Activate your premium subscription today
സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടത്. അപ്പോൾ വരുമാനവും കൂടും. ജനങ്ങൾക്കുമേൽ നികുതി ചുമത്തി എല്ലാക്കാലത്തും വരുമാനം കൂട്ടാൻ കഴിയില്ല. അതിവേഗം സാമ്പത്തികവളർച്ച നേടണമെങ്കിൽ സർക്കാരിന്റെ ചില നയങ്ങൾ അഴിച്ചുപണിയേണ്ടി വരും. വ്യവസായവളർച്ചയ്ക്ക് അനുകൂലമായി സർക്കാർ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും നിക്ഷേപത്തിന് ആദ്യം പരിഗണിക്കുന്ന ഇടങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. തൊഴിൽപ്രശ്നങ്ങൾ മാത്രമല്ല കാരണം. നിക്ഷേപകർ നേരിടുന്ന തടസ്സങ്ങൾ നീക്കാൻ ചടുലവും ധീരവുമായ ഇടപെടലുകൾ സർക്കാർ നടത്തണം. ഭൂമിയുടെ ലഭ്യതക്കുറവും പാരിസ്ഥിതിക വെല്ലുവിളികളും കേരളത്തിൽ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു തടസ്സങ്ങളാണ്. ഉയർന്ന നിലവാരമുള്ള ജോലികൾ കേരളത്തിനാവശ്യമാണ്. ഐടി, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം കൊണ്ടുവന്നാലേ ഇത്തരം തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയൂ. വികസനം ഉറപ്പാക്കുന്ന, തൊഴിലവസരം കൂട്ടുന്ന മേഖലകളിൽ കൂടുതൽപണം സർക്കാർ ചെലവിടണം. നിർഭാഗ്യവശാൽ തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ
ഈ വർഷത്തെ ബജറ്റ് (2024–25) അനുസരിച്ച് സംസ്ഥാനത്തിന്റെ പൊതുകടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 34 ശതമാനമാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾകൂടി ചേർക്കുമ്പോൾ പിന്നെയും 3% മുതൽ 4% വരെ കടം വർധിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കടത്തിന്റെ തോത് അത്ര ഭയാനകമൊന്നുമല്ല. എന്നാൽ, കേരളത്തേക്കാൾ കടത്തിന്റെ തോത് കുറഞ്ഞുനിൽക്കുന്ന ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്. വികസനത്തിനായി കടമെടുക്കുക എന്നതു പൊതുവേ അംഗീകരിക്കപ്പെടുന്ന സമീപനമാണ്. എന്നാൽ, അത് എത്രത്തോളം ആകാമെന്നതാണു ചോദ്യം. നിലവിൽ സംസ്ഥാനം വർഷംതോറും തിരിച്ചടയ്ക്കേണ്ടത് 70,000 കോടി മുതൽ 80,000 കോടി രൂപ വരെയാണ്. കടമെടുക്കുന്നതാകട്ടെ വർഷം ഒരു ലക്ഷം കോടിയും. ഒരുവശത്ത് സംസ്ഥാനത്തിന്റെ
തിരുവനന്തപുരം ∙ ദേശീയ ഗെയിംസിന്റെ തയാറെടുപ്പിനായി പണം ആവശ്യപ്പെട്ട് അയച്ചെന്നു സ്പോർട്സ് കൗൺസിൽ പറയുന്ന ഫയൽ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു ധനവകുപ്പ്. ഇന്നലെ മനോരമയിൽ വാർത്ത വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പണം ആവശ്യപ്പെട്ടുള്ള ഫയൽ ഇതുവരെ തങ്ങൾക്കു കൈമാറിയിട്ടില്ലെന്നാണു ബോധ്യപ്പെട്ടതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
തിരുവനന്തപുരം∙ നാലു മിഷനുകൾ സംയോജിപ്പിച്ച് ഇവയുടെ ഏകോപനത്തിനായി രണ്ടാം പിണറായി സർക്കാർ തുടക്കമിട്ട രണ്ടാം നവകേരളം കർമപദ്ധതിയെയും സാമ്പത്തിക ഞെരുക്കം ബാധിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ അധികമായി രണ്ടുകോടി രൂപ കൂടി നൽകിയില്ലെങ്കിൽ മാർച്ച് വരെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ നടക്കില്ലെന്നു കോഓർഡിനേറ്റർ ടി.എൻ.സീമ സർക്കാരിനു നൽകിയ കത്ത് തള്ളി.
വട്ടപ്പാറ (തിരുവനന്തപുരം) ∙ ചികിത്സയിലുള്ള ഗൃഹനാഥനെയും ഭാര്യയെയും ബാങ്കിൽ വിളിച്ചുവരുത്തിയ ശേഷം, വീട് ജപ്തി ചെയ്തതോടെ 85 വയസ്സുകാരി ഉൾപ്പെടെയുള്ള കുടുംബം രാത്രിയിൽ പെരുവഴിയിലായി. നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിൽ നിന്നുള്ള വായ്പ കുടിശികയുടെ പേരിൽ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് വീട് ജപ്തി ചെയ്തത്.
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് കേന്ദ്രബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാട് പുനരധിവാസത്തിനായി 2,000 കോടി രൂപയും പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോടിക്കണക്കിനു രൂപയുടെ റവന്യു റിക്കവറി പിരിവു സർക്കാർ ഊർജിതമാക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപു കലക്ടർമാരുടെ നേതൃത്വത്തിൽ കഴിയുന്നത്ര തുക പിരിച്ചെടുക്കാനാണു നിർദേശം
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ നടപടി തുടങ്ങിയ സർക്കാർ ക്ഷേമപദ്ധതികളിലും കൈവച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികൾ മാറ്റിവയ്ക്കുകയോ തുക പകുതിയായി കുറയ്ക്കുകയോ ചെയ്യാൻ ഓഗസ്റ്റിൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വലിയ പദ്ധതികൾ വെട്ടിച്ചുരുക്കി കോടികളുടെ ചെലവു ലാഭിക്കാമെന്നാണു കണക്കുകൂട്ടിയതെങ്കിലും ആദ്യഘട്ടമായി കുറച്ചതെല്ലാം കർഷകരെയും ബിപിഎൽ കുടുംബങ്ങളെയും നേരിട്ടു ബാധിക്കുന്ന പദ്ധതികളാണ്.
ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല. എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?
Results 1-10 of 283