Activate your premium subscription today
സസ്യലോകത്തുമുണ്ട് ചില കള്ളന്മാർ - പൂമ്പൊടി മോഷ്ടാക്കൾ! പൂവിലെ തേനും മറ്റും ആസ്വദിച്ച ശേഷം പരാഗണം നടത്താതെ പൂമ്പൊടി മുഴുവൻ ഭക്ഷണമാക്കുന്ന വിരുതന്മാർ. ഇത്തരം കള്ളന്മാരിൽ നിന്ന് സ്വന്തം പൂമ്പൊടിയെ സംരക്ഷിക്കാൻ നമ്മുടെ തക്കാളിയും വഴുതനയുമൊക്കെ ഒരു സൂത്രം പ്രയോഗിക്കും.
ഒരു കുഞ്ഞുബാല്ക്കണിയില് എത്ര ചെടി വളർത്താനാകും, എത്ര പച്ചക്കറികളുണ്ടാക്കാനാകും, അതും ചൂട് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും തണുപ്പ് പൂജ്യം ഡിഗ്രി സെല്ഷ്യസിലുമെത്തുന്ന അസ്ഥിര കാലാവസ്ഥയുളള കുവൈത്ത് പോലൊരു രാജ്യത്ത്.
വീടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ചെയ്യാവുന്നതും പോഷകസുരക്ഷയ്ക്കു സഹായകവുമായ മൈക്രോഗ്രീൻസ് കൃഷിയെ കേരളമറിഞ്ഞത് കോവിഡ് കാലത്താണ്. ഇതൊരു സംരംഭമാക്കി നേട്ടമെടുക്കുകയാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍. കോവിഡ് കാലത്ത് വീട്ടാവശ്യത്തിനു തുടങ്ങിയ കൃഷി മൈക്രോഗ്രീന്‍സിന് ആവശ്യക്കാരേറിയപ്പോള്‍
കുട്ടികൾക്കു വിഷമില്ലാത്ത നല്ല ഭക്ഷണം നൽകണം. അതിനു സ്വന്തമായി കൃഷി. ഒപ്പം അത് അൽപം അധികവരുമാനം നൽകുന്ന ബിസിനസ് മോഡൽ ആക്കി മാറ്റിയാലോ. കെവിന്റെയും ഗ്രേസിന്റെയും ചിന്ത എത്തി നിന്നത് ഹൈടെക് ഫാമിലാണ്. പ്രഭാത ഭക്ഷണത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്ന സാലഡുകൾക്കു വേണ്ട മൈക്രോഗീൻസ്, പച്ചക്കറികൾ എന്നിവ നൽകുന്ന
മനുഷ്യർക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്നവരെ പോലെ ചെടികളിലും നിരവധി ഡെലിവറി പാർട്ണറുകളുണ്ട്. വിത്തു വിതരണമാണ് ഇവർ ചെയ്യേണ്ടത്. കൊറിയർ സർവീസ് പോലെ വിദൂര വിതരണവും ലോക്കൽ ഡെലിവറിയുമെല്ലാം ഇവർ ഏറ്റെടുക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ വിദൂരമേഖലയായ കാരൂ അനധികൃത സസ്യവ്യാപാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സംരക്ഷിത സസ്യങ്ങളായ സക്കുലന്റുകളാണ് ഇവിടെ നിന്ന് അനധികൃതമായി കടത്തപ്പെടുന്നത്.
ലോലോ ബിയോണ്ട എന്നു കേട്ടിട്ടുണ്ടോ? ഒരിനം ലെറ്റ്യൂസ് ആണ്. ബർഗറുകളിലും മറ്റും ഈയിനമാണത്രെ ഉപയോഗിക്കേണ്ടത്. എന്നാൽ, കിട്ടാനില്ലാത്തതു മൂലം ചൈനീസ് കാബേജ് പോലുള്ള മറ്റ് ഇലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നുമാത്രം. ഇലവർഗങ്ങൾക്ക് പൊതുവേയു ള്ള ചവർപ്പ് തീരെയില്ലെന്നതും കറുമുറ കടിച്ചു
യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന കുമിളാണ് ലെറ്റിപ്പോറസ് സൾഫ്യൂറസ്. സൾഫർ പോളിപോർ, സൾഫർ ഷെൽഫ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഫംഗസിന്റെ ഏറ്റവും പ്രസിദ്ധമായ പേര് പക്ഷേ മറ്റൊന്നാണ്.
ദൃശ്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള വിബ്ജിയോർ എന്ന ചുരുക്കെഴുത്തിൽ അടങ്ങിയിരിക്കുന്ന സപ്തവർണങ്ങളിൽ ഒരെണ്ണം ഇൻഡിഗോയാണ്. വയലറ്റിനും നീലയ്ക്കും ഇടയിലുള്ള വർണം. ഇൻഡിഗോഫെറ എന്ന ജനുസ്സിൽ പെടുന്ന നീലം ചെടികളിൽ നിന്നാണ് ഇൻഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത്.
കിലുക്കാംപെട്ടിച്ചെടിയിൽ വിരുന്നെത്തിയ ‘നീലക്കടുവ ശലഭങ്ങൾ’ കൗതുകമായി. ദേശാടനം നടത്തുന്ന ശലഭ ഇനങ്ങളിൽ പ്രധാനിയാണ് ഇവ. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് ഈ പേരു ലഭിക്കാൻ കാരണം.കിലുക്കാംപെട്ടിച്ചെടികളാണ് ഈ ശലഭങ്ങളെ ആകർഷിക്കുന്നത്
Results 1-10 of 53