കിരീടം കൂടി വേണമെന്ന അവസ്ഥയായി. മുൻപ് കുരങ്ങ് മലയണ്ണാൻ എന്നിവയിൽ നിന്നും വാഴക്കുലകൾ സംരക്ഷിച്ചെടുക്കാൻ വാഴ കുലയ്ക്കുമ്പോൾ തന്നെ കുലകൾ ചാക്കിലാക്കി കെട്ടി
വാഴക്കൂമ്പും വാഴപ്പിണ്ടിയും കൂർക്കയും കറി വയ്ക്കാൻ എല്ലാവർക്കും താൽപര്യമാണ്. എന്നാൽ അവ നന്നാക്കി എടുക്കാനുള്ള സമയക്കുറവും ബുദ്ധിമുട്ടും ഓർക്കുമ്പോൾ പലരും വാങ്ങാൻ മടിക്കും. എന്നാൽ അവ റെഡി ടു കുക്ക് ആയി വൃത്തിയായി പാക്ക് ചെയ്തു കിട്ടുകയാണെങ്കിലോ, ആവശ്യക്കാർ ഇഷ്ടം പോലെയാണ്. ഈ സാധ്യത മനസ്സിൽ കണ്ടാണു
പിറവം∙ മാസങ്ങൾക്കു മുൻപു കർഷകർക്കു കണ്ണീർ നൽകിയ വാഴക്കൃഷിക്ക് വീണ്ടും മധുരം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കായ് വില ഉയർന്നതോടെ ഇവിടെയും മികച്ച വിലയാണ് ഇൗ ദിവസങ്ങളിൽ ലഭിക്കുന്നത്. ഏത്തക്കായ് കിലോഗ്രാമിന് 66 രൂപ വരെ ഉയർന്നു. 3 മാസം മുൻപു കിലോഗ്രാമിന് 20 രൂപ നിരക്കിൽ നിന്നാണു വീണ്ടും ശക്തമായ തിരിച്ചുവരവ്. ഇതിനു പുറമെ മറ്റു വാഴക്കുലകൾക്കും മെച്ചപ്പെട്ട വിലയാണിപ്പോൾ.
പന്തളം ∙ കടുത്ത ചൂടിൽ കുലച്ച വാഴകൾ കരിഞ്ഞുണങ്ങുന്നു. കുരമ്പാല തെക്ക് ഉത്രാടത്തിൽ ലേഖാ സുരേഷിന്റെ തോട്ടത്തിലെ അൻപതോളം വാഴകളാണ് ഉണങ്ങി ഒടിഞ്ഞുവീണത്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിളവെടുക്കാൻ പാകമായവയാണു ചൂടിൽ നശിച്ചത്. കുരമ്പാല തെക്ക് ഈരിക്കലയ്യത്ത് ഭാഗത്താണ് ഇവരുടെ കൃഷിയിടം. വിവിധയിനത്തിൽ പെട്ട 850
പയ്യന്നൂർ∙ കൃഷിയിടത്തിൽ മൂപ്പെത്തിനിൽക്കുന്ന നേന്ത്രവാഴക്കുലയ്ക്കു കാവൽനിൽക്കേണ്ട അവസ്ഥയാണു വരാൻ പോകുന്നത്. ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിനു 80 രൂപ കൊടുക്കണം. അതും കർണാടകയിൽനിന്നു വരുന്ന രണ്ടാംതരം പഴത്തിന്. നല്ല നാടൻകുലയുണ്ടെങ്കിൽ കർഷകന് കിലോഗ്രാമിന് 70 രൂപയെങ്കിലും ലഭിക്കുമെങ്കിലും കണ്ണൂർ, കാസർകോട്
വാഴക്കർഷകർക്ക് ഉപയോഗിക്കാവുന്ന യന്ത്രങ്ങൾ പരിചയപ്പെടാം. നിലമൊരുക്കൽ, കുഴിയെടുക്കൽ, സ്പ്രേയിങ്, കളനിയന്ത്രണം, ജലസേചനം, കുലപൊതിയൽ, വിളവെടുപ്പ്, രോഗ–കീട നിയന്ത്രണം, മൂല്യവർധന എന്നിവയ്ക്കെല്ലാം യന്ത്രങ്ങൾ ലഭ്യമാണ്. നിലമൊരുക്കൽ ആഴം കുറഞ്ഞ വേരുകളാണ് വാഴയ്ക്കുള്ളത്. അതിനനുസൃതമായി ഉഴുതുമറിച്ച്, കിളച്ചാവണം
ഈ വർഷം വാഴയിൽ കാത്സ്യം കുറവ് വ്യാപകമായി കണ്ടുവരുന്നു. കൂമ്പ് പൂർണമായും വിരിയാതിരിക്കുക, ഒരു ഇല വിരിഞ്ഞു മൂപ്പെത്തുന്നതിനു മുൻപ് അടുത്ത കൂമ്പ് വരിക, വെള്ളക്കൂമ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. മറ്റു പ്രശ്നങ്ങളാണ് ഈ ലക്ഷണങ്ങൾക്കു കാരണം എന്ന് തെറ്റിദ്ധരിക്കരുത്. കാത്സ്യം നൈട്രേറ്റ് സ്പ്രേ മാത്രമാണ് ഈ
Results 1-10 of 186