Activate your premium subscription today
ചേലേരി സ്കൂട്ടറിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വര്ണമാലയുടെ അരപവന് തൂക്കം വരുന്ന ഭാഗം കവർന്ന യുവാവിനെ പൊലീസ് പിടികൂടി. ചേലേരിയിലെ കെ.സനീഷിനെ (35) യാണ് മയ്യിൽ ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്. ഇന്നലെ വൈകിട്ട് 6.10നോടെയാണ് സംഭവം. ചേലേരിയിൽ ബേക്കറി നടത്തുന്ന
രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വർണവിലയിൽ (Kerala Gold Price) ഇന്ന് വൻ കുതിച്ചുകയറ്റം. 10 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 71,000 കടന്നത്. 5 ദിവസം മുമ്പ് 68,880 രൂപയായിരുന്നു. പിന്നീട് കൂടിയത് 2,560 രൂപ. വെള്ളിവില ഉയരുന്നത് വെള്ളിയാഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവരെയും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവരെയും നിരാശരാക്കുന്നുണ്ട്.
സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലെപ്പോഴും സ്വർണത്തിന് സുരക്ഷിത നിക്ഷേപം (safe-haven) എന്ന പെരുമ കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തിൽ അമേരിക്ക കൂടുതൽ ചർച്ചകൾക്ക് തയാറാകുന്നതും സ്വർണവിലയെ താഴ്ത്തുകയാണ്.
ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയായ യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് (US Credit Rating) വെട്ടിക്കുറച്ച പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ (Moody's) നടപടിക്കു പിന്നാലെ നേട്ടത്തിന്റെ പാതയിലേറി രജ്യാന്തര, ആഭ്യന്തര സ്വർണവില (gold rate). മൂഡീസിന്റെ നടപടിയെ തുടർന്ന് ഡോളർ (US Dollar Index) ദുർബലമായതും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (Treasury Yield) വർധിച്ചതും സ്വർണവിലയ്ക്ക് കുതിക്കാനുള്ള ഊർജമായി.
ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ ഔൺസിന് 3,251 ഡോളർ വരെ കയറിയ രാജ്യാന്തരവില, പിന്നീട് 3,210 ഡോളറിലേക്ക് താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,201 ഡോളറിൽ.
കോട്ടയം ∙ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താൻ മരിച്ചെന്നു സ്വയം വാർത്ത നൽകിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലിൽ ഒളിവിൽ കഴിയവേയാണു പ്രതി ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്; വോട്ടർ ഐഡി കാർഡിൽ കുമാരനല്ലൂരിലെ വിലാസവും.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം നൽകി ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ (gold rate) ഇന്നു മികച്ച തിരിച്ചുകയറ്റം. കേരളത്തിൽ (Kerala gold price) ഗ്രാമിന് 110 രൂപ വർധിച്ച് വില 8,720 രൂപയും പവന് 880 രൂപ ഉയർന്ന്
സ്വർണാഭരണം (gold) വാങ്ങാനാഗ്രഹിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ (gold price today) കനത്ത ഇടിവ്. കഴിഞ്ഞമാസം 22ന് കേരളത്തിൽ പവൻവില 74,320 രൂപയും ഗ്രാം വില 9,290 രൂപയുമെന്ന റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കനത്ത ചാഞ്ചാട്ടം നേരിടുന്ന കേരളത്തിലെ സ്വർണ (gold) വിലയിൽ (Kerala gold price) ഇന്ന് ഭേദപ്പെട്ട കുറവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ വൻ മാറ്റങ്ങളുണ്ടായി. രാജ്യാന്തരവിലയിലുണ്ടായ വ്യത്യാസവും രൂപയുടെ ചാഞ്ചാട്ടവുമായിരുന്നു പ്രധാന കാരണം.
നടപ്പ് സാമ്പത്തിക വർഷം ഇതുവരെയുള്ള കാലയളവിൽ വിവിധ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, ഡിആർഐ ഉദ്യോഗസ്ഥർ 544 കോടി രൂപ വിലമതിക്കുന്ന 847 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണം കള്ളക്കടത്ത് നടത്തിയാൽ 7 വർഷം ജയിൽ ശിക്ഷ ലഭിക്കും. ഇത്ര കടുത്ത ശിക്ഷ ഇന്ത്യയിൽ ഉണ്ടെങ്കിലും
Results 1-10 of 851