Activate your premium subscription today
പാരിജാതം...എത്രയെത്ര ഗാനങ്ങളിൽ നാം കേട്ടിരിക്കുന്നു പാരിജാതത്തെപ്പറ്റി അല്ലേ...ഇന്ത്യയുടെ മഹേതിഹാസമായ മഹാഭാരതത്തിലും വിവിധ പുരാണങ്ങളിലുമൊക്കെ പാരിജാതത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. പാലാഴിമഥനത്തിൽ ഉയർന്നു വന്ന അഞ്ച് ദിവ്യവൃക്ഷങ്ങളിൽ ഒന്നായിട്ടാണു പാരിജാതവൃക്ഷം കണക്കാക്കപ്പെടുന്നത്. ദേവേന്ദ്രൻ ഈ
പ്രയാഗ്രാജ് ∙ ബോളിവുഡ് നടി മമത കുൽക്കർണി (52) മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചതു വിവാദത്തിൽ. മമതയ്ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു.
പുലർച്ചെ ശുഭമുഹൂർത്തത്തിൽ ശംഖനാദം മുഴങ്ങിയപ്പോൾ കടുത്ത തണുപ്പിൽ കാത്തുനിന്ന ജനക്കൂട്ടം നദിയിലേക്ക് സ്തുതികൾ മുഴക്കി ഇറങ്ങി. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ നിമിഷം, മഹാകുംഭമേളയ്ക്കു സാക്ഷിയാവാൻ യുപിയിലെ പ്രയാഗ്രാജിലേക്ക് കോടിക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്നത്. ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്നതെന്നു കരുതുന്ന നദിയിലേക്ക്, ത്രിവേണീസംഗമപുണ്യം നുകരാനാണ് കിലോമീറ്ററുകൾ താണ്ടി ഭക്തരെത്തുന്നത്. ഫെബ്രുവരി 26 വരെ, 45 നാൾ നീളുന്ന മേളയിൽ 40 കോടിയിലേറെ പേർ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. ഇതിൽ വിശിഷ്ടമായ ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടിക്കും മേൽ ഭക്തരെ പ്രതീക്ഷിച്ചായിരുന്നു ഒരുക്കങ്ങൾ. ഒരേസമയം ഒരുകോടിയോളം തീർഥാടകരെ സ്വീകരിക്കാനായി 10,000 ഏക്കർ ഭൂമിയിൽ താൽക്കാലിക നഗരമാണ് യുപി ഒരുക്കിയത്. മികച്ച സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി ഇവിടെ ഒരുക്കിയിരുന്നത്. എന്നിട്ടും കുംഭമേളയിൽ ഒന്നിലേറെ തവണ അപകടമുണ്ടായി. സുരക്ഷയ്ക്കായി 45,000 പൊലീസുകാരെ വിന്യസിച്ചിട്ടും അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്? എന്തൊക്കെയാണ് കുംഭമേളയിലെ കാഴ്ചകൾ? പ്രയാഗ്രാജ് സന്ദര്‍ശിച്ച മനോരമ പ്രതിനിധി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
മഹാഭാരതത്തിന് പ്രാദേശികമായ ധാരാളം പതിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് സരള ദാസന്റെ ഒഡിയ മഹാഭാരതം. ഈ ഇതിഹാസത്തിൽ ഒരു കഥയുണ്ട്. യഥാർഥ മഹാഭാരതത്തിൽ ഇല്ലാത്ത ഒരു കഥയാണ് ഇത്. പാണ്ഡവരുടെ വനവാസത്തിന്റെ അവസാനകാലമാണ് പ്രതിപാദ്യ സമയം. അജ്ഞാതവാസം അനുഷ്ഠിക്കുകയായിരുന്നു പാണ്ഡവരും
ഒരോ നിസ്കാരവും വിശ്വാസിയുടെ മിഅ്റാജാണെന്നാണ് പ്രവാചക അധ്യാപനം. അവനിലെ ഓരോ ആകാശവും കടന്ന് സിദ്റത്തുൽ മുൻതഹയിൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടും. അല്ലാഹുവിനോട് അമ്പ് വില്ലിനേക്കാൾ അടുത്ത് നിൽക്കുന്ന അവസ്ഥയിൽ വിശ്വാസി ചേർന്ന് നിൽക്കും. പ്രവാചകർ മുഹമ്മദ് നബി (സ)യുടെ മിഅ്റാജിന്റെ വാർഷിക ആഘോഷമാണല്ലോ റജബ്
എത്രയെത്ര കഥകൾ ചൊല്ലിയ രാജ്യമാണ് ഇന്ത്യ. വടക്കാകട്ടെ, തെക്കാകട്ടെ, പടിഞ്ഞാറാകട്ടെ, കിഴക്കാകട്ടെ...ഇന്ത്യയിലെ കഥാസാഹിത്യം പോലെ വിശാലമായ ഒന്ന് ലോകത്തു മറ്റെവിടയെങ്കിലുമുണ്ടോയെന്ന് നമുക്കു തോന്നിപ്പോകും. ഇതിഹാസങ്ങൾ, പുരാണങ്ങൾ, ജാതക കഥകൾ, പഞ്ചതന്ത്രം, ഹിതോപദേശം, പല നാടുകളിലെ നാടോടിക്കഥകൾ എന്നിങ്ങനെ പല
മണ്ഡലകാലം കഴിഞ്ഞപ്പോള്‍ ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര്‍ കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില്‍ ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്. യുപിയിലെ പ്രയാഗ്രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം
മനോഹരമായ സാംസ്കാരികപ്പെരുമയും ചരിത്രവുമുള്ള ദേശമാണ് ഒഡീഷ. പുരി ജഗന്നാഥൻ വസിക്കുന്നയിടം. ഒഡീഷയിൽ നിലനിന്നിരുന്ന കലിംഗം പ്രാചീന ഇന്ത്യയിലെ കരുത്തുറ്റ രാജ്യങ്ങളിലൊന്നായിരുന്നു. കലിംഗവുമായിട്ടുള്ള യുദ്ധമാണ് അശോക ചക്രവർത്തിയിൽ മാനസാന്തരമുണ്ടാക്കിയതെന്ന ചരിത്രം നമുക്കറിയാം. അനേകം ക്ഷേത്രങ്ങളുണ്ട്
ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങൾ. വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എങ്കിലും, നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക
പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം
Results 1-10 of 64