Activate your premium subscription today
തിരുവനന്തപുരം ∙ കേരള കെട്ടിട നികുതി നിയമത്തിൽ 2023ൽ വരുത്തിയ ഭേദഗതി പ്രകാരം നികുതി നിർണയിക്കുന്നതിനായി വില്ലേജ് ഓഫിസർമാരോട് കെട്ടിടങ്ങളുടെ അളവെടുപ്പ് പുനരാരംഭിക്കാൻ റവന്യു വകുപ്പിന്റെ നിർദേശം. ഏതാനും വർഷം മുൻപ് ഒരു വില്ലേജ് ഓഫിസർ അളവെടുക്കുന്നതിനിടെ കെട്ടിടത്തിൽനിന്നു വീണു മരിച്ചതോടെ പരിശോധന നിർത്തിവച്ചിരുന്നു. തുടർന്നു തദ്ദേശ സ്ഥാപനങ്ങൾ വസ്തുനികുതി നിർണയത്തിനായി ശേഖരിക്കുന്ന അളവുകളാണ് റവന്യു വകുപ്പും അടിസ്ഥാനമാക്കിയിരുന്നത്.
മൂന്നാർ ∙ മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ കൈവശമിരുന്ന ഇക്കാ നഗറിലെ ഭൂമിയും വീടും പൊലീസ് കാവലിൽ ഇന്നലെ പുലർച്ചെ റവന്യു വകുപ്പ് ഏറ്റെടുത്തു. വീട് ദേവികുളം ഭൂമി പതിവ് (എൽഎ) സ്പെഷൽ തഹസിൽദാരുടെ ഓഫിസാക്കി മാറ്റിയെന്ന ബോർഡ് സ്ഥാപിച്ചു. പുലർച്ചെ 5.30നു ദേവികുളത്തുനിന്നു പുറപ്പെട്ട റവന്യു സംഘം എട്ടോടെ നടപടികൾ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജേന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഭൂമിയും വീടും ഏറ്റെടുക്കാൻ കലക്ടർ വി.വിഘ്നേശ്വരി ഉത്തരവിട്ടത്. ഇവിടെനിന്ന് 400 മീറ്റർ അകലെയുള്ള വീട്ടിലാണു രാജേന്ദ്രൻ താമസിക്കുന്നത്.
കാക്കനാട് ∙ വില്ലേജ് ഓഫിസറെയും റവന്യു ഇൻസ്പെക്ടറെയും സ്ഥലം മാറ്റിയതു സിപിഐ നേതാവിന്റെ കത്തിനെത്തുടർന്നെന്നു സ്ഥലംമാറ്റ ഉത്തരവിൽ പരാമർശം. സംഭവം വിവാദമായതോടെ സിപിഐ പരാമർശം ഒഴിവാക്കി പുതിയ ഉത്തരവിറക്കി. കാക്കനാട് വില്ലേജ് ഓഫിസറെയും കൊച്ചി മെട്രോ സ്ഥലമെടുപ്പ് റവന്യു ഇൻസ്പെക്ടറെയും പരസ്പരം മാറ്റി എറണാകുളം കലക്ടറേറ്റിൽ നിന്നു കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിലാണു സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബുവിന്റെ നിവേദനത്തെത്തുടർന്നു സ്ഥലം മാറ്റുന്നുവെന്നു ചേർത്തത്. സർവീസ് സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇന്നലെ വൈകിട്ട് തിരുത്തിയ ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥരെ പരസ്പരം മാറ്റിയ നടപടി അതേപടി നിലനിർത്തി സിപിഐ നേതാവിന്റെ നിവേദനത്തെത്തുടർന്നു മാറ്റുന്നുവെന്ന പരാമർശം ഒഴിവാക്കിയാണു പുതിയ ഉത്തരവ്.
കോട്ടയം ∙ കണ്ണൂർ എംഡിഎമ്മായിരുന്ന നവീൻബാബുവിന്റെ യാത്രയയപ്പു ചടങ്ങിലെ വിഷയങ്ങൾ വകുപ്പുതല അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്ന റവന്യു വകുപ്പിന്റെ രേഖ പുറത്തുവന്നു. നവീൻബാബുവിന്റെ മരണത്തിനു പിന്നാലെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീതയെയാണു വകുപ്പുതല അന്വേഷണത്തിനു സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. ഗീത സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയനെതിരെ അച്ചടക്കനടപടി ശുപാർശ ചെയ്തിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് ചീഫ് സെക്രട്ടറിക്ക് അപ്പീൽ അപേക്ഷ നൽകിയിരുന്നു. ഈ അപ്പീൽ അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണു റവന്യു വകുപ്പിന്റെ അന്വേഷണവിഷയങ്ങൾ വ്യക്തമാകുന്ന രേഖ പുറത്തുവന്നത്.
കറുകച്ചാൽ ∙ ഡിസൈൻ ജോലി പൂർത്തിയായ സെൻട്രൽ ജംക്ഷൻ നവീകരണം സർവേയിൽ തട്ടി നിൽക്കുന്നു.ജംക്ഷൻ നവീകരണത്തിനുള്ള അലൈൻമെന്റ് തയാറാക്കുന്നതിന് കൂടുതൽ സ്ഥലം വേണ്ടിവരുന്നതിനാൽ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനാണ് സർവേ ചെയ്യാൻ തീരുമാനിച്ചത്. അലൈൻമെന്റ് തയാറാക്കുന്നത് സംബന്ധിച്ച് വ്യാപാരികൾ, റവന്യു, മോട്ടർ
തിരുവനന്തപുരം ∙ ഫ്ലാറ്റ്, അപ്പാർട്മെന്റ് ഉടമസ്ഥർക്ക് ഇനി കെട്ടിടസമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അവർക്ക് അവകാശപ്പെട്ട ഓഹരി അവരുടെ പേരിലാക്കി പോക്കുവരവ് ചെയ്യാം. ഇതിനു വ്യക്തിപരമായി ഭൂനികുതിയും അടയ്ക്കാം. ഇതിനായി വ്യവസ്ഥകളോടെ റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
രാജകുമാരി∙ ചാെക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായ താലൂക്ക് സർവേയറെ തിരിച്ചെടുക്കാൻ സർവേ വിഭാഗം ഉത്തരവിറക്കി. ഇതോടെ, കയ്യേറ്റവിഷയത്തിൽ സസ്പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരും തിരികെ സർവീസിലെത്തി. സംഭവത്തിൽ സസ്പെൻഷൻ നേരിട്ട 3 റവന്യു ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സർവീസിൽ തിരികെക്കയറിയിരുന്നു.
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായി. ഇതോടെ റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടക്കും. റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമാണ് അനുമതി. ഏതാനും ദിവസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം ഇറക്കാനാണു റവന്യു വകുപ്പിന്റെ നീക്കം.
തൊടുപുഴ ∙ മൂന്നാർ മെറ്റൽ ക്രഷിങ് വർക്കേഴ്സ് വ്യവസായ സംരക്ഷണസംഘത്തിന്റെ സ്ഥലം ദേവികുളം മുൻ എംഎൽഎ കോൺഗ്രസിലെ എ.കെ.മണിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും സഹായത്തോടെ ക്രമവിരുദ്ധമായി കച്ചവടം നടത്തിയെന്നു കണ്ടെത്തൽ. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ജില്ലാ വ്യവസായകേന്ദ്രം തുടങ്ങി.
തിരുവനന്തപുരം∙ വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്വേ പദ്ധതി നടപ്പാക്കുന്നത്.
Results 1-10 of 189