Activate your premium subscription today
ലക്കിടി ∙ റെയിൽവേ ഗേറ്റ് രണ്ടാഴ്ചയ്ക്കിടെ വീണ്ടും തകരാറിലായതോടെ ഒറ്റപ്പാലം– തിരുവില്വാമല റോഡിൽ അരമണിക്കൂർ റോഡ് ഗതാഗതം നിലച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് ആണ് ഒരു ഭാഗത്തെ റെയിൽവേ ഗേറ്റ് തുറക്കാൻ കഴിയാതെയായത്. ഓട്ടമാറ്റിക് സിഗ്നൽ സംവിധാനത്തിലെ തകരാറാണ് ഗേറ്റിന്റെ പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്നാണ്
കൊച്ചി ∙ ഇടപ്പള്ളി ജംക്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കു പരിഹരിക്കാൻ 2 മിനി ഫ്ലൈഓവറുകളുടെ നിർമാണം തുടങ്ങി. ഇതു പൂർത്തിയാവുന്നതോടെ ഇടപ്പള്ളി ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമാവും. ഇടപ്പള്ളി ജംക്ഷനു തെക്ക് ഒബ്റോൺ മാളിനു സമീപവും ജംക്ഷനു വടക്ക് ലുലു കോർപറേറ്റ് ഓഫിസിനു മുൻപിലുമാണു 2 ഫ്ലൈഓവറുകൾ നിർമിക്കുന്നത്. ജംക്ഷനിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കി വാഹനങ്ങൾ ഫ്ലൈഓവറിനു കീഴിലുള്ള അടിപ്പാതയിലൂടെ കടത്തിവിടും. മൂത്തകുന്നം ഇടപ്പള്ളി ദേശീയപാതയുടെ നിർമാണ കരാറിന്റെ ഭാഗമാണ് 2 ഫ്ലൈഓവറുകളുടെ നിർമാണം. വടക്കുഭാഗത്ത് , 6 വരി റോഡിന്റെ ഭാഗമായി ഫ്ളൈഓവറിന്റെ ഒരു ഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനടിയിലൂടെയാവും വാഹനങ്ങൾ തിരിയുക. പാലാരിവട്ടം ഭാഗത്തുനിന്ന് ആലുവയ്ക്കു പോകേണ്ട വാഹനങ്ങൾക്കു ജംക്ഷനിൽ വലത്തേക്കു തിരിയാൻ അനുമതിയുണ്ടാവില്ല. ഇൗ വാഹനങ്ങൾ മുന്നോട്ടുപോയി , ലുലുവിനു മുന്നിലെ അടിപ്പാതയിലുടെ യു ടേൺ എടുത്ത് ഇടപ്പള്ളി ജംക്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ആലുവ ഭാഗത്തേക്കു പോകണം.
ഈരാറ്റുപേട്ട ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമാണവുമായി ബന്ധപ്പെട്ടു സ്റ്റാൻഡ് അടച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്റ്റാൻഡ് അടയ്ക്കുന്നതിനു മുൻപ് നഗരസഭ പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കാരം ഒന്നും നടപ്പായില്ല. ഇതാണ് രൂക്ഷമായ കുരുക്കിനു കാരണം. സ്കൂൾ തുറക്കാൻ 10 ദിവസം മാത്രം
കറുകച്ചാൽ ∙ ആഴ്ച അവസാനവും മഴയും ഒരുമിച്ചെത്തിയതോടെ കറുകച്ചാൽ സെൻട്രൽ ജംക്ഷനിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹന നിര നെത്തല്ലൂർ വരെ നീണ്ടു. ബസ് സ്റ്റാൻഡിലേക്കു റൗണ്ടാന തിരിഞ്ഞു പോകേണ്ട ബസുകൾ ഗതാഗതക്കുരുക്കു കാരണം വാഴൂർ റോഡിലൂടെയാണ് സ്റ്റാൻഡിൽ കയറിയത്.
കോഴിക്കോട് ∙ ഞായറാഴ്ച വൈകീട്ട് അവധി ദിവസം ആഘോഷിക്കാനിറങ്ങിയ കോഴിക്കോട് നഗരവാസികൾ ഉയരുന്ന പുക കണ്ട് പകച്ചു. ഗതാഗതക്കുരുക്കിൽപെട്ട പലരും കാര്യം എന്തെന്നറിയാതെ നടുങ്ങി. നിരവധി പേരാണ് സ്വന്തം വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി കോഴിക്കോട് ബീച്ചിലേക്കും മറ്റും പോകാനായി നഗരത്തിലെത്തിയത്. എന്നാല് തീപിടത്തത്തിനു പിന്നാലെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ആമ്പല്ലൂർ ∙ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായി സർവീസ് റോഡിന്റെ വീതികൂട്ടി. സർവീസ് റോഡിൽ അടിപ്പാതയുടെ അനുബന്ധ റോഡിനു അടിത്തറ കോരിയ ഭാഗം ഇന്നലെ അധികൃതർ മൂടി. ഇതോടെ അടിപ്പാത കഴിഞ്ഞയുടൻ ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനം നൽകി.യുടേണും സുഗമമാക്കി. ഒപ്പം ചാലക്കുടി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ജംക്ഷൻ
അങ്കമാലി ∙അങ്കമാലിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നടപടി. ടി .ബി ജംക്ഷൻ, ക്യാംപ് ഷെഡ് റോഡുകളിൽ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും. മഞ്ഞപ്ര ഭാഗത്തേക്കു പോകുന്ന ബസുകൾ ടിബിയുടെ മുൻവശത്തുള്ള ബസ് ഷെൽറ്ററിലും മഞ്ഞപ്ര, പെരുമ്പാവൂർ ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരുന്ന വാഹനങ്ങൾ താലൂക്ക് ആശുപത്രിയുടെ മുൻഭാഗത്തും മാത്രമേ നിർത്തുകയുള്ളൂ.പെരുമ്പാവൂർ ഭാഗത്ത് നിന്നു ടി.ബി റോഡിലേക്കു തിരിയുന്ന ബസുകൾ പ്രസിഡന്റ് ഹോട്ടലിന്റെ മുന്നിൽ നിർത്തും. ബസ് സ്റ്റോപ്പുകളിൽ ബോർഡ് സ്ഥാപിക്കും.
താമരശ്ശേരി ∙ രാപകൽ ഭേദമില്ലാതെ നിരന്തരം അനുഭവപ്പെടുന്ന ഗതാഗത തടസ്സം മൂലം വയനാട് ചുരം യാത്രക്കാർക്ക് പേടി സ്വപ്നമായി തുടരുന്നു.മരം കയറ്റി വന്ന ലോറി റോഡിലേക്ക് മറിഞ്ഞും ഇരുമ്പ് സാധനങ്ങൾ കയറ്റി വന്ന ലോറിയുടെ ടയറുകൾ പൊട്ടിയും ബുധനാഴ്ച അർധ രാത്രിയോടെ അനുഭവപ്പെട്ട ഗതാഗത തടസ്സം ഇന്നലെ വൈകിട്ട് 4.30 വരെ
രാമനാട്ടുകര ∙ ട്രാഫിക് ഐലൻഡ് നിർമാണത്തിലെ അശാസ്ത്രീയത നിസരി ജംക്ഷനിൽ വലിയ ചരക്കു വാഹനങ്ങൾക്കു കുരുക്കാകുന്നു. നഗരത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ ദേശീയപാത സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് വേണ്ടത്ര വീതിയില്ലാത്തതാണു ഗതാഗതത്തെ ബാധിക്കുന്നത്.നിസരി ജംക്ഷനിൽ ട്രാഫിക് ഐലൻഡ് ഒരുക്കിയതിനൊപ്പം ചമ്മലിൽ
എളങ്കുന്നപ്പുഴ∙ വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ ബസുകൾ സീബ്രലൈനിൽ നിർത്തുന്നതുമൂലം യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാനാവുന്നില്ലെന്നു പരാതി. വളപ്പ് ജംക് ഷനിൽ സ്ഥിരമായി ബസുകൾ സീബ്രലൈനിൽ നിർത്തുകയാണെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തേക്കുമുളള ബസുകൾ ഒരേസ്ഥലത്ത് നിർത്തുന്നതും ക്ലേശം
Results 1-10 of 933