Activate your premium subscription today
സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യപ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്.
‘‘ചില സമയങ്ങളിൽ യുദ്ധം അനിവാര്യമായ ഒരു തിന്മയായേക്കാം. പക്ഷേ, എത്രയൊക്കെ ന്യായീകരിച്ചാലും അത് തിന്മ തന്നെയാണ്. പരസ്പരം നമ്മുടെ മക്കളെ കൊന്നുകളഞ്ഞുകൊണ്ട് സമാധാനത്തോടെ എങ്ങനെ ജീവിക്കാമെന്ന് നാം ഒരിക്കലും പഠിക്കില്ല’’. 2002ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞ വാക്കുകളാണിത്. യുദ്ധം വീണ്ടും ലോക സമാധാനത്തിന്മേൽ പിടിമുറുക്കിയിരിക്കുന്നു. ഒരു പക്ഷേ നിസ്സഹായനായി കാർട്ടർ മടങ്ങുകയാണ്. കാർട്ടറിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനം 1978ലെ ക്യാംപ് ഡേവിഡ് ഉടമ്പടിയാണ്. ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഭരണാധികാരികളെ ഒരുമിച്ചിരുത്തി കാർട്ടർ മധ്യസ്ഥം വഹിച്ച ചർച്ച നീണ്ടത് 13 ദിവസം. 1948 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്നിരുന്ന യുദ്ധത്തിന് അതോടെ അന്ത്യമായി. ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശം ഈജിപ്തിനു വിട്ടുകൊടുത്തുകൊണ്ട് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് തുടക്കമിടാൻ ആ ഉടമ്പടിക്കു കഴിഞ്ഞു. കാർട്ടർ വിട വാങ്ങുമ്പോൾ ഈ മേഖലയ്ക്കു മേല് വീണ്ടും അശാന്തിയുടെ മൂടുപടമാണ്. അമേരിക്കൻ പ്രസിഡന്റ് കാർട്ടറേക്കാൾ ‘മുൻ പ്രസിഡന്റ്’ ആയ കാർട്ടറാണ് പേരെടുത്തത്. ജനപ്രീതി കുറഞ്ഞ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കാർട്ടർ സമാധാന രംഗത്തും ആരോഗ്യ പ്രവർത്തന രംഗത്തും ലോകപ്രീതിയാർജിച്ചു. ‘‘ഭരണകൂടത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ പലതും അദ്ദേഹം ചെയ്തത് വൈറ്റ്ഹൗസിന് പുറത്തേക്ക് വന്ന ശേഷമാണ്. അത് മറ്റൊരു കാർട്ടറായിരുന്നു. ലോകത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലുകളാണ്
വാഷിങ്ടൻ∙ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി (എച്ച്എച്ച്എസ്) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ എതിർത്തു യുഎസ് സെനറ്റിനു 77 നൊബേൽ സമ്മാന ജേതാക്കളുടെ തുറന്ന കത്ത്. കെന്നഡിയെ ചുമതല ഏൽപ്പിക്കുന്നതു പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നാണു വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ നൊബേൽ ലഭിച്ചവർ ഒപ്പിട്ട കത്തിൽ പറയുന്നത്.
ദുബായ് ∙ ഇറാനിൽ ജയിലിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കാൻ ജയിൽ അധികൃതർ അനുവദിച്ചതായി അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അറിയിച്ചു. 9 ആഴ്ചയായി ഹൃദയ സംബന്ധമായ അസുഖം മൂലം വിഷമിക്കുന്ന നർഗീസിനെ ആശുപത്രിയിലാക്കണമെന്ന അപേക്ഷ അധികൃതർ നേരത്തെ നിരസിച്ചിരുന്നു.
ദുബായ് ∙ 30 മാസത്തെ തടവിന് ഇറാൻ ശിക്ഷിച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയുടെ ശിക്ഷ 6 മാസം കൂടി വർധിപ്പിച്ചു. ജയിലിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് പുതിയ ശിക്ഷ. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബറിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത് നർഗീസായിരുന്നു.
മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. ദ് യൂസ് ഓഫ് ഫോട്ടോഗ്രഫി എന്ന പുതിയ പുസ്തകത്തിൽ.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാന പ്രഖ്യാപനത്തിനു പിന്നാലെ ജേതാക്കൾ മാധ്യമ പ്രവർത്തകരെ കാണുന്ന പതിവുണ്ട്. അഭിമുഖങ്ങൾ പുറത്തുവരാറുമുണ്ട്. എന്നാൽ, പ്രഖ്യാപനം വന്ന് 6 ദിസവമായിട്ടും നൊബേൽ നേടിയ ആദ്യ ദക്ഷിണകൊറിയക്കാരി മാധ്യമങ്ങളെ കണ്ടിട്ടില്ല. ആഘോഷ ചടങ്ങുകളിലൊന്നും പങ്കെടുത്തിട്ടുമില്ല. കാരണം
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയുടെ അറസ്റ്റും മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിന്റെ അറസ്റ്റുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനമായും നിറഞ്ഞുനിന്നത്. മുൻ ഭാര്യയും മകളും നൽകിയ പരാതിയിലാണ് പുലർച്ചെ വീട്ടിൽനിന്ന് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈകുന്നേരത്തോടെ ബാലയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നടൻ ബൈജുവിനെ കസ്റ്റഡിയിലെടുത്ത മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സ്റ്റോക്കോം∙ 2024ലെ സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡാരൻ എയ്സ്മൊഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ഓരോ വർഷവും സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, പരിഗണിക്കുന്ന പ്രധാന വിഷയം സാമ്പത്തിക അസമത്വമാണെന്നു കഴിഞ്ഞ പുരസ്കാര പ്രഖ്യാപനങ്ങളിൽനിന്നു മനസ്സിലാക്കാം.
വിരൂപൻ. ഭിന്നശേഷി. വിദ്യാഭ്യാസമോ വിദഗ്ധ കഴിവുകളോ ഇല്ലാത്തയാൾ. ആരാണയാൾ എന്നു ചോദിച്ചാൽ ഒരാൾ എന്നു പോലും പറയാനാവുമോ. ആൾക്കൂട്ടത്തിൽ ഒരുവൻ പോലുമാകാൻ ഒരു യോഗ്യതയില്ലാത്ത ഏറ്റവും സാധാരണക്കാരൻ. സാധാരണക്കാരിലും താഴെ. അയാളും ജീവിച്ചിരിക്കുക തന്നെ വേണം. ഒരു അടയാളവും അവശേഷിപ്പിക്കാനല്ല. ഇങ്ങനെയൊരാൾ
Results 1-10 of 164