Activate your premium subscription today
ഇന്ത്യൻ കുരുമുളക് വാരത്തിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് സ്ഥിരത കണ്ടെത്തി. ഇറക്കുമതി ലോബിയുടെ സമ്മർദം നിലനിന്നതിനാൽ രണ്ട് ദിവസമായി മുന്നേറാൻ നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും ഇന്ന് മുളക് കരുത്ത് കാണിച്ചു. കാർഷിക മേഖല വിലക്കയറ്റം മുന്നിൽ കണ്ട് ചരക്ക് പിടിച്ചു. ഇതിനിടയിൽ തുടർച്ചയായ മൂന്നാം ദിവസവും വിയറ്റ്നാം മുളക് വില ഉയർന്നത് ആഗോള ഇറക്കുമതിക്കാർ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.
സംസ്ഥാനത്ത് റബർ വിലയിൽ ഇന്നും മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയിൽ തുടരുന്നു. വ്യാപാരി വിലയിലും മാറ്റമില്ല. അതേസമയം, ബാങ്കോക്ക് വിലയിൽ ഒരു രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം അറിയാൻ താഴേക്കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്തു കമ്മോഡിറ്റി പേജ് സന്ദർശിക്കാം.
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. റെക്കോർഡ് നിരക്കിലാണ് വ്യാഴാഴ്ചയും വ്യാപാരം തുടരുന്നത്. ഗ്രാമിന് 7525 രൂപയിലും പവന് 60,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണം ശക്തിയാർജ്ജിച്ചത് സ്വർണം വാങ്ങുന്നവരെ സംബന്ധിച്ചു വലിയ തോതിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്
രാജ്യാന്തര കൊക്കോ വിപണി ശക്തമായ നിലയിലെങ്കിലും ആഭ്യന്തര മാർക്കറ്റ് അൽപ്പം തളർച്ചയിലേക്ക് നീങ്ങുകയാണോ? വിപണിയുടെ സ്പന്ദനങ്ങളും വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞതും കൂട്ടിവായിച്ചാൽ ഒരു തിരുത്തൽ സാധ്യത തെളിയുന്നു. ഒരുമാസമായി കിലോ 740–760 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോയ്ക്ക് വാങ്ങലുകാർ
സംസ്ഥാനത്ത് റബർ, കുരുമുളക് വിലകളിൽ മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയാണെന്ന് റബർ ബോർഡ് വ്യക്തമാക്കി. 183 രൂപയാണ് വ്യാപാരി വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
ഇന്ത്യൻ കുരുമുളകുവില ഏതാനും ദിവസങ്ങളിലെ തളർച്ചയ്ക്കു ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യൻ വാങ്ങലുകാർ പല അവസരങ്ങളിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് നാടൻ കുരുമുളക് സംഭരിക്കാൻ ക്ലേശിച്ചു. സീസൺ അടുത്തെങ്കിലും ഉൽപാദനം ചുരുങ്ങുമെന്ന വിലയിരുത്തലിൽ കാർഷികമേഖല കരുതൽ ശേഖരം വിൽപ്പനയ്ക്ക്
പാം ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ് സംഭവിച്ചത് വെളിച്ചെണ്ണയ്ക്കും നാളികേര കർഷകർക്കും നേട്ടം സമ്മാനിക്കുന്നു. പിന്നിട്ട കാൽ നൂറ്റാണ്ടിലേറെയായി വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു ഭീഷണിയായി നിലകൊണ്ട പാം ഓയിൽ വരവ് നവംബർ‐ഡിസംബർ കാലയളവിൽ കുറഞ്ഞത് എണ്ണ കുരുക്കളുടെ തിരിച്ചു വരവിന് അവസരം ഒരുക്കുന്നു. രണ്ടു
രാജ്യാന്തര റബർ വിപണി ഏതു ദിശയിൽ സഞ്ചരിക്കുമെന്ന വ്യക്തയ്ക്കായി കാത്തുനിൽക്കുകയാണ് ഒരു വിഭാഗം. ക്രൂഡ് ഓയിൽ വില ഉയരുമെന്ന പ്രതീക്ഷയിലും വടക്കുകിഴക്കൻ മൺസൂൺ തായ്ലൻഡിൽ ശക്തിപ്രാപിക്കുന്നത് ഉൽപാദനം തടസപ്പെടുത്തുമോയെന്ന ആശങ്കയിലുമാണ് ഇടപാടുകാർ. ഇതിനിടെ ഡോളറിനു മുന്നിൽ യെൻ തിരിച്ചു വരവിന്റെ സൂചനകൾ
നാളികേരോൽപ്പന്നങ്ങൾ സീസൺ ആരംഭത്തിൽ ശക്തമായ നിലയിൽ. താങ്ങുവിലയിലും ക്വിന്റലിന് 3500 രൂപയ്ക്ക് മുകളിലാണ് കൊപ്രയുടെ കൈമാറ്റം നടക്കുന്നത്. വ്യവസായികളിൽനിന്നും പച്ചത്തേങ്ങയ്ക്ക് ആവശ്യം വർധിച്ചു. വിപണിയുടെ ആവശ്യാനുസരണം ചരക്ക് ഇനിയും വിൽപ്പനയ്ക്ക് ഇറങ്ങിയില്ല. ഉയർന്ന വില പ്രതീക്ഷിച്ച്
ന്യൂഡൽഹി∙ തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനമാരംഭിച്ചു. ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡന്റ് പല്ലെ ഗംഗ റെഡ്ഡിയാണ് അധ്യക്ഷൻ. 3 വർഷത്തേക്കാണ് നിയമനം. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് ഡയറക്ടറും അംഗമാണ്. മഞ്ഞൾ കൃഷിയും മൂല്യവർധിത ഉൽപന്നങ്ങളും
Results 1-10 of 362