Activate your premium subscription today
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?
ഓയൂർ (കൊല്ലം) ∙ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിനു യുവാവിന്റെ ‘ശിക്ഷ’. മോട്ടർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിനാണ് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സ്വയം പിഴയിടേണ്ടി വന്നത്. ഓയൂർ ജംക്ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണു സംഭവം. എംവിഡിയുടെ വാഹന പരിശോധന നടക്കുന്നതു കണ്ടു സമീപത്തെ വ്യാപാരശാലയിലെ ജീവനക്കാരൻ പരിശോധനാ സംഘത്തിന്റെ വാഹന നമ്പർ എടുത്തു പരിവാഹൻ സൈറ്റിൽ കയറി പൊല്യുഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു പരിശോധിച്ചു. സർട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി 25ന് തീർന്നിരുന്നു. ഇതോടെ യുവാവ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി വാഹനത്തിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തനിക്കു പിഴയീടാക്കിയതാണെന്നും നിയമലംഘനത്തിനു ശിക്ഷ എല്ലാവർക്കും ഒരുപോലെയാണെന്നും യുവാവ് വാദിച്ചു.
കാക്കനാട്∙ കൊച്ചിയിൽ പുക പരിശോധനയ്ക്ക് ഹാജരാക്കി അമിത മലിനീകരണമെന്ന് കണ്ടെത്തിയ വാഹനത്തിന് 24 മിനിറ്റിനകം തമിഴ്നാട്ടിൽ നിന്ന് യോഗ്യതാ സർട്ടിഫിക്കറ്റ്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് മറിമായം കണ്ടെത്തിയത്. മലിനീകരണ തോത് അനുവദനീയമായതിന്റെ ഇരട്ടിയിലധികമെന്ന് കൊച്ചിയിലെ പരിശോധനയിൽ കണ്ടെത്തിയത്
തിരുവനന്തപുരം∙ സാങ്കേതികപ്പിഴവു മൂലം പുക പരിശോധനയിൽ പരാജയപ്പെടുന്നതിനാൽ സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരുചക്ര പെട്രോൾ വാഹനങ്ങൾ റോഡിൽ ഇറക്കാനാകുന്നില്ല. വാഹന ഉടമകളും പുക പരിശോധനാകേന്ദ്രം ഉടമകളും തുടർച്ചയായി ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാൻ മോട്ടർ വാഹന വകുപ്പിനു കഴിഞ്ഞിട്ടില്ല. പുതിയ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്കു മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനമെടുത്തത്. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് നടന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്കു മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കമ്മിറ്റിയിലാണ് തീരുമാനം. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശികയുണ്ടോയെന്നു പരിശോധിക്കാൻ സംവിധാനം ഏര്‍പ്പെടുത്തും.
ഒറ്റപ്പാലം∙ ശബ്ദമലിനീകരണം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ഡെസിബൽ മീറ്റർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പിടിവീണത് 6 വാഹനങ്ങൾക്ക്. 4 ബൈക്കുകളും 2 സ്വകാര്യ ബസുകളുമാണു കുരുങ്ങിയത്. വാഹനങ്ങൾക്കു 2000 രൂപ വീതം പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നിശ്ചിത അളവിൽ കൂടുതൽ ശബ്ദം പുറത്തുവിടുന്ന
ന്യൂഡൽഹി∙ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങളിലേക്ക് തങ്ങളുടെ എല്ലാ വാഹനങ്ങളും മാറിയതായി മാരുതി സുസുക്കി. കമ്പനിയുടെ പാസഞ്ചർ, കമേഴ്സ്യൽ വാഹനങ്ങളെല്ലാം ബിഎസ് 6 രണ്ടാം ഘട്ടത്തിലെ നിയമം അനുസരിച്ച് അപ്ഗ്രേഡ് ചെയ്തു. മലിനീകരണ നിയന്ത്രണ സംവിധാനം തൽസമയം നിരീക്ഷിക്കാവുന്ന സൗകര്യം
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തേക്കുള്ള സർവീസിനു പഴയ ബസുകൾ ഉപയോഗിക്കരുതെന്ന് അയൽ സംസ്ഥാനങ്ങൾക്ക് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശം നൽകി. ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം. പുക നിയന്ത്രണ സർട്ടിഫിക്കറ്റ് ലഭിച്ച ബസുകൾ മാത്രമേ ഡൽഹിയിലേക്കുള്ള സർവീസിന് ഉപയോഗിക്കാവൂ എന്നും
പനമരം∙ ബിഎസ് 6 വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ജില്ലയിൽ വേണ്ടത്ര കേന്ദ്രങ്ങളില്ലാത്തത് വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു. 2020 ഏപ്രിൽ ഒന്നുമുതലുള്ള ബിഎസ് 6 പെട്രോൾ വാഹനങ്ങളിലെ പുക പരിശോധിക്കാൻ ലാംബ്ഡ എടുക്കണം എന്നാണ് നിയമം. ഇതിനുള്ള പരിശോധന കേന്ദ്രം ഇല്ലാത്തതിനാൽ പൊലീസ് പരിശോധനയിൽ പുക
Results 1-10 of 12