Activate your premium subscription today
1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്കു മറഞ്ഞ ടൈറ്റാനിക് എന്ന കപ്പലിനെ തേടി ഒട്ടേറെ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ ഏകദേശം 12,500 അടി താഴെയാണ് ടൈറ്റാനിക് വിശ്രമംകൊള്ളുന്നത്. ഈ ഭീമൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അന്തർവാഹിനിയിലും പ്രത്യേക യാനങ്ങളിലും പോകുന്നതിന് പ്രത്യേക പാക്കേജ്ഡ് ടൂറുകൾ വരെയുണ്ട്. അത്തരത്തിൽ 2023ൽ യാത്ര പോയ ടൈറ്റൻ എന്ന യാനം പൊട്ടിത്തെറിച്ച് യാത്രികരെല്ലാം മരിച്ചത് വൻ വാർത്തയായിരുന്നു. അറ്റ്ലാന്റിക്കിൽ മാത്രമല്ല ഇങ്ങിവിടെ അറബിക്കടലിലും കപ്പലുകൾ മുങ്ങിയിട്ടുണ്ട്. അതിൽത്തന്നെ തിരുവനന്തപുരം അഞ്ചുതെങ്ങിലെ കപ്പൽപാര് പ്രശസ്തമാണ്. തീരത്തുനിന്ന് ഏകദേശം 9.7 കിലോമീറ്റർ മാറി 43 മീറ്റർ ആഴത്തിലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ വർഷങ്ങൾക്കു മുൻപ് മുങ്ങിയത്. കപ്പലിനോടു ചേർന്ന് ഇപ്പോഴൊരു ആവാസവ്യവസ്ഥതന്നെ രൂപപ്പെട്ടിരിക്കുന്നു.
‘നിങ്ങളാണ് കടൽ ശാസ്ത്രജ്ഞർ’. സൂനാമിയെ കുറിച്ച് പഠിക്കാെനത്തിയ ശാസ്ത്ര സംഘം വർഷങ്ങൾക്കു മുൻപ് കൊല്ലത്തെത്തിയപ്പോൾ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചപ്പോൾ അദ്ഭുതംകൂറിയതാണ് ഇത്. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ മനസ്സറിഞ്ഞ അവർ അദ്ഭുതത്തോടെ പറഞ്ഞു. ‘‘അനുഭവങ്ങളാണ് നിങ്ങളുടെ അറിവ്, അതു ഞങ്ങള്‍ പഠിച്ചുണ്ടാക്കിയതിനെക്കാളും എത്രയോ വലുതാണ്! ശരിക്കും കടലിന്റെ ശാസ്ത്രജ്ഞർ, അതു നിങ്ങളാണ്’’. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളാൽ കൊല്ലം നഗരം ചുവപ്പിൽ പൊതിഞ്ഞ കാഴ്ചകള്‍. അതും കടന്നു തങ്കശ്ശേരി– വാടി കടപ്പുറത്തെത്തിയപ്പോൾ കണ്ടു മറ്റൊരു സമരത്തിന്റെ മുന്നൊരുക്കങ്ങൾ. എന്നും വെല്ലുവിളികളെ നേരിട്ട ചരിത്രമുള്ള മത്സ്യത്തൊഴിലാളികൾക്കു കടൽമണൽ ഖനനമാണ് പുതിയ ശത്രു. ജീവിതത്തിൽ ആരാധനയോടെ കാണുന്ന കടലിനെ, ജീവിതമാർഗത്തെ ഒന്നാകെ നശിപ്പിക്കാൻ വരുന്ന ഖനനമെന്ന ശത്രുവിനെ നേരിടാൻ കടപ്പുറം ഒറ്റക്കെട്ടാണ്. അതിനായി കുംഭമാസച്ചൂടിലും കരയിലും ഏറെ പരിചിതമായ കടലിലും സമരപ്പാത വെട്ടിത്തുറക്കുകയാണ് അവർ. മണൽ ഖനനത്തിനൊപ്പം മാധ്യമങ്ങളിലും ചർച്ചകളിലും ഏറെ ഉപയോഗിക്കുന്ന വാക്കാണ് കൊല്ലം പരപ്പ് അഥവാ ക്വയിലോൺ ബാങ്ക്. കടലിലെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ ഇതിനോടകം പുറത്തു വന്നിട്ടുമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾക്കു കൊല്ലം പരപ്പ് എന്താവും? പരപ്പ് നശിച്ചാൽ കടലും തീരവും നശിക്കുമെന്ന് അവർ പറയുന്നത് എന്തുകൊണ്ടാവും? മണൽഖനനം എങ്ങനെയാണ് പരപ്പിനു ഭീഷണിയാകുന്നത്? കേന്ദ്ര ഖനന നീക്കത്തെ എങ്ങനെ പ്രതിരോധിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം? മനോരമ ഓൺലൈൻ പ്രതിനിധി കൊല്ലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളിങ് ബോട്ടുകളും വഞ്ചികളും നിറഞ്ഞ തീരമേഖലയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും.
‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും
പട്ടാളയീച്ചയുടെ (ബ്ലാക് സോൾജിയർ ഫ്ളൈ) ലാർവ ഉപയോഗിച്ചുള്ള മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റയ്ക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യക്കൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നവിധം
3 വർഷങ്ങൾക്കു മുൻപ് ഗവേഷകർ ഒരു മീനിനെ കണ്ടെത്തി. കഷ്ടിച്ച് ഒരു സെന്റിമീറ്ററിനപ്പുറമാണ് കക്ഷിയുടെ വലുപ്പം. എന്നാൽ അതുണ്ടാക്കുന്ന ശബ്ദത്തിന് ഒരു കുറവുമില്ല. ഒരു ന്യുമാറ്റിക് ഡ്രില്ലിങ് മെഷീന്റെയത്ര ശബ്ദം ഈ ചെറുമീൻ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
കുളത്തൂപ്പുഴ∙ മത്സ്യഫെഡിന്റെ മത്സ്യവിത്തുൽപാദന ഹാച്ചറിയുടെ രണ്ടാം ഘട്ട വികസനത്തിനു ബജറ്റിൽ തുക വകയിരുത്തുമെന്ന മന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഉറപ്പ് പാഴായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഹാച്ചറിയുടെ വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും
മത്സ്യക്കൃഷി, മൂല്യവർധന മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ 25 സാധ്യതകളാണ് കുഫോസ് (Kerala University of Fisheries and Ocean Studies – KUFOS) തുറന്നിടുന്നത്. സാങ്കേതികവിദ്യകൾ മാത്രമല്ല, അതു സാക്ഷാത്കരിക്കാനുള്ള ഇൻക്യുബേഷൻ (Business Incubation Centre -BIC) സൗകര്യവുമുണ്ട് കുഫോസിൽ.
? മത്സ്യക്കൃഷിയിൽ തീറ്റ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. ചെറിയ മത്സ്യങ്ങൾക്ക് ഏതു തരം തീറ്റ നൽകണം. ശുദ്ധജല മത്സ്യങ്ങൾക്കും ഉപ്പുവെള്ളത്തിൽ വളർത്തുന്ന മത്സ്യങ്ങൾക്കും നൽകുന്ന തീറ്റയിൽ മാംസ്യവും കൊഴുപ്പും എത്ര വേണം. തീറ്റയുടെ സമയക്രമം എങ്ങനെ. സ്വന്തമായി തീറ്റ ഉണ്ടാക്കുന്നതു
മത്സ്യക്കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഉല്പാദനച്ചെലവിന് ആനുപാതികമായുള്ള വില ലഭിക്കുന്നില്ല എന്നുള്ളത്. പണം മുടക്കി റെഡിമെയ്ഡ് തീറ്റകള്‍ നല്കി മികച്ച രീതിയില്‍ വളര്‍ത്തുന്നതുകൊണ്ടുതന്നെ ഒരു കിലോ മീല്‍ ഉല്പാദിപ്പിക്കാന് നൂറു രൂപയോളം ചെലവ് വരുന്നുണ്ട്. കൂടാതെ ടാങ്ക്, വൈദ്യുതി, എയറേഷന്
എന്റെ മത്സ്യത്തിന് ചെറിയൊരു ക്ഷീണം പോലെ. എന്തു ചെയ്യും? കല്ലുപ്പ് ഇട്ടോളൂ... മത്സ്യത്തിന്റെ ദേഹത്ത് പൂപ്പൽ കാണുന്നു. കല്ലുപ്പ് ഇട്ടോളൂ... മത്സ്യങ്ങൾ കൂട്ടത്തോടെ ചാകുന്നു. കല്ലുപ്പ് തന്നെ ഇട്ടോളൂ... മത്സ്യങ്ങൾക്ക്, പ്രത്യേകിച്ച് വളർത്തുമത്സ്യങ്ങൾക്ക് എന്തെങ്കിലും അസുഖം ശ്രദ്ധയിൽപ്പെട്ടാൽ,
Results 1-10 of 24