Activate your premium subscription today
മഴ ലഭിച്ചു കഴിഞ്ഞു തെങ്ങിൻതൈകൾക്കും തെങ്ങുകൾക്കും ചെയ്യേണ്ട വളപ്രയോഗം? കായ് പിടിക്കുന്ന ഒരു മരത്തിനു ഒരു വർഷം ചെയ്യേണ്ട വളപ്രയോഗം:ജൈവ വളം - 25 കിലോ, യൂറിയ– ഒരു കിലോ, എല്ലുപൊടി–1.5 കിലോ, പൊട്ടാഷ്– 2 കിലോ. ഈ വളം ഒരു വർഷത്തിൽ രണ്ടു തവണയായാണ് നൽകേണ്ടത്. കാലവർഷത്തിനു മുൻപും തുലാവർഷത്തിനു ശേഷവുമായി
കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ നിന്ന് നൂറു കിലോ വരെ വിളവ് ലഭിക്കും. മഴ തുടങ്ങിയതോടെ കടച്ചക്കകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമാണ്.
പല വിളകളുടെയും നടീൽ സമയമാണ് ഇത്. പ്രധാന വിളകളുടെ നടീൽ രീതിയും പരിപാലനവും അറിയാം കപ്പ: വെള്ളം കയറാത്ത സ്ഥലത്ത് 90 സെന്റീമീറ്റർ അകലത്തിൽ കുഴികൾ എടുത്ത് കമ്പുകൾ നടാം. നിലം ഒരുക്കുന്നതിനൊപ്പം കാലിവളം, കംപോസ്റ്റ് ഏക്കറിന് 5 ടൺ എന്ന തോതിൽ ചേർക്കാം. ഒരാഴ്ച ഇടവേളയിൽ കൂനകൾ ഒരുക്കുമ്പോൾ രാസവളം നിശ്ചിത അളവിൽ
മണ്ണിനെ സ്നേഹിക്കാനാണ് പരിസ്ഥിതി പ്രവർത്തകനായ പിതാവ് പഠിപ്പിച്ചത്; കൃഷി ചെയ്യാൻ മണ്ണു തികയാതെ വന്നപ്പോൾ മക്കൾ മട്ടുപ്പാവിലേക്കു കയറി. മൂന്നു വർഷം കൊണ്ട് ആലപ്പുഴ വട്ടയാൽ പുത്തൻവീട് പുരയിടത്തിലെ ഫരീദ മൻസിൽ എന്ന വീട് പച്ചപ്പിന്റെ മേലാപ്പണിഞ്ഞു.
രാജ്യാന്തര റബർ അവധിവിലകൾ നേരിയ റേഞ്ചിൽ നീങ്ങി പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒസാക്ക എക്സ്ചേഞ്ചിൽ റബർ കിലോ 321 യെന്നിലാണ്. സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലും മ്ലാനത നിലനിന്നു. അതേസമയം കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില 197 രൂപയിൽനിന്ന് 200ലേക്ക് കയറിയെങ്കിലും തിരക്കിട്ട് പുതിയ
നേന്ത്രവാഴയിലെ സിഗറ്റൊക്ക ഇലപ്പുള്ളി രോഗത്തിനെതിരെ ജാഗ്രത പാലിക്കണം. വേനൽമഴ തുടങ്ങുമ്പോൾ തന്നെ ഈ രോഗം ആരംഭിക്കും. പിന്നീടു രോഗം മൂർച്ഛിച്ചു മഴക്കാലം തീരുന്നതുവരെ നീണ്ടുനിൽക്കും.
മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി വ്യാപകമായതോടെ, തൈ കിളിർപ്പിക്കാനും വളർത്താനും ഉപയോഗിക്കുന്ന ഗ്രോബാഗുകളും മറ്റു പ്ലാസ്റ്റിക് ഉൽപന്നങ്ങളും പരിസ്ഥിതിക്കു ഹാനികരമായി മാറി. ഇതിനു പരിഹാരമായി, കുറഞ്ഞ ചെലവിൽ, ചാണകം മാത്രം ഉപയോഗിച്ചു ചട്ടി നിർമിക്കുകയാണു പാലക്കാട് തിരുവിഴാംകുന്നു കന്നുകാലി ഗവേഷണ കേന്ദ്രം.
റോസ് ചെടിയിൽ ഇലയും തളിർഭാഗങ്ങളും തിന്നുതീർക്കുന്ന സെമി ലൂപ്പർ കീടങ്ങൾ, രോമപ്പുഴുക്കൾ എന്നിവ കാണുന്നുണ്ട്. ചിലയിടങ്ങളിൽ ശൽക്കകീടങ്ങളും. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ചെടി മുരടിക്കും. വേപ്പധിഷ്ഠിത സംയുക്തങ്ങൾ ചെടി മുഴുവൻ നന്നായി കുളിർപ്പിച്ച് വൈകുന്നേരം സ്പ്രേ ചെയ്യുകയും പിറ്റേന്ന് വൈകുന്നേരം ബ്യുവേറിയ
പാഠപുസ്തകത്തിനു പകരം വാഴക്കുലയുമായി അധ്യാപകൻ കോളജിലെത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നു വിളവെടുത്ത അഞ്ചരയടി നീളവും 62 കിലോ തൂക്കവുമുള്ള ഭീമൻ റോബസ്റ്റ വാഴക്കുലയുമായാണ് സിഎംഎസ് കോളജിലെ സുവോളജി അസി. പ്രഫ. ജോബിൻ മാത്യു കഴിഞ്ഞ ദിവസം കോളജിലെത്തിയത്. അധ്യാപകന്റെ വാഴക്കുലയുമായുള്ള വരവിൽ വിദ്യാർഥികളും
പച്ചക്കറികളും വാഴയുമാണ് എറണാകുളം കളമശ്ശേരി കരുമാല്ലൂരിലുള്ള ചക്കിശ്ശേരി ഡേവിസിന്റെ ഇഷ്ടവിളകൾ. ഏതാണ് ഏറ്റവും ലാഭം? പാവലാണോ പയറാണോ നേന്ത്രനാണോ എന്നു ചോദി ച്ചാൽ ഒറ്റ വാക്കിൽ മറുപടി പറയില്ല ഡേവിസ്. പകരം സ്വന്തം കൃഷിയിടത്തിലേക്കു കൂട്ടിക്കൊണ്ടു പോകും, മണ്ണിന്റെ ഗുണവും കൃഷിരീതിയും വിശദമാക്കും. ഡേവിസിന്റെ കൃഷിയിടത്തിൽനിന്നു മടങ്ങുമ്പോൾ സന്ദർശകൻ തന്നെ ചോദ്യത്തിനുത്തരം കണ്ടെത്തും.
Results 1-10 of 2383