Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടം. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.
തിരുവനന്തപുരം∙ സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനു മറുപടിയുമായി മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ടു തവണയും രോഗത്തെ
ന്യൂഡൽഹി ∙ ആരോഗ്യ സംരക്ഷണ മേഖലയിൽ ഡൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, അഴിമതി സംബന്ധിച്ച് 14 സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നെന്നും എന്നാൽ ഒരെണ്ണം പോലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന് രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി.
തിരുവനന്തപുരം ∙ കോവിഡ് സമയത്തു പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്.
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോ കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നുണ്ടെന്നും സര്‍ക്കാരിനു കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ച സര്‍ക്കാരാണ് ഇപ്പോള്‍ 1458 ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷനില്‍ കൈയിട്ടു വാരുന്നതിന്റെ പട്ടിക പുറത്തുവിട്ടത്.
ന്യൂഡൽഹി ∙ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വിശാൽ ദേശായിയെ സസ്പെൻഡ് ചെയ്തു. സിഎജി ഓഫിസിലെ ഡയറക്ടർ (പഴ്സനേൽ) ആയിരിക്കെ ക്രമക്കേടും പെരുമാറ്റദൂഷ്യവും അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഉധംപുർ–ശ്രീനഗർ– ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ ടണൽ നിർമാണ ടെൻഡറിൽ റെയിൽവേയുടെ കീഴിലുള്ള സ്ഥാപനമായ ഇർകോൺ, കരാറുകാരനെ വഴിവിട്ടു സഹായിച്ചതായി 2022ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. വിവിധ പദ്ധതി നടത്തിപ്പിലെ വീഴ്ചകളും ആസൂത്രണത്തിലെ പാളിച്ചകളും കാരണം റെയിൽവേക്ക് 2604 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു കണ്ടെത്തൽ.
തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ലിമിറ്റഡ് ശമ്പള പരിഷ്കരണം നടപ്പിലാക്കിയതു ദുര്‍ബലമായ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ തളർത്തുമെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും
Results 1-10 of 115