Activate your premium subscription today
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് പുരോഗമിക്കുന്നതിനിടെ രാജ്യത്തെ മേധാവി പ്രശാന്ത് മേനോൻ രാജി വച്ചതായി റിപോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇലക്ട്രിക് കാർ വിപണിയിലെ ഭീമൻ ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ് ഉന്നത പദവിയുള്ള വ്യക്തിയുടെ രാജി എന്നത് ശ്രദ്ധേയമാണ്.
ഇലോൺ മസ്കിന്റെ വാഹനനിർമാണ കമ്പനി ടെസ്ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ബാന്ദ്ര–കുർള കോംപ്ലക്സിന് സമീപം ഫീനിക്സ് മാർക്കറ്റ് സിറ്റിയിൽ പുതിയ ഓഫിസ് പാട്ടത്തിനെടുത്തു. 3 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ കാര്യക്ഷമതവർധിപ്പിക്കാൻ രൂപികരിച്ച ‘ഡോജ്’ ലെ പ്രവർത്തനസമയം കുറയ്ക്കാനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്ക്. തന്റെ കമ്പനിയായ ടെസ്ലയുടെ ലാഭത്തിൽ വൻ ഇടിവു രേഖപ്പെടുത്തിയതോടെയാണ് ഡോജിലെ പ്രവർത്തനം കുറയ്ക്കാൻ ഇലോൺ മസ്ക് തീരുമാനിച്ചത്.
ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. രാജ്യത്തു ആദ്യമെത്തുമെന്നു കരുതുന്ന മോഡൽ വൈ മുംബൈ-പുണെ എക്സ്പ്രസ് വേയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ ഇതാ ടെസ്ലയുടെ സൈബർട്രക്ക് ഇന്ത്യയിലെത്തിയിരിക്കുന്നു. ടെസ്ല ക്ലബ് ഇന്ത്യ
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വാഹന പ്രേമികൾ ആഘോഷമാക്കുമ്പോൾ ഇതാ ഒരു സന്തോഷ വാർത്ത കൂടി, രാജ്യത്ത് അമേരിക്കൻ ഇ വികൾ പരീക്ഷണയോട്ടം തുടങ്ങി എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. അത് ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. ടെസ്ലയുടെ മോഡൽ 3, മോഡൽ വൈ എന്നീ
ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സ്ഥാപിക്കുന്ന ഓഫീസിന്റെ കാര്യങ്ങളും അവസാനഘട്ടത്തിലാണ്. എന്നാൽ ഈ നഗരത്തിനു പുറത്തുള്ളവർക്ക് ടെസ്ലയുടെ വാഹനങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ എങ്ങനെ വിതരണം ചെയ്യുമെന്നതായിരുന്നു കമ്പനിക്കു മുമ്പിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ആ
പ്രധാനമായും രണ്ട് കാര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു ഇക്കുറി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പോരാട്ടം. ഒന്ന്, അമേരിക്കയുടെ അതിർത്തികളിൽ സുരക്ഷാവലയം തീർത്ത് അനധികൃത കുടിയേറ്റത്തിന് തടയിടും. രണ്ട്, രാജ്യത്തിന്റെ ഭീമൻ വ്യാപാരക്കമ്മി കുറയ്ക്കാനായി ഇറക്കുമതി താരിഫ് നയം പൊളിച്ചെഴുതും. രണ്ടു കാര്യങ്ങളും അധികാരത്തിലേറി വൈകാതെ തന്നെ ട്രംപ് നടപ്പാക്കി. ആദ്യത്തേതിനെ ജനം കൈയടിയോടെ വരവേറ്റു. രണ്ടാമത്തേതിനെയോ..? ഇല്ല. ട്രംപിന്റെ താരിഫ് നയത്തെ ഉൾക്കൊള്ളാൻ യുഎസിലെ ജനത്തിന് പറ്റുന്നില്ല. ഉപ്പുതൊട്ട് ആഡംബര കാറുകൾക്ക് വരെ സകലമാന സാധനങ്ങൾക്കും വില കുതിച്ചുകയറുമെന്നായാൽ ആർക്കാണ് പിന്തുണയ്ക്കാനാവുക? വിപണിയിലാകെ പരിഭ്രാന്തി. ഓഹരി വിപണികൾ നിലംപൊത്തി. മുഖ്യ ഓഹരി സൂചികകളൊന്നായ ഡൗ ജോൺസ് മാത്രം രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 3000 പോയിന്റിലേറെ. ആപ്പിളും ടെസ്ലയുമടക്കം മുൻനിര ടെക് കമ്പനികളുടെ വിപണി മൂല്യത്തില് നിന്നുമാത്രം കൊഴിഞ്ഞുപോയത് 1.8 ലക്ഷം കോടി ഡോളർ. ഏതാണ്ട് 153 ലക്ഷം കോടി രൂപ. ഇതിൽ ആപ്പിളിന്റെ മാത്രം നഷ്ടം 53,300 കോടി ഡോളർ (45 ലക്ഷം കോടി രൂപ). എൻവിഡിയയ്ക്ക് 39,300 കോടി ഡോളറും ടെസ്ലയ്ക്ക് 13,900 കോടിയും ആമസോണിന് 26,500 കോടിയും മെറ്റയ്ക്ക് 20,000 കോടിയും നഷ്ടമായി എന്നറിയുമ്പോൾ മനസ്സിലാക്കാം ട്രംപിന്റെ പകരച്ചുങ്കം നയം സൃഷ്ടിക്കുന്ന ആഘാതം. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? എങ്ങനെയാണ് ട്രംപിന്റെ നടപടികൾ യുഎസിന് തിരിച്ചടിയായത്? പകരച്ചുങ്ക പ്രഖ്യാപനങ്ങൾ യുഎസിന് ഗുണകരമോ ദോഷകരമോ?
വാഷിംഗ്ടൺ ∙ ഈ മെയ് അവസാനത്തോടെ ഇലോൺ മസ്ക് ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയിൽ (ഡി ഓ ജി ഇ) നിന്ന് രാജി വച്ചൊഴിഞ്ഞേക്കുമെന്നു മസ്ക് തന്നെ സ്വയം വെളിപ്പെടുത്തി. അതിനകം താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ കൈവരിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിപോർട്ടുകൾ മസ്ക് അടുത്ത് തന്നെ
ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനായി നിയമിക്കപ്പെട്ടത് സ്പേസ്എക്സ്, ടെസ്ല എക്സ് എന്നിവയുടെ സിഇഒ ഇലോൺ മസ്കായിരുന്നു.സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ്
ലോകത്തെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല, 2025ലെ ആദ്യപാദമായ ജനുവരി-മാർച്ചിൽ വാഹന ഉൽപാദനത്തിലും വിൽപനയിലും നേരിട്ടത് കനത്ത നഷ്ടം. 2024ലെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്കാണ് ഇടിഞ്ഞത്
Results 1-10 of 236