Activate your premium subscription today
തിരുവനന്തപുരം∙ നാലു മിഷനുകൾ സംയോജിപ്പിച്ച് ഇവയുടെ ഏകോപനത്തിനായി രണ്ടാം പിണറായി സർക്കാർ തുടക്കമിട്ട രണ്ടാം നവകേരളം കർമപദ്ധതിയെയും സാമ്പത്തിക ഞെരുക്കം ബാധിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ അധികമായി രണ്ടുകോടി രൂപ കൂടി നൽകിയില്ലെങ്കിൽ മാർച്ച് വരെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ നടക്കില്ലെന്നു കോഓർഡിനേറ്റർ ടി.എൻ.സീമ സർക്കാരിനു നൽകിയ കത്ത് തള്ളി.
വട്ടപ്പാറ (തിരുവനന്തപുരം) ∙ ചികിത്സയിലുള്ള ഗൃഹനാഥനെയും ഭാര്യയെയും ബാങ്കിൽ വിളിച്ചുവരുത്തിയ ശേഷം, വീട് ജപ്തി ചെയ്തതോടെ 85 വയസ്സുകാരി ഉൾപ്പെടെയുള്ള കുടുംബം രാത്രിയിൽ പെരുവഴിയിലായി. നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിൽ നിന്നുള്ള വായ്പ കുടിശികയുടെ പേരിൽ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് വീട് ജപ്തി ചെയ്തത്.
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് കേന്ദ്രബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാട് പുനരധിവാസത്തിനായി 2,000 കോടി രൂപയും പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോടിക്കണക്കിനു രൂപയുടെ റവന്യു റിക്കവറി പിരിവു സർക്കാർ ഊർജിതമാക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപു കലക്ടർമാരുടെ നേതൃത്വത്തിൽ കഴിയുന്നത്ര തുക പിരിച്ചെടുക്കാനാണു നിർദേശം
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ നടപടി തുടങ്ങിയ സർക്കാർ ക്ഷേമപദ്ധതികളിലും കൈവച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികൾ മാറ്റിവയ്ക്കുകയോ തുക പകുതിയായി കുറയ്ക്കുകയോ ചെയ്യാൻ ഓഗസ്റ്റിൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വലിയ പദ്ധതികൾ വെട്ടിച്ചുരുക്കി കോടികളുടെ ചെലവു ലാഭിക്കാമെന്നാണു കണക്കുകൂട്ടിയതെങ്കിലും ആദ്യഘട്ടമായി കുറച്ചതെല്ലാം കർഷകരെയും ബിപിഎൽ കുടുംബങ്ങളെയും നേരിട്ടു ബാധിക്കുന്ന പദ്ധതികളാണ്.
ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല. എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?
കൊച്ചി ∙ എസ്റ്റിമേറ്റ് 10 കോടിക്കു മുകളിൽ. വിദ്യാർഥികളുടെ കയ്യിൽ നിന്നു പിരിച്ച തുകയിൽ ജില്ലാ കായിക മേളകൾക്കു കൊടുത്ത ശേഷം സംസ്ഥാന മേള നടത്തിപ്പിന് ബാക്കിയുള്ളത് 2 കോടി! പക്ഷേ ഭക്ഷണത്തിന് മാത്രം വേണ്ടത് 2.25 കോടി! കഴിഞ്ഞ വർഷത്തെ സംസ്ഥാന–ജില്ലാ കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശികകൾ ഇനിയും ബാക്കി.
25 ലക്ഷത്തിലധികം രൂപയുള്ള വായ്പാ അക്കൗണ്ടിൽ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പ്രത്യേക പരിശോധന നടത്തണം. മനപ്പൂർവം വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാൽ വായ്പാതട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഒരു സ്ഥാപനത്തിൽ നിന്നും വീണ്ടും വായ്പ നൽകാതെ ശ്രദ്ധിക്കണം.
ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം തുടങ്ങി. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണ് ആംബുലന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തു പലയിടത്തും അപകടങ്ങളില്‍ പെടുന്നവരെ ഉള്‍പ്പെടെ ആശുപത്രികളിലേക്ക് മാറ്റാന്‍ സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ട അവസ്ഥയാണുള്ളത്.
Results 1-10 of 280