Activate your premium subscription today
ആഭ്യന്തരകുഴപ്പങ്ങൾ രൂക്ഷമായ, സാമ്പത്തികത്തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന പാക്കിസ്ഥാൻ പ്രസക്തി നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ്. പാക്ക് സമ്പദ്വ്യവസ്ഥ തീർത്തും ദുർബലമായിരിക്കുന്നു. പണപ്പെരുപ്പം 2023 മേയിലെ 38% എന്നതിൽനിന്നു താഴ്ന്നെങ്കിലും 2024 ഏപ്രിലിലും 17.3% എന്ന നിലയിലാണ്. ഓരോ 5 വർഷം കൂടുമ്പോഴും കടം ഇരട്ടിക്കുന്നു. 1999 ൽ 1100 കോടി ഡോളറായിരുന്ന കടം 2022 ൽ 6250 കോടിയായി. ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി) അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വൻതോതിൽ പണം ചെലവിട്ടതോടെ പിടിച്ചുനിൽക്കാൻ ഐഎംഎഫിൽ നിന്ന് 600 കോടി ഡോളർ കടമെടുക്കേണ്ടിവന്നു. അവശ്യസാധനങ്ങളായ ഗോതമ്പ്, കോഴിയിറച്ചി, പഞ്ചസാര, പയർ വർഗങ്ങൾ എന്നിവയുടെ വില വലിയൊരു വിഭാഗം ജനത്തിനും താങ്ങാൻ കഴിയാത്തതായി. പഠിക്കേണ്ട പ്രായത്തിലുള്ള കുട്ടികളിൽ മൂന്നിലൊന്നും സ്കൂളിനു പുറത്താണെന്നാണ് 2023 ലെ ലോകബാങ്ക് പഠനം വ്യക്തമാക്കുന്നത്.
പണ്ടത്തെ ഒരു സിനിമയുടെ പേരായിരുന്നു ഇത്. വരും വരുന്നു വന്നു. എറണാകുളം കച്ചേരിപ്പടിക്കടുത്ത് മൈമൂണ്‍ തിയേറ്ററിലായിരുന്നു ഇതിന്റെ റിലീസ് ഷോ. ആദ്യ ദിനത്തില്‍ സെക്കന്‍ഡ്ഷോ കണ്ടിറങ്ങുമ്പോള്‍ പുറത്ത് രസകരമായ ഒരു കാഴ്ച കണ്ടു. സിനിമകണ്ട് ഇഷ്ടപ്പെടാത്ത ഒരാള്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ പോസ്റ്ററില്‍
‘വൂക്കാ’ ലോകം എന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പോലും ഈ കാലഘട്ടത്തിനെ അടുത്തിടെ വിശേഷിപ്പിച്ചത്. കലങ്ങിമറിഞ്ഞു വരുന്ന ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ചു വിവരിക്കാൻ ഉതകുന്ന 4 ഇംഗ്ലിഷ് പദങ്ങളുടെ ചുരുക്കെഴുത്ത്– വൊളറ്റാലിറ്റി, അൺസേർട്ടനിറ്റി, കോംപ്ലക്സിറ്റി, ആംബിഗ്വിറ്റി എന്നിവയുടെ കോംബോ– അസ്ഥിരത, അനിശ്ചിതത്വം, അവ്യക്തത, സങ്കീർണത എന്നിവ ചേർന്ന പ്രതിസന്ധി.
മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു. സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.
ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.
ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റ്. വെള്ളിയാഴ്ച രാവിലെ ഒൻപതിനു മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാം ബജറ്റ് അവതരിപ്പിക്കും. ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞകാലത്ത് ജനകീയ ബജറ്റ് അവതരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിനുള്ള വെല്ലുവിളി. ബജറ്റ് പ്രസംഗത്തിനുള്ള തയാറെടുപ്പുകൾക്കിടെ മന്ത്രിക്കു പറയാനുള്ളത് എന്തെല്ലാമായിരിക്കും? പുതിയ നികുതികൾ കൊണ്ടുവരാൻ പരിമിതികളുണ്ടെന്നു പറയുന്നു മന്ത്രി. എന്നാൽ, 40 വർഷം മുൻപു നിശ്ചയിച്ച പല നിരക്കുകളും അതേപടി തുടരുന്നുണ്ട്. അവയിൽ മാറ്റം വേണം. യൂസർ ഫീയുടെ കാര്യത്തിലും മാറ്റമുണ്ടാകണം. കഴിഞ്ഞതവണ 2 രൂപ ഇന്ധന സെസ് നടപ്പാക്കിയപ്പോൾ വലിയ പ്രതിഷേധമുണ്ടായി. കേന്ദ്ര സർക്കാർ സർചാർജും സെസുമായി 20 രൂപ വാങ്ങുന്നുണ്ട്. അതിൽ ആർക്കും വിഷമമില്ലെന്നും മന്ത്രിയുടെ വാക്കുകൾ. പങ്കാളിത്ത പെൻഷനു പകരം ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെൻഷൻ കിട്ടുന്ന
സർക്കാരിന്റെ തകർച്ച ജർമനിയുടെ സാമ്പത്തിക വളർച്ചയെ പിന്നോട്ടു വലിക്കുന്നതായി റിപ്പോർട്ട്. 2025 ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 1.1 ല്‍ നിന്ന് 0.3 ശതമാനമായി കുറച്ചു. സർക്കാരിന്റെ തകർച്ചയാണ് പ്രവചനത്തിൽ വീണ്ടും കുറവു വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്‍നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?
കാലാവസ്ഥാ വ്യതിയാനം മൂലം 2070 ആകുമ്പോഴേക്കും രാജ്യത്തിന്റെ ജിഡിപിയിൽ 24.7% നഷ്ടമുണ്ടാകുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പഠനം. ഏഷ്യ– പസിഫിക് മേഖലയിലാകെ 16.9% ഇടിവുണ്ടാക്കും. കടൽക്കയറ്റം, തൊഴിൽ മേഖലയിലെ ഉൽപാദനക്ഷമത കുറയൽ ഇവയെല്ലാം സമ്പദ്വ്യവസ്ഥയെ ബാധിക്കും. എഡിബിയുടെ ഏഷ്യ–പസിഫിക്
Results 1-10 of 146