Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യൻ കയറ്റുമതിയിൽ കാപ്പിയുടെ കുതിപ്പ്. ഒരു വർഷത്തിനിടെ ഇന്ത്യൻ ചരക്ക് കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വർധന (43.66%) രേഖപ്പെടുത്തിയത് കാപ്പിയിലാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 15,292 കോടി രൂപയുടേതായി കയറ്റുമതി ഉയർന്നു. ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉൽപാദക രാജ്യമാണ് ഇന്ത്യ. ഈ വർഷം ജനുവരി
പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ വീണ്ടും വരൾച്ചയെ അഭിമുഖീകരിക്കുന്നത് കൊക്കോ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുഖ്യ കൊക്കോ ഉൽപാദകരാജ്യങ്ങളായ ഐവറി കോസ്റ്റിലെയും ഘാനയിലെയും കർഷകർ മഴയുടെ അഭാവത്തിൽ നട്ടം തിരിയുന്നു.
സുഗന്ധ വ്യഞ്ജനങ്ങളിലും കാർഷിക ഉൽപന്നങ്ങളിലും അനുവദനീയമായ കീടനാശിനിയുടെ അളവ് പരിധി പുനർനിർണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തയാറെടുക്കുന്നു. 98 ഇനം കീടനാശിനികളുടെ അനുവദനീയമായ അളവ് പരിധി ഉടൻ പുറത്തിറക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
കൊച്ചി ∙ ഈസ്റ്റേൺ ഏറ്റെടുത്ത ഓർക്ല കമ്പനിയെ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഐടിസി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഏകദേശം 140 കോടി ഡോളറിനാണ് (13000 കോടി രൂപ) ഏറ്റെടുക്കലിനു ചർച്ചകൾ പുരോഗമിക്കുന്നത്. 2007ൽ എംടിആർ ഫുഡ്സിനെയും 2020ൽ ഈസ്റ്റേണിനെയും നോർവേ കമ്പനിയായ ഓർക്ല ഏറ്റെടുക്കുകയായിരുന്നു ഇവയെല്ലാം ഐടിസി
ബെംഗളൂരു: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (AISEF) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ. എസ്.സി - 2025) ബെംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു. സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായ പ്രമുഖരും,
വിദേശത്തേക്ക് കയറ്റിയയച്ച സുഗന്ധവ്യഞ്ജനങ്ങളിൽ അർബുദകാരികളായ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് പുതിയ പരിശോധനാ ചട്ടം പുറത്തിറക്കാനൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ആഗോള തലത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പരിശോധന ശക്തമാക്കിയതിനെത്തുടർന്നാണ് രാജ്യത്തുതന്നെ പരിശോധന നടത്തി ഗുണനിലവാരമുള്ളവ മാത്രം കയറ്റിയയയ്ക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.
അമേരിക്കൻ ഡോളറിനു മുന്നിൽ രണ്ടു മാസത്തെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് യെന്നിന്റെ മൂല്യം ഉയർന്നതോടെ ഒരു വിഭാഗം ഫണ്ടുകൾ റബറിൽ നിക്ഷേപത്തിനു താൽപര്യം കാണിച്ചു. സാധാരണ മൂല്യത്തകർച്ച സംഭവിക്കുന്ന അവസരങ്ങളിലാണ് വിദേശ നിക്ഷേപകർ ഉൽപന്ന വിപണിയിൽ പിടിമുറുക്കുക.
ബാങ്കോക്കിൽ റബർവില വീണ്ടും ഉയർന്നെങ്കിലും ഉൽപാദകരാജ്യങ്ങളുടെ കണക്കൂകൂട്ടലിനൊത്ത് ഷീറ്റിന് ഡിമാൻഡ് വർധിക്കുന്നില്ല. ഓഫ് സീസണിലേക്ക് തിരിയുന്നതിനാൽ കയറ്റുമതി രാജ്യങ്ങൾ കൂടിയ വിലയ്ക്കു വേണ്ടി ശ്രമം നടത്തി. എന്നാൽ ഏഷ്യയിലെയും യൂറോപ്പിലെയും ടയർ നിർമാതാക്കളുടെ തണുപ്പൻ മനോഭാവത്തിനു പിന്നിൽ രാജ്യാന്തര അവധി വ്യാപാരത്തിലെ തളർച്ച തന്നെയാണ്.
ആഗോള വിപണിയിൽ കുരുമുളക് കാഴ്ച്ചവെയ്ക്കുന്ന മുന്നേറ്റം കണ്ടില്ലെന്ന് നടിച്ച് വിലക്കയറ്റത്തെ തടയാൻ ഉത്തരേന്ത്യൻ ലോബി കിണഞ്ഞു ശ്രമിക്കുന്നു. കേരളത്തിൽ സീസൺ ആരംഭിച്ചതിനാൽ പതിവ് പോലെ താഴ്ന്ന വിലയ്ക്ക് ഉൽപ്പന്നം കൈക്കലാക്കാമെന്ന കണക്ക് കൂട്ടലിലാണ് വാങ്ങലുകാർ വിപണിയിൽ നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും പുതിയ ചരക്ക് കൈവിടാൻ കാർഷിക മേഖല തയ്യാറാവുന്നില്ല.
കുരുമുളക് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും പുതിയ ചരക്ക് കുറഞ്ഞ അളവിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങി. ഉയർന്ന കാർഷിക ചിലവുകൾ മുൻ നിർത്തി ചെറുകിട കർഷകരാണ് ആദ്യ ചരക്ക് സംസ്കരിച്ച് വിൽപ്പന നടത്തുന്നത്. ഉൽപ്പന്ന വില മികച്ച തലത്തിൽ നീങ്ങുന്നതിനാൽ ചരക്ക് വിറ്റുമാറാൻ കൂടുതൽ ഉൽപാദകർ വരും ദിനങ്ങളിൽ ഉത്സാഹം കാണിക്കാം.
Results 1-10 of 40