Activate your premium subscription today
1498 മേയ് 20ന്, കനത്ത മഴ പെയ്തിറങ്ങിയ രാത്രിയിലാണ് പോർച്ചുഗീസ് നാവികൻ വാസ്കോ ഡ ഗാമയും സംഘവും കോഴിക്കോടിന്റെ തീരത്തെത്തിയത്. സാമൂതിരി അവരെ സ്വീകരിച്ചു. കൊണ്ടുവന്ന സാധനങ്ങൾ ഇറക്കിവയ്ക്കാനും മറ്റുമായി പാണ്ടികശാലയും അനുവദിച്ചു. എന്നാൽ കച്ചവടം മാത്രം നടന്നില്ല. നിരാശനായ ഗാമ ‘കാലിക്കറ്റ്’ വിട്ട് കണ്ണൂരിലേക്കു പോയി. അവിടെ കോലത്തിരി ഗാമയ്ക്കു ചരക്കു നൽകി. അതേവർഷം നവംബർ 4ന് ഗാമ കപ്പൽ നിറയെ ചരക്കുകളുമായി തിരികെപ്പോയി. 1499 ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യത്തിലോ അദ്ദേഹം പോർച്ചുഗലിൽ എത്തിയെന്നാണ് കരുതപ്പെടുന്നത്. മടക്കയാത്രയിൽ 4 എണ്ണത്തിൽ 2 കപ്പലുകൾ തകർന്നു. സഹോദരൻ പൗലോ ഡി ഗാമയടക്കം 170 പേരിൽ 110 പേരും മരിച്ചു. അതേസമയം സാധനങ്ങൾ വിറ്റ് ഗാമ നേടിയത് ചെലവിന്റെ 60 ഇരട്ടിയിലധികം ലാഭം. ഒപ്പം മലബാറിലേക്ക് വിജയകരമായ പാതയും തുറന്നു. ഗാമയുടെ യാത്രാ വിജയം പോർച്ചുഗലിൽ വലിയ ചർച്ചയായി. വലിയ ലാഭമെന്ന മോഹം വന്നതോടെ നേരായ മാർഗമെന്ന കച്ചവടരീതി അവർ മറന്നു. ആയുധങ്ങൾ പ്രയോഗിച്ചുതുടങ്ങി. ഗാമയ്ക്ക് ശേഷം വന്ന കബ്രാൾ പ്രഭു വരുന്ന വഴിക്കുതന്നെ പ്രാദേശിക കപ്പൽ പിടിച്ചെടുത്ത്, സാമൂതിരിയുമായി ഇടഞ്ഞ് കാലിക്കറ്റിനെ ആക്രമിച്ചു. കടലിൽ നിർത്തിയിട്ട കപ്പലുകളിൽ നിന്നുള്ള പീരങ്കിയാക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടു. കബ്രാളിനെ തേടി പിന്നാലെ വന്ന ജോവ ഡി നൊവ എന്ന പ്രഭുവും കാലിക്കറ്റ് തീരത്ത് ഒട്ടേറെ കപ്പലുകളെ വെടിവച്ച് തകർത്തു. തിരിച്ചടിയിൽ പറങ്കിപ്പടയ്ക്കും നഷ്ടങ്ങളുണ്ടായി. പറങ്കിയുമായി കച്ചവടം വേണ്ടെന്ന് സാമൂതിരി നിലപാടെടുത്തത് തിരിച്ചടിയായി. എന്നാൽ കൊച്ചി രാജാവ് പോർച്ചുഗീസുകാർക്ക് അഭയം നൽകി. പ്രതിഷേധങ്ങൾ കുറവും വലിയ കപ്പലുകൾക്ക് അടുക്കാനുള്ള ശേഷിയും ജലഗതാഗത സൗകര്യവും ആ അടുപ്പം കൂട്ടി. സാമൂതിരിയോട് കൊച്ചി രാജാവിനും ദേഷ്യമായിരുന്നു. കയ്യിൽ അധികം പണമില്ലാതെ വന്ന ജോവയ്ക്ക്
കുരുമുളകാണു യൂറോപ്പിനെ മയക്കിക്കളഞ്ഞത്. ആ എണ്ണക്കറുപ്പിൽനിന്ന് കണ്ണെടുക്കാനാകാതെ, കുരുമുളക് മണികൾക്കായി അവർ സ്വർണപ്പാളികൾ പകരം നൽകി. സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തക അന്ന് മുഹമ്മദീയർ എന്നറിയപ്പെട്ടിരുന്ന അറബ്, മൊറോക്കൻ വംശജർക്കായിരുന്നു. ആ കുത്തക നശിപ്പിക്കണമെന്നും വിവിധ കരകളുമായി നേരിട്ട് വ്യാപാരബന്ധം സ്ഥാപിക്കണമെന്നും സ്പെയിൻ, പോർച്ചുഗൽ രാജാക്കന്മാർക്ക് തോന്നി. തുടർന്ന്, പോർച്ചുഗീസ് രാജകുമാരനായ ഡാം ഹെൻറിക്ക് ആഫ്രിക്കയിലേക്ക് കപ്പലുകളെ അയച്ചു. കണ്ടെത്തിയ പ്രദേശങ്ങളിൽ
ന്യൂഡൽഹി ∙ ഇന്ത്യൻ കയറ്റുമതിയിൽ കാപ്പിയുടെ കുതിപ്പ്. ഒരു വർഷത്തിനിടെ ഇന്ത്യൻ ചരക്ക് കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വർധന (43.66%) രേഖപ്പെടുത്തിയത് കാപ്പിയിലാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 15,292 കോടി രൂപയുടേതായി കയറ്റുമതി ഉയർന്നു. ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉൽപാദക രാജ്യമാണ് ഇന്ത്യ. ഈ വർഷം ജനുവരി
പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ വീണ്ടും വരൾച്ചയെ അഭിമുഖീകരിക്കുന്നത് കൊക്കോ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുഖ്യ കൊക്കോ ഉൽപാദകരാജ്യങ്ങളായ ഐവറി കോസ്റ്റിലെയും ഘാനയിലെയും കർഷകർ മഴയുടെ അഭാവത്തിൽ നട്ടം തിരിയുന്നു.
സുഗന്ധ വ്യഞ്ജനങ്ങളിലും കാർഷിക ഉൽപന്നങ്ങളിലും അനുവദനീയമായ കീടനാശിനിയുടെ അളവ് പരിധി പുനർനിർണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തയാറെടുക്കുന്നു. 98 ഇനം കീടനാശിനികളുടെ അനുവദനീയമായ അളവ് പരിധി ഉടൻ പുറത്തിറക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
കൊച്ചി ∙ ഈസ്റ്റേൺ ഏറ്റെടുത്ത ഓർക്ല കമ്പനിയെ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഐടിസി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഏകദേശം 140 കോടി ഡോളറിനാണ് (13000 കോടി രൂപ) ഏറ്റെടുക്കലിനു ചർച്ചകൾ പുരോഗമിക്കുന്നത്. 2007ൽ എംടിആർ ഫുഡ്സിനെയും 2020ൽ ഈസ്റ്റേണിനെയും നോർവേ കമ്പനിയായ ഓർക്ല ഏറ്റെടുക്കുകയായിരുന്നു ഇവയെല്ലാം ഐടിസി
ബെംഗളൂരു: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (AISEF) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ. എസ്.സി - 2025) ബെംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു. സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായ പ്രമുഖരും,
വിദേശത്തേക്ക് കയറ്റിയയച്ച സുഗന്ധവ്യഞ്ജനങ്ങളിൽ അർബുദകാരികളായ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് പുതിയ പരിശോധനാ ചട്ടം പുറത്തിറക്കാനൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ആഗോള തലത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പരിശോധന ശക്തമാക്കിയതിനെത്തുടർന്നാണ് രാജ്യത്തുതന്നെ പരിശോധന നടത്തി ഗുണനിലവാരമുള്ളവ മാത്രം കയറ്റിയയയ്ക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.
അമേരിക്കൻ ഡോളറിനു മുന്നിൽ രണ്ടു മാസത്തെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് യെന്നിന്റെ മൂല്യം ഉയർന്നതോടെ ഒരു വിഭാഗം ഫണ്ടുകൾ റബറിൽ നിക്ഷേപത്തിനു താൽപര്യം കാണിച്ചു. സാധാരണ മൂല്യത്തകർച്ച സംഭവിക്കുന്ന അവസരങ്ങളിലാണ് വിദേശ നിക്ഷേപകർ ഉൽപന്ന വിപണിയിൽ പിടിമുറുക്കുക.
ബാങ്കോക്കിൽ റബർവില വീണ്ടും ഉയർന്നെങ്കിലും ഉൽപാദകരാജ്യങ്ങളുടെ കണക്കൂകൂട്ടലിനൊത്ത് ഷീറ്റിന് ഡിമാൻഡ് വർധിക്കുന്നില്ല. ഓഫ് സീസണിലേക്ക് തിരിയുന്നതിനാൽ കയറ്റുമതി രാജ്യങ്ങൾ കൂടിയ വിലയ്ക്കു വേണ്ടി ശ്രമം നടത്തി. എന്നാൽ ഏഷ്യയിലെയും യൂറോപ്പിലെയും ടയർ നിർമാതാക്കളുടെ തണുപ്പൻ മനോഭാവത്തിനു പിന്നിൽ രാജ്യാന്തര അവധി വ്യാപാരത്തിലെ തളർച്ച തന്നെയാണ്.
Results 1-10 of 42