Activate your premium subscription today
ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ച വാർത്തയും, പൊതു മേഖല ബാങ്കുകളുടെ മൂന്നാം പാദത്തിലെ വായ്പവളർച്ചതോത് കുറഞ്ഞു പോയതും ഇന്നലെ ഇന്ത്യൻ വിപണിക്ക് അതിവീഴ്ച നൽകിയെങ്കിലും ഇന്ന് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 23800 പോയിന്റിലെ കടമ്പ കടക്കാനാകാതെ പോയ നിഫ്റ്റി 23637 പോയിന്റിൽ
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്സ് കുതിക്കുമെന്നു കരുതാം. നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.
യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.06 എന്ന എക്കാലത്തെയും താഴ്ചയിൽ.
വിദേശ നിക്ഷേപകരുടെ ‘ചൈനാ പ്രേമവും’ കമ്പനികളുടെ മോശം പ്രവർത്തനഫലവും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഒരുപോലെ ആഞ്ഞടിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നേരിട്ടത് കനത്ത നഷ്ടം. ഏറെ പ്രതീക്ഷകളുമായി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വിപണിക്ക് ഇന്നത്തെ ദിനം ‘ദുഃഖവെള്ളി’യായി മാറുകയായിരുന്നു.
ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് നേരം പ്രീ-ഓപ്പണിങ് സെഷനുമുണ്ടാകും. മുഹൂർത്ത വ്യാപാരത്തിൽ വാങ്ങുന്ന ഓഹരികൾ വലിയ നേട്ടം സമ്മാനിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു.
വോഡഫോൺ ഐഡിയ 10% വരെ കുതിച്ച് 11.94 രൂപവരെ എത്തി. 4ജി, 5ജി സേവനം കൂടുതൽ മികവുറ്റതാക്കാനായി സാംസങ്, നോക്കിയ, എറിക്സൺ എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാറിലെത്തി എന്ന പ്രഖ്യാപനമാണ് ഓഹരികളെ ഉഷാറാക്കിയത്.
മുംബൈ∙ വിദേശ ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്നു വൻ നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ ഓഹരി സൂചികകളും. സെൻസെക്സ് 1,000 പോയിന്റിലധികം മുന്നേറി ചരിത്രത്തിലാദ്യമായി 84,200 പോയിന്റ് ഭേദിച്ചു. നിഫ്റ്റിയും സർവകാല റെക്കോർഡായ 25,725 പോയിന്റ് വരെയെത്തി. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്കു കടക്കവേ
രാജ്യാന്തര വിപണിക്കൊപ്പം 2%ൽ കൂടുതൽ മുന്നേറിയ ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ഉയരങ്ങൾ സ്വന്തമാക്കി. രാജ്യാന്തര വിപണി പിന്തുണക്കൊപ്പം വിദേശ ഫണ്ടുകളുടെ വാങ്ങലും, വ്യാഴാഴ്ചത്തെ ഷോർട് കവറിങ്ങും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ഐടി, ഫാർമ, മെറ്റൽ
ഇന്നും വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബാങ്കുകളുടെ പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 24800 പോയിന്റിലെ പിന്തുണ ആദ്യമണിക്കൂറിൽ തന്നെ നഷ്ടമായ നിഫ്റ്റി തിരിച്ചു കയറി 25000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 358 പോയിന്റുകൾ മുന്നേറി 81559 പോയിന്റിലാണ്
സെബിയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും നടത്തിയത് നിയമവിരുധവും ഭരണഘടനാ വിരുധവുമായ നടപടിയാണെന്നും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ജി.എസ്. കുൽകർണി, ഫിർദോസ് പി. പൂനീവാല എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
Results 1-10 of 66