Activate your premium subscription today
കേരളത്തിൽ ഒരു മുഖ്യമന്ത്രി തുടർച്ചയായി 10 വർഷം തികയ്ക്കുകയെന്ന അപൂർവ നേട്ടത്തിലേക്കാണു പിണറായി വിജയൻ മേയ് മാസം പ്രവേശിക്കുക. അതിനു മുന്നോടിയായി സർക്കാരിന്റെ നാലാം വാർഷികാഘോഷം തുടങ്ങിക്കഴിഞ്ഞു. മൂന്നാം വാർഷികാഘോഷത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സിന്റെ അത്ര ‘പൊലിമ’ ഇല്ലെങ്കിലും നാലാം വാർഷികത്തിലും സർക്കാർ ആഘോഷം കുറയ്ക്കുന്നില്ല. വാർഷികാഘോഷങ്ങൾ സിപിഎമ്മിനെ സംബന്ധിച്ച് വലിയ പ്രസക്തിയുള്ളതല്ല. ഒന്നാം പിണറായി സർക്കാർ വന്നശേഷമാണ് ഇടതു സർക്കാർ ഓരോ വർഷവും പൂർത്തിയാക്കുന്നതിന് ഇത്രയും വലിയ പ്രാധാന്യം കൽപിച്ചുവരുന്നത്. 99 എംഎൽഎമാരുടെ പിന്തുണയോടെ അഞ്ചുവർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സംബന്ധിച്ച് ഓരോ വർഷവും പിന്നിടുകയെന്നത് ഒട്ടും വെല്ലുവിളിയുള്ള കാര്യമല്ല. പിന്നെ എന്തിനാണ് ഇത്രയും ആർഭാടമായ വാർഷികാഘോഷം? സർക്കാരിന്റെയും മുന്നണിയുടെയും, പ്രത്യേകിച്ച് മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ
പാലക്കാട്∙ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാതയിൽ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ട്.
മാടപ്പള്ളി ∙ ജനകീയ സമരങ്ങളോട് അധികാരകേന്ദ്രങ്ങൾക്ക് പുച്ഛമാണെന്നു ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സിൽവർലൈൻ പദ്ധതിക്കെതിരെ മാടപ്പള്ളിയിൽ നടക്കുന്ന സമരത്തിന്റെ മൂന്നാം വാർഷികവും സമരപോരാളികളുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാ, അങ്കണവാടി ജീവനക്കാരടക്കം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർ
കൊല്ലം ∙ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണമെന്ന വിവാദ നിർദേശവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖ. ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കണമെന്നും ശുപാർശ.
കൊച്ചി ∙ കേരളത്തിന്റെ വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നു കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. കേരളത്തിലേക്ക് ഇപ്പോൾ കൂടുതൽ നിക്ഷേപകർ എത്തുകയും വികസനം ദ്രുതഗതിയിലാവുകയും തൊഴിലവസരങ്ങൾ കൂടുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത്’ സങ്കൽപത്തിനു കരുത്തേകാൻ കേരളത്തിന്റെ ഈ മാറ്റത്തിനു കഴിയുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
വിശ്വാസ്യതയും സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമൊക്കെയാണ് ഏതു ജനകീയ ഭരണകൂടത്തിന്റെയും കൊടിയടയാളങ്ങളെന്ന് കേരള സർക്കാർ മറന്നുപോകുന്നു. അല്ലെങ്കിൽ, ദീർഘകാലമായി ജനങ്ങളെ അനിശ്ചിതത്വത്തിലാക്കുകയും കേസുകളിൽ കുടുക്കുകയും ചെയ്തുപോന്ന സിൽവർലൈൻ പദ്ധതിയിൽ ഇങ്ങനെ വൃഥാ കടിച്ചുതൂങ്ങില്ലായിരുന്നു.
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന തിരിച്ചറിവിലേക്കു സംസ്ഥാന സർക്കാർ എത്തിയെങ്കിലും പദ്ധതി ഉപേക്ഷിച്ചതായി തൽക്കാലം പ്രഖ്യാപിക്കില്ല. ഇ.ശ്രീധരൻ നിർദേശിച്ച സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കേന്ദ്രം സമ്മതിക്കുമെങ്കിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന രാഷ്ട്രീയ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ എതിർപ്പുയർന്ന ഘട്ടത്തിലും ‘സിൽവർലൈൻ വരും കേട്ടോ’ എന്നു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന തിരിച്ചറിവിലേക്കു സംസ്ഥാന സർക്കാർ എത്തിയെങ്കിലും പദ്ധതി ഉപേക്ഷിച്ചതായി തൽക്കാലം പ്രഖ്യാപിക്കില്ല. ഇ.ശ്രീധരൻ നിർദേശിച്ച സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കേന്ദ്രം സമ്മതിക്കുമെങ്കിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന രാഷ്ട്രീയ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ സിൽവർലൈനിനു പകരം ഇ.ശ്രീധരന്റെ ബദൽ സെമി ഹൈസ്പീഡ് പാതയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ സാമ്പത്തികബാധ്യത സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു വലിയ കടമ്പയാകും. സിൽവർലൈനിന് 2150 കോടി രൂപ പണമായി ആവശ്യപ്പെട്ടപ്പോൾ മറ്റു പദ്ധതികളെ ബാധിക്കുമെന്നതിനാൽ നൽകാനാകില്ലെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതി ചർച്ചയ്ക്കെടുത്ത നിതി ആയോഗും ഈ നിലപാട് ശരിവച്ചിരുന്നു. ആ നിലയ്ക്ക് 30,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടാൽ ലഭിക്കാനുള്ള സാധ്യത എത്രത്തോളമെന്നു ചോദ്യമുയരുന്നു.
തിരുവനന്തപുരം ∙ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻപു വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പാതയുടെ അലൈൻമെന്റിൽ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈൻമെന്റ് കണ്ടെത്തുകയെന്ന് ഇ.ശ്രീധരൻ.
Results 1-10 of 1327