Activate your premium subscription today
ന്യൂയോര്‍ക്ക് ∙ ആഗോളതലത്തില്‍ മലയാളികളെ ബന്ധിപ്പിക്കുക, വരും തലമുറയെ മലയാളി സമൂഹത്തിലെ അംഗങ്ങളായി നിലനിര്‍ത്തുക എന്നീ ലക്ഷ്യത്തോടെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഓഗസ്റ്റ് 15, 16 തീയതികളില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന്റെ റജിസ്ട്രേഷന് ആരംഭിച്ചു.
സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാംസ്ഥലം നോക്കി നടക്കുന്നു. പടങ്ങൾ പിടിച്ചു പലതും പൊട്ടി വൻ നഷ്ടം വന്ന് ഇതികർത്തവ്യതാമൂഢനായിനിന്നപ്പോഴാണ് സിനിമാ നിർമാതാവിന് ഒരു ഐഡിയ തലയിലുദിച്ചത്. പാരമ്പര്യമായിക്കിട്ടിയ പഴയ
ബോയിങ് തോറ്റിടത്ത് സുനിത വില്യംസിനെ തിരികെ ഭൂമിയിലെത്തിച്ച സ്പേസ് എക്സിന്റെ വിജയം ഫാൽക്കൺ 9 റോക്കറ്റാണ്. ആ റോക്കറ്റാണ് ഡ്രാഗൺ പേടകത്തെ വിക്ഷേപിച്ചത്. പക്ഷേ, അടുത്തിടെ ചൊവ്വാ ഗ്രഹത്തിൽ പോകാനുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ് റോക്കറ്റ് ആകാശത്തേക്കു കുതിക്കുന്നതിനിടയിൽ വെടി തീർന്നിരുന്നു. അതൊന്നും
നാടൻ ഓലപ്പുര ചായക്കടയിൽ ഉച്ചയ്ക്ക് വൻ തിരക്കാണ്. കോഴി കുമ്പളങ്ങ കറിയും മട്ടൻ തലക്കറിയും പോലുള്ള ഐറ്റംസ് കഴിക്കാൻ പൂത്തകാശുകാർ കൊടുംചൂടത്ത് ആഡംബര കാറുകളുടെ എസി സുഖശീതളിമയിൽ നിന്നു പുറത്തിറങ്ങി ബഞ്ചുകളിൽ ഇരുന്നു വിയർക്കുന്നു. വിഭവങ്ങൾക്ക് വെറും 60 രൂപ പോലുള്ള നിരക്കുകൾ. ഇവർക്കെന്താ കട ഒന്നു
വിവാഹത്തിനു വധുവിനെ അണിയിക്കാൻ മുക്കുപണ്ടം വാങ്ങിപ്പോയവർ 10 ദിവസം കഴിഞ്ഞ് കടയിലേക്ക് വിളിച്ച് താങ്ക് യൂ പറഞ്ഞു. എന്തിനാ താങ്ക് യൂ? ആഭരണം മുഴുവൻ മോഷണം പോയത്രെ. റോൾഡ് ഗോൾഡ് ആയതിനാൽ നഷ്ടമൊന്നുമില്ല, കള്ളനെ പറ്റിച്ചേ എന്ന കള്ളച്ചിരിയാണ്. കടയുടമ ചോദിച്ചു–അപ്പോൾ ചെറുക്കൻ വീട്ടുകാര്‍ ഇതറിയില്ലേ...?
പ്രശ്നം വലുതായാലും ചെറുതായാലും പരിഹാരം കാണാൻ ഉടൻ ഒരു ശ്രമം. തന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങളെ ഡോ.സജി വർഗീസ് എന്ന അധ്യാപകൻ കുറെക്കാലമായി സമീപിക്കുന്നത് ഇങ്ങനെയാണ്. ക്ലാസ്മുറികളിൽനിന്നും കളിക്കളങ്ങളിൽനിന്നും യാത്രകളിൽനിന്നുമെല്ലാം ഇങ്ങനെ ഒപ്പം കൂടിയ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമം എത്തിനിന്നതു ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡെയ്സ് (Design and Innovation for Social Entrepreneurship) എന്ന സംരംഭത്തിലാണ്.
പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം
ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. മേൽപ്പറഞ്ഞ പേരുകാരെല്ലാം മെക്സിക്കൻ
മറ്റു പേസ്റ്റുകളെ അപേക്ഷിച്ച് ഈ പേസ്റ്റ് പകുതിയെടുത്താൽ മതി: പണ്ട് ഒരു ടൂത്ത്പേസ്റ്റ് ബ്രാൻഡ് ഇങ്ങനെയൊരു പരസ്യവുമായി വന്നത്രേ. സ്വാഭാവികമായും മറ്റു പേസ്റ്റുകളുടെ വിൽപന ഇടിഞ്ഞു. ഈ പേസ്റ്റിന്റെ വിൽപന കുത്തനെ വർധിക്കുകയും ചെയ്തു. പക്ഷേ, ആ കുതിപ്പ് അധികകാലം നീണ്ടില്ല. പേസ്റ്റ് പകുതിയെടുത്താൽ മതി എന്നായിരുന്നല്ലോ പരസ്യവാചകം. അതുകൊണ്ട് ആദ്യം വിൽപന കൂടിയെങ്കിലും പേസ്റ്റിന്റെ ഉപയോഗം ആളുകൾ പകുതിയായി കുറച്ചിരുന്നു. അതാണു പിന്നീട് ആ പേസ്റ്റിനും അടിയായത്. അതു മറികടക്കാൻ എന്താണ് പോംവഴിയെന്ന് ആ പേസ്റ്റിന്റെ ആൾക്കാർ തല പുകഞ്ഞു. ഒടുവിൽ ഒരാൾ ഒരു ഐഡിയയുമായി വന്നു: പേസ്റ്റ് ട്യൂബിന്റെ വാവട്ടം അൽപം വർധിപ്പിക്കുക. അപ്പോൾ പേസ്റ്റ് പകുതി (നീളത്തിൽ) എടുത്താലും പഴയ അളവുതന്നെ പുറത്തുചാടും. സംഗതി സോൾവ്ഡ്. ഇതു നടന്ന സംഭവമാണെന്നു കരുതേണ്ടതില്ല, പകരം ഒരു വെല്ലുവിളിയുണ്ടായാൽ അതു പരിഹരിക്കാനുള്ള ബിസിനസുകാരുടെ മിടുക്കിനെപ്പറ്റി വിശദീകരിക്കുന്ന രസികൻ മിനിക്കഥയായി വായിച്ചാൽ മതി. എന്തായാലും ബിസിനസുകാരുടെ ഇത്തരം മിടുക്കുകളെപ്പറ്റി ആർക്കും തർക്കമില്ലല്ലോ? എന്നാലും ബുദ്ധിജീവികൾ എന്നു പറയുമ്പോൾ നമ്മളാരും ബിസിനസുകാരെ അക്കൂട്ടത്തിൽപെടുത്താറില്ല.
Results 1-10 of 414