Activate your premium subscription today
ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണത്തിനു ധനകാര്യവകുപ്പിന്റെ ചുവപ്പുസിഗ്നൽ. താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 4.40 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ നിരസിച്ചു. കെഎസ്ആർടിസിക്ക് ഇത്തരം പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ തടസ്സം
കൊല്ലം ∙ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന 4 നില കെഎസ്ആർടിസി സ്റ്റേഷൻ കെട്ടിടസമുച്ചയം നിലവിലെ ബസ് ഗാരേജിന്റെ സ്ഥലത്ത് ഉടൻ നിർമിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നിലവിലെ കെഎസ്ആർടിസി സ്റ്റാൻഡ് സന്ദർശിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി. ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപയും എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 5 കോടി രൂപയും ചേർത്ത് 15 കോടി രൂപ വിനിയോഗിച്ചാണ് പൂർത്തിയാക്കുക.
കണ്ണൂർ ∙ ജില്ലയുടെ വെള്ളച്ചാട്ടവും മലയോരക്കാഴ്ചകളും ഉൾപ്പെടുത്തിയുള്ള മൺസൂൺ പാക്കേജുമായി കെഎസ്ആർടിസി. ജില്ലയിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിലാണു മൺസൂൺ പാക്കേജ്. ഏഴരക്കുണ്ട്, പാലക്കയം തട്ട്, പൈതൽ മല എന്നിവ കേന്ദ്രീകരിച്ചാണ് പ്രത്യേക ടൂർ പാക്കേജ് ഒരുക്കുന്നത്. പയ്യാമ്പലം ബീച്ച്, ബേബി ബീച്ച്, പയ്യാമ്പലം പ്ലാനറ്റേറിയം, വാച്ച് ടവർ, കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട, അറക്കൽ മ്യൂസിയം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം തുരുത്ത്, ചൂട്ടാട് ബീച്ച്, മാട്ടൂൽ പെറ്റ് സ്റ്റേഷൻ, വയലപ്ര ഫ്ലോട്ടിങ്
കറുകച്ചാൽ ∙ മന്ത്രിയുടെ നിർദേശം ജീവനക്കാർ ‘പാലിച്ചു’. ബസുകൾ പാലിച്ചില്ല!! ദേശീയ പണിമുടക്ക് ദിനത്തിൽ 49 ശതമാനം ജീവനക്കാർ കെഎസ്ആർടിസി ഡിപ്പോകളിൽ ഹാജരായി; എന്നാൽ ഓപ്പറേറ്റ് ചെയ്തതു 14 സർവീസുകൾ മാത്രം. 741 ജീവനക്കാരിൽ 365 പേർ ജോലിക്കെത്തിയെന്നാണു കണക്ക്.
തൃശൂർ ∙ ജില്ലാ ആസ്ഥാനത്തു നിർമിക്കാൻ ഉദ്ദേശിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റേഷനു വേണ്ടി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള തൃശൂർ ചാപ്റ്റർ തയാറാക്കിയ ഡിസൈൻ മന്ത്രി കെ.രാജനു കൈമാറി. മലയാള മനോരമ, ബിൽഡേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ‘ലെറ്റ്സ് സ്റ്റാൻഡ് ടുഗെദർ’ ക്യാംപെയ്നിന്റെ ഭാഗമായി ഉയർന്നുവന്ന
തിരുവനന്തപുരം∙ സംസ്ഥാനത്ത് പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസിക്ക് നടത്താന്‍ പറ്റിയത് വെറും എട്ടു ശതമാനം സര്‍വീസ് മാത്രം. സ്ഥിരജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും സ്വിഫ്റ്റ് ജീവനക്കാരും ഉള്‍പ്പെടെ 41 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തിയെങ്കിലും പല യൂണിറ്റുകളില്‍നിന്നും ഒറ്റ സര്‍വീസ് പോലും നടത്താന്‍ കഴിഞ്ഞില്ല.
ചെങ്ങന്നൂർ ∙ ചെങ്ങന്നൂരിൽ നിന്നു വെൺമണി വഴി കെഎസ്ആർടിസി സർവീസുകൾ നിലച്ചതു യാത്രക്കാരെ വലയ്ക്കുന്നു. നേരത്തെ 3 ബസുകൾ സർവീസ് നടത്തിയിരുന്ന നാട്ടിൽ ഇപ്പോൾ ഒന്നു മാത്രമേയുള്ളൂ.ചെങ്ങന്നൂർ–പാറച്ചന്ത– ഉളിയന്ത്ര വഴി പന്തളത്തേക്കുള്ള ബസ് മാത്രമാണ് ഇപ്പോഴുള്ളത്.ചെങ്ങന്നൂരിൽ നിന്നു
തിരുവനന്തപുരം ∙ അഖിലേന്ത്യാ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തിയില്ല. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടും 15 ശതമാനത്തോളം പേര് മാത്രമാണ് ഭരണസിരാകേന്ദ്രത്തില്‍ എത്തിയത്. സെക്രട്ടേറിയറ്റിലെ 4,200 ജീവനക്കാരില്‍ അറുന്നൂറോളം പേരാണ് ജോലിയില്‍ പ്രവേശിച്ചത്. യുഡിഎഫ്, ബിജെപി അനുകൂല സര്‍വീസ് സംഘടനകള്‍ പണിമുടക്കില്‍ നിന്നു വിട്ടുനിന്നെങ്കിലും ഹാജര്‍ നില ശുഷ്കമായിരുന്നു. മന്ത്രിമാരാരും സെക്രട്ടേറിയറ്റില്‍ എത്തിയില്ല. ചീഫ് സെക്രട്ടറിയും ഏതാനും വകുപ്പു സെക്രട്ടറിമാരും ജോലിക്കെത്തി. കെഎസ്ആര്‍ടിസി സര്‍വീസ് ഉള്‍പ്പെടെ ഗതാഗത സംവിധാനം സ്തംഭിച്ചതാണ് പലര്‍ക്കും ജോലിക്ക് എത്തുന്നതിനു തടസമായത്. സമരത്തിനു സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണന് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വെല്ലുവിളിച്ചതിനു പിന്നാലെ പൊതുപണിമുടക്കു വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെഎസ്ആര്‍ടിസി. നാളെ അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത ജീവനക്കാരുടെ അഭാവം ഡയസ്നോണ്‍ ആയി പരിഗണിക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ആരും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ല. ഒരു ഓഫിസര്‍ എങ്കിലും മുഴുവന്‍ സമയവും ഓഫിസില്‍ ഉണ്ടായിരിക്കണം.
കോഴിക്കോട് ∙ കെഎസ്ആർടിസി യൂണിയനുകൾ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണൻ. കെഎസ്ആർടിസി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ല.
Results 1-10 of 2773