Activate your premium subscription today
കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) ഓഹരികൾക്ക് ഇതെന്തുപറ്റി? ഈ ചോദ്യം ഏറെക്കാലം മുമ്പുവരെ കേട്ടത് ഓഹരിവില വലിയതോതിൽ താഴെപ്പോയപ്പോഴായിരുന്നു. ഇപ്പോൾ വീണ്ടും ആ ചോദ്യം ഉയരുന്നത് പക്ഷേ, ഓഹരിവില അനുദിനം കുതിച്ചുകയറുന്ന പശ്ചാത്തലത്തിൽ. കഴിഞ്ഞ 6 വ്യാപാര സെഷനുകളിലായി മാത്രം 40 ശതമാനത്തോളം മുന്നേറിയ, കേരളം ആസ്ഥാനമായ ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ (Defence PSU) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് 14 ശതമാനത്തോളം ഉയർന്ന് 2,063.70 രൂപയിൽ.
കൊച്ചിൻ ഷിപ്പ്യാർഡിന്റെ (Cochin Shipyard) ഓഹരികൾ ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് മികച്ച നാലാംപാദ പ്രവർത്തനഫലം (Q4 Results) കൂടി പുറത്തുവിട്ടതോടെ ഓഹരിവില കൂടുതൽ മുന്നേറി. വ്യാപാരം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 7.27% മുന്നേറി 1,823 രൂപയിൽ.
ബ്രിട്ടൻ ആസ്ഥാനമായ നോർത്ത് സ്റ്റാർ ഷിപ്പിങ് ലിമിറ്റഡിനുള്ള (North Star Shipping/ Aberdeen) രണ്ടാമത്തെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിന്റെ (SOV) നിർമാണം ആരംഭിച്ച് കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard). വെസ്സൽ നിർമാണത്തിന് തുടക്കമിടുന്ന ചടങ്ങായ സ്റ്റീൽ കട്ടിങ് നോർത്ത് സ്റ്റാർ ഷിപ്പിങ് ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡ്ഫോഡ് നിർവഹിച്ചു.
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വീണ്ടും വഷളായിരിക്കേ, കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഓർഡറുകൾ കിട്ടിയേക്കുമെന്ന പ്രതീക്ഷകളുടെ കരുത്തിൽ കുതിച്ചുകയറി കപ്പൽ നിർമാണ, പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരികൾ. കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾ ഇന്ന് 13 ശതമാനത്തിലധികം മുന്നേറി.
പാക്കിസ്ഥാനിലെ (Pakistan) ഭീകരരുടെ താവളങ്ങളിൽ കടന്നുകയറി ഇന്ത്യ (India) നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പ്രത്യാക്രമണം ഒരു യുദ്ധത്തിന് വഴിമാറിയേക്കാമെന്ന ഭീതിക്കിടയിലും തളരാതെ ഇന്ത്യൻ ഓഹരി വിപണി. അതേസമയം, പാക്കിസ്ഥാന്റെ ഓഹരി വിപണിയാകട്ടെ (Pakistan Stock Exchange/PSX) കനത്ത നഷ്ടത്തിലേക്ക് തകർന്നടിഞ്ഞതായിരുന്നു ഇന്നത്തെ കാഴ്ച.
പഹൽഗാമിലെ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലേക്കും കടന്നുകയറി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് കനത്ത ചാഞ്ചാട്ടത്തിൽ.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി വീണ്ടും കുതിപ്പിന്റെ പാതയിൽ. 2024 ജൂലൈ എട്ടിന് കുറിച്ച 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. അന്നു വിപണിമൂല്യം 70,000 കോടി രൂപയ്ക്കും മുകളിലായിരുന്നു. പിന്നീടുപക്ഷേ, ലാഭമെടുപ്പ് തകൃതിയായതോടെ ഓഹരിവിലയും വിപണിമൂല്യവും താഴുകയായിരുന്നു.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര തർക്കവും ഗൗനിക്കാതെ ഇന്ത്യൻ ഓഹരി വിപണികളുടെ കുതിച്ചുകയറ്റം. രണ്ടുദിവസത്തെ നഷ്ടയാത്രയ്ക്ക് വിരാമമിട്ട് സെൻസെക്സും നിഫ്റ്റിയും ഇന്നു വ്യാപാരം ചെയ്യുന്നത് നേട്ടത്തിന്റെ പാതയിൽ.
ലോകത്തിലെ തന്നെ ആദ്യ പൂർണ സൗരോർജ വിമാനത്താവളമാണ് കൊച്ചിയിലേത് (സിയാൽ എന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം). ലോകത്തിലെ തന്നെ ആദ്യ സോളർ ബോട്ട് – വാട്ടർ മെട്രോയും കൊച്ചിക്കു സ്വന്തം. വൈദ്യുതി ഇന്ധനമാക്കിയ മെട്രോ ട്രെയിൻ സംവിധാനം. നഗരത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ബാറ്ററിയിൽ ഓടുന്ന ഓട്ടോറിക്ഷകളും ബസുകളും. ഇവയ്ക്കെല്ലാമൊപ്പം ഹരിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ചുള്ള കപ്പലുകളും കൊച്ചിക്ക് സ്വന്തം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ഇന്ത്യൻ ഓഹരി വിപണിയെയും പിടിച്ചുലയ്ക്കുന്നു. ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്കുമേൽ ട്രംപ് പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിച്ചതിനു പിന്നാലെ, ആഗോള വ്യാപാരയുദ്ധം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലുകളാണ് ഓഹരികളെ തകർക്കുന്നത്.
Results 1-10 of 165