Activate your premium subscription today
യാത്രക്കാരും ലാഭവുമുള്ള റൂട്ടിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും, നഷ്ടത്തിലോടുന്നവ ക്രമീകരിക്കും, ആവശ്യമുണ്ടെങ്കിൽ സർവീസ് നീട്ടും എന്നൊക്കെ റെയിൽവേ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതു നടപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ വേണോ? പ്രത്യേകിച്ച് ഭരണകക്ഷിയുടെ സ്വാധീനം? അത്തരമൊരു ആക്ഷേപം ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഒളിഞ്ഞും തെളിഞ്ഞും പലരും അതു പറയുകയും ചെയ്യുന്നു. അക്കാര്യം ശരിവയ്ക്കുന്നതാണ് ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ് ട്രെയിൻ കേരളത്തിലേക്ക് നീട്ടുന്നതു സംബന്ധിച്ച തീരുമാനം. തീരുമാനമെടുത്തു എന്നതു ശരിതന്നെ, പക്ഷേ വൈകാതെ അതിന്മേൽ നടപടിയൊന്നുമില്ലാതെ എല്ലാം നിലച്ചു. എന്താണ് ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ്? കേരളത്തിലേക്ക് അതു വരുന്നതിന് എന്താണു പ്രശ്നം, ആരാണു തടയിടുന്നത്? ശക്തമായ രാഷ്ട്രീയസമ്മർദം കൊണ്ടാണ് ഉദയ് എക്സ്പ്രസ് സർവീസ് നീട്ടുന്നത് നിർത്തിവച്ചതെന്ന ആരോപണം ശക്തമാണ്. ആറുവർഷമായി കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ദിവസവും വൻ നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഉദയ് ഡബിൾ ഡെക്കർ. ഈ ട്രെയിന്‍ കേരളത്തിലേക്ക് നീട്ടാൻ റെയിൽവേ എടുത്ത തീരുമാനം പാതിയിൽ സ്തംഭിച്ചതിനു പിന്നിൽ തമിഴ്നാട് ബിജെപിയുടെ ഇടപെടലാണെന്നാണ് പരാതി. രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ചുള്ള നീക്കങ്ങളിൽ തമിഴ്നാട്ടിൽ തലങ്ങും വിലങ്ങും ട്രെയിനുകൾ അനുവദിക്കുമ്പോൾ കൂടുതൽ വരുമാനം നൽകുന്ന കേരളത്തിലേക്കു നീട്ടാൻ തയാറാകാത്തതിന് പിന്നിൽ ദക്ഷിണ റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്. കോയമ്പത്തൂർ, പോത്തനൂർ, പൊള്ളാച്ചി റൂട്ടിൽ ‘ചുറ്റിക്കറങ്ങാൻ’ അടുത്തിടെ നാലു ട്രെയിനുകൾക്കാണ് അനുമതി നൽകിയത്. അവയിൽ
വണ്ടൂർ ∙ വാണിയമ്പലം റെയിൽവേ മേൽപാലം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും എറണാകുളം –ഷൊർണൂർ മെമു നിലമ്പൂരിലേക്കു നീട്ടുന്നതിനുള്ള റെയിൽവേ ബോർഡ് അംഗീകാരത്തിനു ഇടപെടുമെന്നും പ്രിയങ്ക ഗാന്ധി എംപിയുടെ ഉറപ്പ്.വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എംപി വിളിച്ചു ചേർത്ത സതേൺ റെയിൽവേ
പല നാടുകളിൽ നിന്നു തൃശൂർ പൂരം കാണാനെത്തുന്നവർക്കു വേണ്ടി റെയിൽവേ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്ന പതിവിനു 122 വയസ്സ് പിന്നിടുന്നു. 1902ൽ തൃശൂരിലൂടെ ഷൊർണൂർ – എറണാകുളം നാരോ ഗേജ് (മീറ്റർ ഗേജ്) തീവണ്ടപ്പാത കമ്മിഷൻ ചെയ്തതിനു ശേഷം ആദ്യത്തെ പൂരം നടന്ന 1903ൽ പ്രത്യേക തീവണ്ടികൾ ഓടിച്ചാണു റെയിൽവേ പൂരത്തെ സ്വാഗതം ചെയ്തത്. ദിവസവും രണ്ടു തീവണ്ടികൾ മാത്രമുണ്ടായിരുന്ന അക്കാലത്തു പൂരത്തിനു മാത്രമായി 2 പ്രത്യേക വണ്ടികൾ റെയിൽവേ ഓടിച്ചു. എന്നിട്ടും തിരക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് 1903 മേയ് 16ലെ ‘മനോരമ’ വാർത്ത പറയുന്നു.
ചെന്നൈ ∙ തിരുവള്ളൂരിനു സമീപം തിരുവലങ്ങാട്ട് റെയിൽവേ പാളത്തിൽ നട്ടുകളും ബോൾട്ടുകളും ഇളക്കിമാറ്റിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. അട്ടിമറി ശ്രമം അടക്കമുള്ള സാധ്യതകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.ചെന്നൈ– ആർക്കോണം റൂട്ടിൽ തിരുവലങ്ങാട് സ്റ്റേഷനു
ചെന്നൈ ∙ കാലങ്ങളോളം കാത്തിരുന്നു ലഭിച്ച എസി സബേർബൻ ട്രെയിൻ സർവീസ് ഒരാഴ്ച പിന്നിടുമ്പോൾ, പാതി മനസ്സോടെ സ്വീകരിച്ച് നഗരം. ആദ്യ ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി തിരക്കേറുന്ന കാഴ്ചയാണ് ഒരു വാരം പൂർത്തിയാകുമ്പോഴുള്ളത്. എന്നാൽ നിരക്ക് കൂടുതലാണെന്ന പരാതിയും ചിലർ ഉന്നയിക്കുന്നു. അതേസമയം, എല്ലാവർക്കും
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്നു. പാതയിൽ കഴിഞ്ഞ 2 വർഷത്തിനിടെ വലിയ തോതിൽ മുഖം മിനുക്കിയ സ്റ്റേഷനുകളിലൊന്നാണ് അങ്ങാടിപ്പുറം.പെരിന്തൽമണ്ണ ഭാഗത്തു നിന്നെത്തുന്നവർക്ക് വേണ്ടി എഫ്സിഐ
തിരുവനന്തപുരം∙ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കാനായി വേളാങ്കണ്ണി, ടെർമിനൽ സ്റ്റേഷനാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ മധുര ഡിവിഷനു കീഴിലെ എംപിമാർ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിനു നിവേദനം നൽകി.
തിരുവനന്തപുരം∙ ഏപ്രില്‍ 26 ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍ പൂർണമായി റദ്ദാക്കി.
ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളം - ഹസ്രത് നിസാമുദ്ദീൻ വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനാണ് (06061) കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 16ന് (ബുധൻ) വൈകുന്നേരം 6.05ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് (വെള്ളി) ഡൽഹി ഹസ്രത് നിസാമുദ്ദീനിൽ എത്തും. വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
ആവശ്യത്തിന് ഉണ്ടാവില്ല, ഉള്ളത് അവസാന മണിക്കൂറിലും. അവധിക്കാല സ്പെഷൽ ട്രെയിനിൽ ഇത്തവണയും റെയിൽവേ പതിവ് തെറ്റിച്ചില്ല. അവധിക്കാലത്ത് ട്രെയിൻ യാത്രയ്ക്കും അവധി. യാത്രക്കാർക്ക് ആധി. അവധിക്കാല സ്പെഷൽ െട്രയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ യാത്രക്കാരെ കറക്കുന്ന റെയിൽവേയുടെ ‘വിനോദത്തിന്’ ഈ വിഷു – ഈസ്റ്റർ കാലത്തും മാറ്റമില്ല. ഉയർന്ന നിരക്ക് നൽകി ബസുകളിൽ നാടണയാനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു – ചെന്നൈ മലയാളികൾ. ആകെ നാലു ട്രെയിനുകൾ മാത്രം.
Results 1-10 of 581