Activate your premium subscription today
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്ക്കുകയാണ് തിങ്കളാഴ്ച. അധികാരകസേരയില്‍ ട്രംപ് ഇരിക്കും മുന്‍പേ തന്നെ ഡോളറിന്റെ മൂല്യം വർധിച്ചത് ഇന്ത്യന്‍ രൂപയുള്പ്പടെയുളള കറന്‍സികളെ പ്രതികൂലമായി ബാധിച്ചു.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ കനത്ത വിലയിടിവു നേരിടുകയാണെങ്കിലും പല കറൻസികളെയും അപേക്ഷിച്ചു വളരെ മികച്ച നിലവാരം നിലനിർത്താൻ കഴിയുന്നതു രൂപയ്ക്ക്. ഒരു വർഷത്തിനിടയിൽ പല കറൻസികളിലും നേരിട്ട നഷ്ടം10 മുതൽ 20% വരെയാണെങ്കിൽ രൂപയുടെ വിലയിടിവു 2.68% മാത്രം.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീഴുന്നതും, അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് ഇന്ന് വീണ്ടും വീഴ്ച നൽകി. ഇന്നും ഒന്നര ശതമാനത്തിനടുത്ത് നഷ്ടവും കുറിച്ച നിഫ്റ്റിയും, സെൻസെക്സും യഥാക്രമം 23085 പോയിന്റിലും, 76330 പോയിന്റിലുമാണ് ക്ളോസ് ചെയ്യ്തത്. ഇന്ന് വീണ്ടും സമ്പൂർണ
എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.
യുഎസ്സിലെ 1.22 ബില്യൺ ഡോളറിന്റെ മെഗാ മില്യൻ ടിക്കറ്റ് വിറ്റത് കലിഫോർണിയയിലെ ഇന്ത്യൻ–അമേരിക്കൻ ഉടമസ്ഥതയിലുള്ള കൺവീനിയൻസ് സ്റ്റോറിൽ നിന്ന്. യുഎസ് ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ജാക്ക്പോട്ടാണിത്.
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം
ക്രിസ്മസിന് തലേ ദിവസം നടന്ന നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മെഗാ മില്യൻസ് ജാക്ക്പോട്ട് ഒരു ബില്യൻ ഡോളർ കവിഞ്ഞതായി ലോട്ടറി കൺസോർഷ്യം അറിയിച്ചു.
‘‘ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. പിന്നീട് ഒട്ടേറെ പദ്ധതികളിലൂടെ മോദി സർക്കാർ കർഷകർക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ പണമെത്തിക്കുന്ന പുതിയ പദ്ധതികളും വരാനിരിക്കുന്നുണ്ട്. എന്നാൽ എപ്പോഴെല്ലാം അത്തരം വാർത്തകൾ വരുന്നോ അപ്പോഴെല്ലാം പഴയ 15 ലക്ഷത്തിന്റെ ചർച്ചകളും ശക്തമാകും. ഓരോ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നതും പതിവാണ്. ഇപ്പോൾ പക്ഷേ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിലൂടെ വാർത്തകളിൽ ഇടം പിടിച്ചത് യുഎസ് ആണ്. യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങുന്ന ജോ ബൈഡൻ, പോകുന്ന പോക്കിന് മുൻപ് 10 ലക്ഷത്തോളം യുഎസുകാരെ ‘ലക്ഷാധിപതികളാക്കാൻ’ ഒരുങ്ങുകയാണ്! ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പരമാവധി 1400 ഡോളർ നൽകാനാണ് തീരുമാനം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് 1.19 ലക്ഷം രൂപയോളം വരും. യുഎസ് നിയമകാര്യ സംവിധാനമായ
കൊച്ചി ∙ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 85 കടന്നു. ഒരു ഡോളർ വാങ്ങാൻ 85.13 രൂപ നൽകണം. ഇന്നലത്തെ നഷ്ടം 19 പൈസ.
ഇന്ത്യയടക്കമുള്ള 9 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ? ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും കൊമ്പ് ഒടിയുമോ? റഷ്യയായിരിക്കുമോ ചൈനയായിരിക്കുമോ ബ്രിക്സ് കറൻസി രൂപീകരണത്തിനു നേതൃത്വം നൽകുക? പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളും ഇറക്കുമതിക്കാരും ബ്രിക്സ് കറൻസിയിലേക്കു മാറിയാൽ ഡോളറിന്റെ ഭാവി എന്താകും? അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളെ ഇനി ലോകരാജ്യങ്ങൾ പേടിക്കേണ്ട എന്നാണോ? ബ്രിക്സ് കറൻസി രൂപീകരണം എന്നു കേൾക്കുമ്പോൾത്തന്നെ ഉയരുന്നത് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്. എന്തായാലും ഡോളറിനെ തൊട്ടുകളിച്ചാൽ ആ കൈ ഞാനങ്ങു വെട്ടുമെന്ന തരത്തിലുള്ള മറുപടിയുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഡോളറിന്റെ ശോഭ കെടുത്തുന്ന എന്തു നടപടി ബ്രിക്സ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാലും അക്കളി തീക്കളിയെന്നാണു മുന്നറിയിപ്പ്. ഇറക്കുമതി നികുതി 100 ശതമാനം
Results 1-10 of 76