Activate your premium subscription today
രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തി നശിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയ പാത 66ൽ അറപ്പുഴ പാലത്തിന് സമീപം ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ∙ താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ മദ്യലഹരിയിലായ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്.
കൊല്ലം∙ തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന മെയിൻ സെൻട്രൽ (എംസി) റോഡ് ഇന്ന് അപകടങ്ങളുടെ ദുരന്ത ഭൂമിയായി മാറി. ഈ വർഷം എംസി റോഡിലെ അപകടങ്ങളിൽ ജില്ലയിൽ മരിച്ചത് 19 പേരാണ്. സുരക്ഷിത ഇടനാഴിയായി പ്രഖ്യാപിച്ച ശേഷം മൂന്ന് വർഷത്തിനുള്ളിൽ എംസി റോഡിലെ കൊട്ടാരക്കര, ചടയമംഗലം, പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേർ 422 അപകടങ്ങളിൽ 46 പേർ മരിച്ചു. പരുക്കേറ്റവരുടെ എണ്ണം 442. അമിതവേഗത്തിൽ അശ്രദ്ധയായി വണ്ടിയോടിക്കുന്നവർ മുതൽ ഈ മേഖലയിലെ ചുമതലപ്പെട്ട ഓരോ ഉദ്യോസ്ഥരും ഇതിൽ കുറ്റക്കാരല്ലേ? കെഎസ്ടിപി നിർമിച്ച നാലു വരിപ്പാതയിൽ അപകടം കുറയ്ക്കാൻ വെള്ളയും മഞ്ഞയും കൂടാതെ സിഗ്സാഗ് വരകൾ വരെയുണ്ട്.
കുറവിലങ്ങാട് (കോട്ടയം) ∙ കൂത്താട്ടുകുളം - പാലാ റോഡിൽ താമരക്കാട് ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ലോട്ടറി വിൽപനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്.
വടകര∙ വലിയ ശബ്ദം കേട്ടാണ് മൂരാട് പാലത്തിലെ അപകടം നാട്ടുകാർ അറിയുന്നത്. പാലവും ആറുവരിപ്പാതയും മുകളിലൂടെ ആയതിനാൽ വാഹനം എളുപ്പം ആളുകളുടെ ശ്രദ്ധയിൽപെടാറില്ല. ഞായർ വൈകിട്ട് 3.15 ന് വൻ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് ആളുകൾ ഓടിയെത്തുന്നത്. അപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. കാറും ട്രാവലറും കൂട്ടിയിടിയിൽ നിശ്ശേഷം തകർന്ന നിലയിലായിരുന്നു. ട്രാവലറിന്റെ വാതിൽ തുറന്നു കുറച്ചു പേർ റോഡിൽ വീണു കിടന്നു. കാറിന്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു. കാറിൽ ഉണ്ടായിരുന്ന 6 പേരിൽ ഒരാൾക്ക് മാത്രമേ ബോധം ഉണ്ടായിരുന്നുള്ളൂ. അയാളുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവു കണ്ടു.
വടകര∙ അശ്രദ്ധയും അജ്ഞതയും കാരണം പുതിയ 6 വരി ദേശീയപാതയിൽ അപകടം വരുത്തുന്നുവെന്ന് നാട്ടുകാർ. 3 വരികളിലായി ഇരു ദിശകളിലേക്ക് പോകുന്ന പുതിയ പാതയിൽ വാഹനങ്ങൾക്ക് വേഗം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും പ്രത്യേകം ട്രാക്കുകളും ഉണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. മൂരാട് പാലത്തും പാലോളിപ്പാലത്തിനും ഇടയിൽ 2.8 കിലോ മീറ്റർ ദൂരം വാഹനങ്ങൾക്ക് തുറന്നു കൊടുത്തെങ്കിലും വേഗം സംബന്ധിച്ചോ കടന്നു പോകേണ്ട ട്രാക്കുകളെ കുറിച്ചോ ഒരു സൂചനയും ഇല്ല. ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകുന്ന സർവീസ് റോഡുകളാണ് ഇവിടെ ഉള്ളത്. പാലോളിപ്പാലം–പാലയാട്ട്നട സർവീസ് റോഡിൽ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. മറുഭാഗത്തെ സർവീസ് റോഡിൽ വാഹനങ്ങൾ കുറവുമാണ്.
Results 1-6 of 345