Activate your premium subscription today
ബർലിനിൽ നിന്ന് പോളണ്ട് നഗരമായ സെഴ്ച്ശ്ചിനിലേക്കുള്ള യാത്രാമധ്യേ ബസ് മറിഞ്ഞ് രണ്ട് മരണം.
ശ്രീകൃഷ്ണപുരം: കോഴിക്കോട് നിന്നും പോണ്ടിച്ചേരി വഴി ചെന്നൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു . എ വൺട്രാവൽസിന്റെ ന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രകാരും 4 ജീവനക്കാരുംആണ് ബസിലുണ്ടായിരുന്നത്. പെട്ടെന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 9 മണിയോടെയായിരുന്നു തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനു സമീപം തീപിടിച്ചത്.
മാവേലിക്കര ∙ പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ മോഹനൻ നായർ ജീവിതയാത്രയിൽ ഇനി തനിച്ച്. യാത്ര പോകാൻ പദ്ധതിയിടുമ്പോൾ ‘‘കൂടെ ഞാനുമുണ്ട്’’ എന്നു പറഞ്ഞ് ഒപ്പം കൂടാൻ ഭാര്യ രമ മോഹൻ ഇനിയില്ല. വിശ്രമജീവിതം യാത്രകൾക്കായി മാറ്റിവച്ച ദമ്പതികളുടെ വേർപിരിയലും ഒരു യാത്രയ്ക്കിടെയായി. കന്യാകുമാരിയിൽ പുതുതായി
മാവേലിക്കര ∙ ഉറങ്ങാതെ കിടക്കുന്ന കൊച്ചുകുഞ്ഞിനെ തലോടി ഉറക്കുന്നതു പോലെ അമ്മ രാധയുടെ കൈകൾ അരുണിനെ തലോടി. അമ്മയുടെ സ്നേഹ വാത്സല്യത്തിൽ പ്രിയ മകൻ കുഞ്ഞിനെപ്പോലെ ഉറങ്ങി. ചുറ്റും നടക്കുന്നത് എന്തെന്ന് അറിയാതെ, ഇനി ഒരിക്കലും ഉണരാത്ത ഒരുറക്കം. തന്റെ വേദന മറന്നു മകന്റെ മൃതദേഹത്തിൽ തലോടി ഇരിക്കുന്ന അമ്മ
മുണ്ടക്കയം ∙ പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ലെന്ന് മോട്ടർ വാഹന വകുപ്പ്. പ്രാഥമിക പരിശോധനയിൽ ഇതു വ്യക്തമല്ലെന്നും ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കണമെന്നും ആർടിഒ വി.കെ.രാജീവ് പറഞ്ഞു. വാഹനത്തിൽ സ്പീഡ് ഗവർണർ, ജിപിഎസ് ഉൾപ്പെടെയുണ്ട്. അവ പ്രവർത്തന യോഗ്യമാണോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ ∙ കോട്ടയം–കുമളി റോഡിൽ ഉൾപ്പെടുന്ന പുല്ലുപാറ സ്ഥിരം അപകടമേഖലയാണ്. കുട്ടിക്കാനം മുതൽ മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ജംക്ഷൻ വരെ കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമുള്ള റോഡാണിത്. ഈ റോഡിലാണ് പുല്ലുപാറയും ഉൾപ്പെടുന്നത്. അപകടം ഇവിടെ പതിവാണ്. റോഡിന്റെ ഒരു വശം മുഴുവൻ അഗാധമായ കൊക്കയാണ്. 1500 അടി താഴ്ചയുള്ള കൊക്കകൾ വരെ ഇവിടെയുണ്ട്.
മാവേലിക്കര ∙ തഞ്ചാവൂർ യാത്രയ്ക്കായി കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മാവേലിക്കരയിൽ എത്തിച്ച ബസാണ് പുല്ലുപാറയിൽ ഇന്നു രാവിലെ അപകടത്തിൽപ്പെട്ടത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേരാണ് മരിച്ചത്. ബസിന് ഇതര സംസ്ഥാന യാത്ര നടത്തുന്നതിനു പെർമിറ്റ് ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടമായതാണ്
പത്തനംതിട്ട∙ കെഎസ്ആർടിസി ബസുകളുടെ അപകടങ്ങൾ തുടർക്കഥയാകുന്നു. പുല്ലുപാറയിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയുള്ള അപകടവും നാലു മരണവുമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇന്നലെ ബജറ്റ് ടൂറിസം പദ്ധതിയിൽ ലാഭം കൊയ്യാൻ ഗവി ബസ് മുടക്കി കെഎസ്ആർടിസി യാത്രക്കാരെ പെരുവഴിയിലാക്കിയതിനു പിന്നാലെയാണ് ഇന്നത്തെ അപകട വാർത്തയുമായി നേരം വെളുക്കുന്നത്. എന്നാൽ കെഎസ്ആർടിസിക്ക് ഇനിയും നേരം വെളുത്തിട്ടില്ല.
കുട്ടിക്കാനം ∙ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം.
ശബരിമല ∙ നിലയ്ക്കൽ - എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ട് നാലരയോടെയാണ് സംഭവം. പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു. തീർഥാടകർ ഭക്ഷണത്തിനായി വാഹനം നിർത്തി കടയിലേക്ക് കയറുന്ന ഭാഗത്താണ് അപകടം. വഴിയിൽ നിന്ന തീർഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്. സംഭവ സ്ഥലത്തു തന്നെ ഒരാൾ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.
Results 1-10 of 86