Activate your premium subscription today
ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan Ceasefire) യുദ്ധസമാന സാഹചര്യത്തിന് അറുവതിവരുകയും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China trade deal) തമ്മിലെ താരിഫ് തർക്കം അവസാനിക്കുന്നതും കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകളുടെ കുതിച്ചുകയറ്റം. 79,454.47ൽ നിന്ന് വ്യാപാരം തുടങ്ങിയ സെൻസെക്സ് (BSE Sensex) ഇന്നൊരുവേള 81,830.65 വരെയെത്തി.
ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ ആഞ്ഞടിച്ച കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷക പരിവേഷ’മണിഞ്ഞ് രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ്, യുഎസ് ഉയർത്തിവിട്ട കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കൂട്ടിയത് 5 അദാനിക്കമ്പനികളിൽ.
ഡബ്ല്യുബിപിഡിസിഎലിനു കീഴിലുള്ള സന്താൾധിഗി പവർ പ്ലാന്റിനാണ് ഒന്നാം റാങ്ക്. മലയാളിയായ പി.ബി. സലിം 2019ൽ ചുമതല ഏറ്റെടുക്കുമ്പോൾ കമ്പനി നഷ്ടത്തിലായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം തന്നെ കമ്പനി 102 കോടി രൂപ ലാഭം നേടി. കഴിഞ്ഞവർഷം 800 കോടിയിലധികം ലാഭം നേടിയതിനു പുറമെ മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസും നൽകാനായി.
ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്ന് 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നു വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.
ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന് കാറ്റാടി–സൗരോർജ പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയെന്ന് ആരോപണം. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാന്റാണ് ഗുജറാത്തിൽ (ഖാവ്ഡ) പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് അദാനി ഗ്രൂപ്പ് നിർമിക്കുന്നത്.
ന്യൂഡൽഹി∙ കുടിശിക അടച്ചില്ലെന്ന പേരിൽ വെട്ടിക്കുറച്ച വൈദ്യുതി വിതരണം പൂർവ സ്ഥിതിയിലാക്കാൻ അദാനിയുടെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിക്കു ബംഗ്ലദേശ് നിർദേശം നൽകി. ‘‘നിലവിൽ ഞങ്ങൾ പ്രതിമാസം 85 ദശലക്ഷം ഡോളർ അടയ്ക്കുന്നുണ്ട്. കൂടുതൽ പണം നൽകാൻ ശ്രമിക്കുന്നുണ്ട്. കുടിശിക ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’’ – ബംഗ്ലദേശ് പവർ ഡവലപ്മെന്റ് ബോർഡ് (ബിപിഡിബി) അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്.
കഴിഞ്ഞവർഷം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഗ്രൂപ്പിലെ ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ലങ്കയിലെ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്.
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
Results 1-10 of 24