Activate your premium subscription today
മലപ്പുറം∙ കൊണ്ടോട്ടി നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടി (55) അണ് മരിച്ചത്. പള്ളിയിൽനിന്നു പ്രഭാത നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു അപകടം.
പാലക്കാട് ∙ തലചായ്ക്കാൻ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാതെ പാതയോരങ്ങളിൽ അലയുന്നത് 14,044 കുടുംബങ്ങളാണെന്നു സർക്കാർ കണക്കുകൾ പറയുമ്പോഴും രേഖകളിൽ ഇടമില്ലാതെ വലയുന്നത് അതിലേറെപ്പേർ. കഴിഞ്ഞദിവസം തൃശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങുമ്പോൾ ലോറി കയറി മരിച്ച 5 പേരും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിൽ ഇല്ല.അടുത്ത നവംബർ ഒന്നോടെ സംസ്ഥാനത്തെ ഒരു കുടുംബം പോലും അതിദരിദ്രരായി അവശേഷിക്കില്ലെന്നാണു സർക്കാർ അവകാശപ്പെടുന്നത്.
ചിറ്റൂർ (പാലക്കാട്) ∙ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിനു മുകളിലേക്കു ലോറി മറിഞ്ഞു യുവതി മരിച്ചു. 3 പേർക്കു പരുക്കേറ്റു. നാട്ടികയിൽ നാടോടിസംഘത്തിനിടയിലേക്കു ലോറി പാഞ്ഞുകയറി കൊല്ലങ്കോട് സ്വദേശികളായ 5 പേർ മരിച്ച സംഭവത്തിന്റെ വേദന മാറും മുൻപേയാണ് ഇന്നലെ പുലർച്ചെ ചിറ്റൂർ ആലാംകടവിൽ ദുരന്തമുണ്ടായത്. ലോറി ഡ്രൈവർ കുമരനെല്ലൂർ സ്വദേശി സി.അജിത്തിനെ (32) അറസ്റ്റ് ചെയ്തു.
തൃശൂർ നാട്ടികയിൽ, നിർമാണം നടക്കുന്ന ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാത്തതും വാഹനം വരില്ലെന്ന് ഉറപ്പുള്ളതുമായ ഭാഗത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു അവർ. ഇന്നലെ പുലർച്ചെ അവരുടെ മേലാണ് ഒരു ലോറി ഓടിക്കയറിയത്. തടിലോറി ഓടിച്ച ക്ലീനർ മദ്യലഹരിയിലായിരുന്നെന്നു മാത്രമല്ല, അയാൾക്കു ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതുമില്ല.
തൃശൂർ∙ യാത്രയ്ക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നും നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ലോറിയുടെ ക്ലീനർ അലക്സിന്റെ മൊഴി. മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചു പോയെന്നാണ് അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു, അപ്പോൾ നിലവിളി കേട്ടു. അതോടെ കടന്നുകളയാൻ നോക്കിയെന്നുമാണ് അലക്സ് മൊഴി നൽകിയത്.
കുട്ടിക്കാനം ∙ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വളഞ്ഞങ്ങാനത്തെ കൊടുംവളവിൽനിന്നു ക്രാഷ് ബാരിയർ ഇടിച്ചുതകർത്തശേഷം താഴത്തെ റോഡിലേക്കു പതിച്ചു. ലോറി പൂർണമായും തകർന്നു. ഡ്രൈവർ രാജാക്കാട് സ്വദേശി ബേസിലിനെ (23) കാലുകൾ ഒടിഞ്ഞനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ ഒന്നോടെ വളഞ്ഞങ്ങാനത്തെ എസ് വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പലതവണ മറിഞ്ഞാണു 300 അടി താഴ്ചയിലേക്കു പതിച്ചത്. തമിഴ്നാട്ടിൽ നിന്നു ചണച്ചാക്കുകളുമായി കോട്ടയത്തേക്കു പോവുകയായിരുന്നു ലോറി.ലോറിയുടെ ക്യാബിൻ കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷമാണു കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്. കെകെ റോഡിൽ രണ്ടു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കുട്ടിക്കാനം ∙ ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി; അമിതവേഗത്തിൽ പായുന്നതിനിടെ അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണംവിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. വ്യാഴാഴ്ച രാത്രി 12നു കുട്ടിക്കാനത്താണു സംഭവം. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ (40) ആണു
നെടുങ്ങാടപ്പള്ളി ∙ കോൺക്രീറ്റ് മിക്സ്ചർ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് പനയമ്പാല തോട്ടിലേക്ക് വീണു. ഡ്രൈവർ മല്ലപ്പള്ളി കവിയൂർ സ്വദേശി അഭിലാഷ് (40) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30ന് കറുകച്ചാൽ - മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിലായിരുന്നു അപകടം. വാകത്താനത്തു
കൽപറ്റ ∙ നഗരമധ്യത്തിൽ വീണ്ടും ലോറി കുടുങ്ങി. ചെറിയ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയത്. സമീപത്തെ ഷാലിമാർ മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെയാണ് ലോറി കേടായത്. ലോറിയിൽ സാധനങ്ങളും ഉണ്ടായിരുന്നു. ലോറി
നാദാപുരം∙ കണ്ണൂർ ജില്ലയിൽനിന്നു ചെങ്കല്ലു കയറ്റി ചെക്യാട്ട് എത്തിയ ലോറി ഒടോര താഴെ റോഡിൽ താഴ്ന്നു വയലിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു. മഴയിൽ തോട് കവിഞ്ഞൊഴുകി വയലിലേക്ക് വെള്ളം ഇരച്ചു കയറി കെട്ടിക്കിടക്കുന്നുണ്ട്. താണു കൊണ്ടിരിക്കുന്ന ലോറി മറിയാതിരിക്കാൻ ഡ്രൈവറും
Results 1-10 of 39